/indian-express-malayalam/media/media_files/v5NwRfcJxdMAyl2EUare.jpg)
എക്സ്പ്രസ് ഫൊട്ടോ-പാർത്ഥാ പോൾ
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഉടനീളം വ്യാപകമായ നാശനഷ്ടം വിതച്ച് റെമാൽ ചുഴലിക്കാറ്റ്. ചുഴലിക്കാറ്റിനെ തുടർന്ന് കൊൽക്കത്തയിൽ മതിൽ തകർന്ന് 51 കാരനായ ഒരാൾ മരിച്ചു. മുഹമ്മദ് സാജിബ് എന്നയാളാണ് മരിച്ചത്. നഗരത്തിലെ എന്റാലി ഏരിയയിലെ ബിബിർ ബഗാനിൽ സിമന്റ് മതിൽ തലയിൽ വീണാണ് സാജിബ് ഉദ്യോഗസ്ഥർ പറഞ്ഞു. പല സ്ഥലങ്ങളിലും കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വീണു. അതേ സമയം ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഞായറാഴ്ച രാത്രിയുണ്ടായ ശക്തമായ കാറ്റിനൊപ്പം പെയ്ത മഴയിൽ നിരവധി മരങ്ങൾ കടപുഴകി, വൈദ്യുതിത്തൂണുകൾ തകർന്നു, വസ്തുവകകൾക്ക് നാശനഷ്ടവും റോഡ് തടസ്സവും ഉണ്ടായിട്ടുണ്ട്. കനത്ത മഴയെത്തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുണ്ടായി, കൊൽക്കത്ത നഗരത്തിൽ ഗതാഗതം തടസ്സപ്പെട്ടു. ഞായറാഴ്ച രാത്രി കൊൽക്കത്തയിൽ മാത്രം 144 മില്ലിമീറ്റർ മഴ പെയ്തതായാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്ക്.
പലയിടത്തും ട്രെയിൻ സർവീസുകൾ മുടങ്ങിയതോടെ യാത്രക്കാർ ബുദ്ധിമുട്ടിലായി. അതിനിടെ, കൊൽക്കത്ത വിമാനത്താവളത്തിൽ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം നിർത്തിവെച്ച വിമാന സർവീസുകൾ തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെ പുനരാരംഭിച്ചു. എന്നാൽ സർവ്വീസുകൾ പൂർണ്ണമായും വേഗത്തിലാക്കാൻ കഴിഞ്ഞിട്ടില്ല.
മെട്രോ സർവീസുകളേയും പ്രകൃതിക്ഷോഭം ബാധിച്ചിട്ടുണ്ട്. പാർക്ക് സ്ട്രീറ്റിനും എസ്പ്ലനേഡ് സ്റ്റേഷനുകൾക്കുമിടയിലുള്ള ട്രാക്കുകളിൽ വെള്ളക്കെട്ട് കാരണം, രാവിലെ 7.51 മുതൽ ദക്ഷിണേശ്വരിനും ഗിരീഷ് പാർക്കിനും കവി സുഭാഷ്, മഹാനായക് ഉത്തം കുമാർ സ്റ്റേഷനുകൾക്കുമിടയിലെ സർവീസുകൾ വെട്ടിച്ചുരുക്കിയിരുന്നു. മുനിസിപ്പൽ അധികൃതരും ദുരന്തനിവാരണ സംഘങ്ങളും കാറ്റിനെ തുടർന്ന് പലടത്തും വീണ കട്ടൗട്ടുകളും കടപുഴകി വീണ മരങ്ങളും നീക്കം ചെയ്തുകൊണ്ട് നഗരത്തിൽ സാധാരണ നില പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ്. നാശനഷ്ടങ്ങളുടെ വ്യാപ്തി വിലയിരുത്തി വരികയാണ്.
മുർഷിദാബാദ്, നാദിയ എന്നീ രണ്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ രണ്ട് ജില്ലകളിലും ഏഴ് മുതൽ 20 സെന്റിമീറ്റർ വരെ മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കൊൽക്കത്ത ഉൾപ്പടെ എട്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 50 മുതൽ 60 കി.മീ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രവചനമനുസരിച്ച്, റെമാൽ ചുഴലിക്കാറ്റ് ക്രമേണ വടക്കുകിഴക്ക് മേഖലയിലേക്ക് നീങ്ങുന്നതിനാൽ മഴ കുറയും. എന്നിരുന്നാലും, തെക്കൻ ബംഗാൾ തീരത്ത് തിങ്കളാഴ്ചയും കൊടുങ്കാറ്റ് വീശുന്നുണ്ടെന്നാണ് മുന്നറിയിപ്പുള്ളത്.
റെമാൽ ചുഴലിക്കാറ്റിനെക്കുറിച്ചുള്ള ഐഎംഡി അപ്‌ഡേറ്റ്
ഐഎംഡിയുടെ കണക്കനുസരിച്ച്, ബംഗ്ലാദേശിന്റെ തീരപ്രദേശങ്ങളിലും പശ്ചിമ ബംഗാളിന്റെ തീരപ്രദേശത്തുമുള്ള റെമാൽ ചുഴലിക്കാറ്റ് കഴിഞ്ഞ ആറ് മണിക്കൂറിനുള്ളിൽ മണിക്കൂറിൽ 15 കിലോമീറ്റർ വേഗതയിൽ വടക്കോട്ട് നീങ്ങി. ഇത് ഒരു ദുർബലമാവുകയും നിലവിൽ അതേ പ്രദേശത്ത് കേന്ദ്രീകരിച്ചിരിക്കുകയും ചെയ്യുന്നു. സാഗർ ദ്വീപുകളിൽ നിന്ന് ഏകദേശം 150 കിലോമീറ്റർ വടക്കുകിഴക്ക് (പശ്ചിമ ബംഗാൾ), ഖേപുപാറയിൽ നിന്ന് 110 കിലോമീറ്റർ വടക്ക് പടിഞ്ഞാറ് (ബംഗ്ലാദേശ്), കാനിംഗിന് 70 കിലോമീറ്റർ വടക്കുകിഴക്ക് (പശ്ചിമ ബംഗാൾ), 30 കിലോമീറ്റർ. മോംഗ്ലയുടെ പടിഞ്ഞാറ്-തെക്കുപടിഞ്ഞാറ് (ബംഗ്ലാദേശ്). ഈ സംവിധാനം തുടക്കത്തിൽ വടക്ക്-വടക്കുകിഴക്കോട്ട് നീങ്ങാനും പിന്നീട് വടക്കുകിഴക്ക് ഭാഗത്തേക്ക് നീങ്ങാനും ക്രമേണ കൂടുതൽ ദുർബലമാകാനും സാധ്യതയുണ്ട്. മണിക്കൂറിൽ 80-90 കി.മീ മുതൽ 100 ​​കി.മീ വരെ വേഗതയിൽ വീശിയടിക്കുന്ന കാറ്റിന്റെ വേഗത ക്രമേണ കുറയാൻ സാധ്യതയുണ്ട്, തിങ്കളാഴ്ച ഉച്ചയോടെ മണിക്കൂറിൽ 50-60 കിലോമീറ്റർ വേഗതയിൽ 70 കിലോമീറ്റർ വേഗതയിൽ വീശുന്ന കാറ്റായി റെമാൽ മാറും.
Read More
- അടുത്ത സർക്കാർ രൂപീകരിക്കും; ഇതിനകം തന്നെ ഭൂരിപക്ഷം സീറ്റുകൾ ഉറപ്പിച്ച് കഴിഞ്ഞെന്ന് അമിത് ഷാ
- അഗ്നിഗോളമായി രാജ്ക്കോട്ടിലെ ഗെയിം സെന്റർ; കുരുന്നുകൾ ഉൾപ്പടെ വെന്തു മരിച്ചത് 27 പേർ
- 'ഇവിടത്തെ കാര്യം നോക്കാൻ ഞങ്ങൾക്കറിയാം'; പാക്കിസ്ഥാൻ നേതാവിന് കേജ്രിവാളിന്റെ മറുപടി
- പോർഷെ അപകടം: ഡ്രൈവറെ തട്ടിക്കൊണ്ടു പോയി തടവിൽ പാർപ്പിച്ചു; കൗമാരക്കാരന്റെ മുത്തച്ഛൻ അറസ്റ്റിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.