scorecardresearch

മദ്യനയ കേസിൽ അരവിന്ദ് കേജ്രിവാളിനെ 14 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ട് കോടതി ഉത്തരവ്

എക്‌സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് കേജ്രിവാളിന്റെ കസ്റ്റഡി നീട്ടിയിരിക്കുന്നത്

എക്‌സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് കേജ്രിവാളിന്റെ കസ്റ്റഡി നീട്ടിയിരിക്കുന്നത്

author-image
WebDesk
New Update
Arvind Kejriwal | ED case

അരവിന്ദ് കേജ്രിവാൾ (ഫയൽ ചിത്രം)

ഡൽഹി: മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ  ജൂലൈ 12 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടുകൊണ്ട് ഡൽഹി റൂസ് അവന്യു കോടതിയുടെ ഉത്തരവ്. കേജ്രിവാളിനെ 14 ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ടുകൊണ്ട് സിബിഐ സമർപ്പിച്ച അപേക്ഷയിലാണ് കോടതിയുടെ ഉത്തരവ്. എക്‌സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് കേജ്രിവാളിന്റെ കസ്റ്റഡി നീട്ടിയിരിക്കുന്നത്. 

Advertisment

മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് കെജ്രിവാളിനെ ഇന്ന് കോടതിയിൽ ഹാജരാക്കിയത്. തിഹാർ ജയിലിൽ കേജ്‌രിവാളിനെ സിബിഐ ചോദ്യം ചെയ്തതിന്  ഒരു ദിവസത്തിന് ശേഷം ബുധനാഴ്ച മൂന്ന് ദിവസത്തേക്ക് കേജ്രിവാളിനെ സിബിഐ കസ്റ്റഡിയിൽ വിട്ടിരുന്നു.

എക്‌സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മാർച്ച് 21 ന് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത കെജ്‌രിവാളിന് ഇ ഡി കേസിൽ ജാമ്യം അനുവദിച്ച ട്രയൽ കോടതി ഉത്തരവ് ഡൽഹി ഹൈക്കോടതി സ്‌റ്റേ ചെയ്‌തതും കേജ്രിവാളിന് തിരിച്ചടിയായിരുന്നു. അഴിമതിക്കേസിൽ ബുധനാഴ്ചയാണ് കേജ്രിവാളിനെ അറസ്റ്റ് ചെയ്ത്  പ്രത്യേക ജഡ്ജി അമിതാഭ് റാവത്തിന്റെ റൂസ് അവന്യൂ കോടതിയിൽ ഹാജരാക്കുകയും ചെയ്തത്. 

ഇ.ഡി കേസ് കള്ളപ്പണ ഇടപാട് അന്വേഷിക്കുമ്പോൾ, കേസിൽ പൊതുപ്രവർത്തകരുടെ അഴിമതിയും കൈക്കൂലിയും തെളിയിക്കുന്നതിനായാണ് സിബിഐയുടെ അന്വേഷണം. അഴിമതി നിരോധന നിയമം (പിസി ആക്ട്) പ്രകാരം 2022ൽ സിബിഐ അഴിമതിക്കേസ് രജിസ്റ്റർ ചെയ്തിരുന്നുവെങ്കിലും കെജ്‌രിവാളിനെ അന്ന് കേസിൽ  പ്രതി ചേർത്തിരുന്നില്ല. 

Advertisment

കെജ്‌രിവാളിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണിക്കാനിരിക്കെയായിരുന്നു സിബിഐ തിഹാര്‍ ജയിലിലെത്തി അദ്ദേഹത്തെ ചോദ്യം ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തത്. ഇതിന് പിന്നാലെ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി അദ്ദേഹം പിന്‍വലിച്ചിരുന്നു. ജാമ്യം നടപ്പാക്കുന്നത് തടഞ്ഞ ഡല്‍ഹി ഹൈക്കോടതിയുടെ നടപടി ചോദ്യം ചെയ്താണ് കെജ്രിവാള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. 

Read More

Arvind Kejriwal Aap

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: