scorecardresearch

ഇന്ത്യയിലെ ആറാമത് സെമികണ്ടക്ടർ യൂണിറ്റ് ഉത്തർപ്രദേശിൽ; അംഗീകാരം നൽകി കേന്ദ്രം

എച്ച്‌സിഎല്ലിന്റേയും ഫോക്‌സ്‌കോണിന്റേയും സംയുക്ത സംരംഭത്തിനാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത്

എച്ച്‌സിഎല്ലിന്റേയും ഫോക്‌സ്‌കോണിന്റേയും സംയുക്ത സംരംഭത്തിനാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത്

author-image
WebDesk
New Update
 chip assembly and packaging unit Uttar Pradesh

പ്രതീകാത്മക ചിത്രം

ഡൽഹി: ഇന്ത്യയിലെ ആറാമത് സെമികണ്ടക്ടർ യൂണിറ്റിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ഉത്തർപ്രദേശിലാണ് ചിപ്പ് അസംബ്ലി - പാക്കേജിംഗ് യൂണിറ്റ് സ്ഥാപിക്കുന്നതിനായി അംഗീകാരം നൽകിയിരിക്കുന്നത്. എച്ച്‌സിഎല്ലിന്റേയും ഫോക്‌സ്‌കോണിന്റേയും സംയുക്ത സംരംഭമാണിത്. 

Advertisment

കേന്ദ്ര സർക്കാരിന്റെ 76,000 കോടി രൂപയുടെ 'ഇന്ത്യ സെമികണ്ടക്ടർ മിഷന്റെ' കീഴിൽ അംഗീകാരം ലഭിക്കുന്ന ആറാമത്തെ പദ്ധതിയാണിത്. പുതിയ സെമികണ്ടക്ടര്‍ യൂണിറ്റ് 3,700 കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കുമെന്നും ചിപ്പ് നിർമ്മാണ പദ്ധതി പ്രകാരം ഏകദേശം 1,500 കോടി രൂപ സർക്കാർ ഫണ്ടിൽ നിന്നുള്ളതാണെന്നും സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

മൊബൈൽ ഫോൺ, ലാപ്‌ടോപ്പ്, ഓട്ടോമൊബൈൽസ്, പിസി, തുടങ്ങി ഡിസ്‌പ്ലേ ഉള്ള ഉപകരണങ്ങളുടെ ഡിസ്‌പ്ലേ ഡ്രൈവർ ചിപ്പുകളാണ് ഈ പ്ലാന്റിൽ നിർമ്മിക്കുക. പ്രതിമാസം 20000 സെമികണ്ടക്ടര്‍ വേഫറുകള്‍ ഉത്പാദിപ്പിക്കുന്ന തരത്തിലാണ് പ്ലാന്റിന്റെ രൂപകല്‍പന. കൂടാതെ പ്രതിമാസം 36 ദശലക്ഷം യൂണിറ്റ് ഔട്ട്‌പുട്ട് ശേഷിയും പ്ലാന്റിന് ഉണ്ടായിരിക്കും.

ഉത്തർപ്രദേശിലെ യമുന എക്സ്പ്രസ് വേ ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് അതോറിറ്റിയിലെ ജെവാർ വിമാനത്താവളത്തിനടുത്താണ് പ്ലാന്റ് സ്ഥാപിക്കുക. കേന്ദ്രത്തിന്റെ ഇന്ത്യ സെമികണ്ടക്ടർ മിഷന്റെ കീഴിൽ സംസ്ഥാനത്ത് വരുന്ന ആദ്യത്തെ ചിപ്പ് പ്ലാന്റാണിത്. ഒരു ഫാബും മൂന്നു അസംബ്ലി യൂണിറ്റുകളും ഉൾപ്പെടെ നാലു പ്ലാന്റുകൾ ഗുജറാത്തിൽ വരുന്നുണ്ട്. അസമിൽ ഒരു അസംബ്ലി - പാക്കേജിംഗ് പ്ലാന്റ് നിർമ്മാണത്തിലാണ്.

Read More

Advertisment
Technology Central Government

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: