/indian-express-malayalam/media/media_files/1R6YNbNiHi44sk0ITdeT.jpg)
മുൻ കേന്ദ്രമന്ത്രി സൽമാൻ ഖുർഷിദ്, രാജ്യസഭാ എംപി മുകുൾ വാസ്‌നിക്, പവൻ ഖേര, ഗുർദീപ് സപ്പൽ എന്നിവരടങ്ങിയ സംഘമാണ് നിർവചന സദനിലെത്തിയത്.
ഡൽഹി: മുസ്ലിം ലീഗിന്റെ ഐഡിയോളജിയാണ് കോൺഗ്രസ് പാർട്ടിയുടെ പ്രകടനപത്രിക പ്രതിഫലിപ്പിക്കുന്നതെന്നും, ഇന്ത്യയെ വിഭജിക്കണമെന്ന ആശയങ്ങളാണ് ഓരോ പേജിലുമുള്ളതെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമർശനത്തിനെതിരെ തിങ്കളാഴ്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് മുതിർന്ന കോൺഗ്രസ് നേതാക്കൾ.
മുൻ കേന്ദ്രമന്ത്രി സൽമാൻ ഖുർഷിദ്, രാജ്യസഭാ എംപി മുകുൾ വാസ്‌നിക്, പവൻ ഖേര, ഗുർദീപ് സപ്പൽ എന്നിവരടങ്ങിയ സംഘമാണ് നിർവചന സദനിലെത്തി തിരഞ്ഞെടുപ്പ് ബോഡിയിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയത്.
മാതൃകാ തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ച് ബിജെപി സായുധ സേനയെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ തുടർച്ചയായി ഉപയോഗിച്ചതിനെതിരെയും കോൺഗ്രസ് പരാതി നൽകി. രാഷ്ട്രീയ പ്രചാരണത്തിന് മുമ്പും സായുധ സേനയെ ഉപയോഗിച്ചതിൻ്റെ മുൻ സന്ദർഭങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ യഥാവിധി ഉന്നയിച്ചിട്ടും ബിജെപി അതേപടി നിയമലംഘനം തുടരുകയാണെന്നും കോൺഗ്രസ് ആരോപിച്ചു.
തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് തെറ്റായ വിവരങ്ങൾ നൽകി എന്നാരോപിച്ച് കേന്ദ്രമന്ത്രിയും ബി.ജെ.പിയുടെ തിരുവനന്തപുരം സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖറിനെതിരെ മറ്റൊരു പരാതിയും ഫയൽ ചെയ്തിട്ടുണ്ട്. ഡൽഹി സർവകലാശാലയിലെ വിവിധ കോളേജുകളിൽ സ്ഥാപിച്ചിട്ടുള്ള പ്രധാനമന്ത്രിയുടെ വലിയ പരസ്യങ്ങൾക്കും ബാനറുകൾക്കുമെതിരെയും പാർട്ടി ഒരു പരാതി ഉന്നയിച്ചു. ഇതു മാതൃകാ പെരുമാറ്റ വ്യവസ്ഥകൾ ലംഘിക്കുന്നുവെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടി.
പൊതുമേഖലാ ദൃശ്യമാദ്ധ്യമമായ ദൂരദർശനിലൂടെ 'ദി കേരള സ്റ്റോറി' എന്ന പ്രൊപ്പഗാണ്ട സിനിമ പ്രദർശിപ്പിച്ചതിനെതിരെയും കോൺഗ്രസ് പരാതി നൽകിയിട്ടുണ്ട്. ഒരു മതസമൂഹത്തെ അപകീർത്തിപ്പെടുത്തുകയും ലവ് ജിഹാദ് എന്ന സാങ്കൽപ്പിക ആശയത്തിന് വിശ്വാസ്യത നൽകാനുള്ള ശ്രമിക്കുന്ന സാങ്കൽപ്പിക സൃഷ്ടിയെന്നാണ് കോൺഗ്രസ് പരാതിയിൽ ഈ ചിത്രത്തെ വിശേഷിപ്പിച്ചത്.
ഇത്തരം പ്രചാരണ സിനിമകൾ പ്രസിദ്ധീകരിക്കുന്നത് വോട്ടർമാരെ ധ്രുവീകരിക്കുകയും, മതപരമായ സ്വത്വത്തിൻ്റെ അടിസ്ഥാനത്തിൽ സാമുദായിക വിയോജിപ്പുണ്ടാക്കുകയും, സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പിൻ്റെ മനോഭാവത്തിനും മാതൃകാ പെരുമാറ്റച്ചട്ടത്തിനും വിരുദ്ധവുമാണെന്നും പരാതിയിൽ ആരോപിക്കുന്നു.
Read More
- ‘കോൺഗ്രസ് വിട്ടവർ സൈബീരിയൻ ദേശാടന പക്ഷികൾ'; എത്തിയ സ്ഥലങ്ങൾക്ക് ഒരു ഗുണവുമുണ്ടാകില്ലെന്ന് മനീഷ് തിവാരി
- കടമെടുപ്പു പരിധി; കേരളത്തിന്റെ ഹര്‍ജി ഭരണഘടനാ ബെഞ്ചിനുവിട്ട് സുപ്രീംകോടതി
- കരുവന്നൂര്‍ ബാങ്ക് കേസ്; സിപിഎമ്മിനെ കുരുക്കാൻ ഇ.ഡി; 5 രഹസ്യ അക്കൗണ്ട് വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന് നൽകി
- കടലാക്രമണ സാധ്യത; തീരപ്രദേശത്ത് ഇന്നും ജാഗ്രതാ നിര്‍ദേശം
- 'മുഖ്യമന്ത്രി ചതിച്ചു, ക്ലിഫ് ഹൗസിന് മുന്നിൽ സമരമിരിക്കും'; സർക്കാരിനെതിരെ സിദ്ധാർത്ഥന്റെ അച്ഛൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.