/indian-express-malayalam/media/media_files/YsBnNJz00Zh76vSuILMV.jpg)
ചോദ്യം ചെയ്യൽ നിയമവിരുദ്ധമാണെങ്കിലും മാർച്ച് 12ന് ശേഷമുള്ള തീയതിയിൽ വീഡിയോ കോൺഫറൻസ് കോളിലൂടെ വരാമെന്ന് കെജ്രിവാൾ അറിയിച്ചു (ഫയൽ ചിത്രം)
ഡൽഹി: എട്ടാം തവണയും ചോദ്യം ചെയ്യലിനായി സമൻസ് അയച്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്ക് കത്തിലൂടെ മറുപടി നൽകി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. വീഡിയോ കോൺഫറൻസിങ് വഴി ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ഒരുക്കമാണെന്നാണ് കെജ്രിവാൾ അറിയിച്ചത്. ചോദ്യം ചെയ്യൽ നിയമവിരുദ്ധമാണെങ്കിലും മാർച്ച് 12ന് ശേഷമുള്ള തീയതിയിൽ വീഡിയോ കോൺഫറൻസ് കോളിലൂടെ വരാമെന്ന് കെജ്രിവാൾ അറിയിച്ചു.
ഫെബ്രുവരി 26ന് ഏഴാമത്തെ സമൻസ് ഒഴിവാക്കിയതിനെ തുടർന്ന് മാർച്ച് 4ന് അന്വേഷണ ഏജൻസിക്ക് മുമ്പാകെ ഹാജരാകാൻ ഡൽഹി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. വിഷയം കോടതിയുടെ പരിഗണനയിലാണെന്നും മാർച്ച് 16ന് ഹാജരാകാൻ ആവശ്യപ്പെട്ടതിനാൽ ഏജൻസി അതിന് കാത്തിരിക്കണമെന്നും കെജ്രിവാൾ വ്യക്തമാക്കി.
സമൻസ് അനുസരിക്കാത്തതിനെതിരെ കെജ്‌രിവാളിനെതിരെ പരാതി നൽകി ഇ.ഡി. കോടതിയെ സമീപിച്ചിട്ടുണ്ട്. മുൻകാലങ്ങളിലും കെജ്രിവാൾ സമൻസുകളെ നിയമവിരുദ്ധമെന്ന് വിളിച്ചിരുന്നു. തൻ്റെ സാന്നിധ്യം ഒരു കുറ്റാരോപിതനായോ, സാക്ഷിയായോ, മുഖ്യമന്ത്രി എന്ന നിലയിലോ, എഎപി അധ്യക്ഷൻ എന്ന നിലയിലോ ആണെന്ന് ഇ.ഡി. തന്നെ അറിയിച്ചിട്ടില്ലെന്നാണ് അരവിന്ദ് കെജ്രിവാൾ വാദിക്കുന്നത്.
കെജ്രിവാൾ അന്വേഷണത്തിൽ നിന്ന് ഒളിച്ചോടുകയാണെന്ന് ബിജെപി നേരത്തെ ആരോപിച്ചിരുന്നു. ഡൽഹി മുഖ്യമന്ത്രി ഏഴാമത്തെ സമൻസ് ഒഴിവാക്കിയതിന് പിന്നാലെ, നിങ്ങളുടെ കുറ്റകൃത്യങ്ങൾ എത്രത്തോളം മറച്ചുവെക്കുമെന്നും അന്വേഷണത്തിൽ നിന്ന് ഒളിച്ചോടുകയാണെന്നും ബിജെപി വിമർശിച്ചിരുന്നു.
"നിങ്ങൾ തന്നെ അന്വേഷണത്തിൽ നിന്ന് ഒളിച്ചോടുകയായിരുന്നു, അത്തരം തന്ത്രങ്ങളിലൂടെ നിങ്ങളുടെ കുറ്റകൃത്യങ്ങൾ എത്രത്തോളം മറച്ചുവെക്കും? ഇന്നല്ലെങ്കിൽ നാളെ നിങ്ങളുടെ അഴിമതികളുടെ കണക്ക് പുറത്തുവരും. ഈ നാടകത്തിൻ്റെ ബാക്കി ഭാഗം പൊതുജനങ്ങളും മനസ്സിലാക്കിയിട്ടുണ്ട്," ബിജെപി നേതാക്കൾ വിമർശിച്ചു.
Read More
- 'മോദിയിലുള്ള വിശ്വാസം വഞ്ചനയുടെ ഗ്യാരണ്ടി'; കേന്ദ്ര സർക്കാരിനെതിരെ രാഹുൽ ഗാന്ധി
- ബംഗളൂരുവിലെ കഫേയിൽ നടന്നത് സ്ഫോടനം; സ്ഥിരീകരണവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ
- 'ഹിമാചലിലെ ബിജെപിയുടെ പ്രവർത്തനം തങ്ങളേക്കാൾ മികച്ചത്'; ഹിമാചൽ കോൺഗ്രസ് അദ്ധ്യക്ഷ പ്രതിഭാ സിംഗ്
- മലയാളിയായ പ്രശാന്ത് ബാലകൃഷ്ണൻ നായർ ബഹിരാകാശത്തേക്ക്; ഗഗൻയാൻ ദൗത്യസംഘത്തിന്റെ തലവൻ
- 370 സീറ്റുകൾ മാത്രമല്ല, ബിജെപി ലക്ഷ്യം വെക്കുന്നത് 50 ശതമാനം വോട്ടും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us