/indian-express-malayalam/media/media_files/2025/06/15/AoGLSrOmMV2WiRfogdfm.jpg)
അഹമ്മദാബാദ് വിമാനാപകടം; ഉന്നതതല സമിതി അന്വേഷിക്കും
Ahmedabad Plane Crash:അഹമ്മദാബാദ്: എയർ ഇന്ത്യയുടെ വിമാനം തകർന്നുവീണ സംഭവം അന്വേഷിക്കാൻ ഉന്നതതല സമിതിയെ നിയോഗിച്ച് കേന്ദ്ര സർക്കാർ. മൂന്ന് മാസത്തിനുള്ളിൽ അപകടം സംബന്ധിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ സമിതിയ്ക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകി.
Also Read:അഹമ്മദാബാദ് വിമാനാപകടം; ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ മൃതദേഹം തിരിച്ചറിഞ്ഞു
അതേസമയം, മരിച്ചവരിൽ 42 പേരെ തിരിച്ചറിഞ്ഞതായി ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹർഷ് രമേശ്ഭായ് സംഘവി പറഞ്ഞു. ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണി ഉൾപ്പെടെയുള്ളവരുടെ മൃതദേഹങ്ങളാണ് ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞത്. തിരിച്ചറിഞ്ഞ 14 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. അപകടം നടന്ന് മൂന്ന് ദിവസങ്ങൾ പിന്നിടുമ്പോഴാണ് ഡിഎൻഎ പരിശോധനകൾ വേഗത്തിലായത്.
Also Read:'നീ പൊയ്ക്കോ, ഞാൻ പുറകെ വന്നോളാം'; രണ്ടു മിനിറ്റിൽ വിധി മാറ്റിമറിച്ചത് രണ്ടു സുഹൃത്തുക്കളുടെ ജീവൻ
ഗുജറാത്ത്, രാജസ്ഥാൻ സ്വദേശികളുടേതാണ് ഇതുവരെ തിരിച്ചറിഞ്ഞ മൃതദേഹങ്ങൾ. അഹമ്മദാബാദിൽ നിന്നുള്ള നാല് പേർ, വഡോദര സ്വദേശികളായ രണ്ട് പേർ, മെഹ്സാനയിൽ നിന്നുള്ള നാല് പേർ, ഖേഡ, ആരവല്ലി, ബോട്ടാഡ്, ഉദയ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോരുത്തരുടെയും മൃതദേഹങ്ങളാണ് ബന്ധുക്കൾക്ക് കൈമാറിയത്. മൃതദേഹങ്ങുടെ തിരിച്ചറിയൽ നടപടി ക്രമങ്ങൾക്കായി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
Also Read:ബെർത്ത്ഡേയ്ക്ക് ഭർത്താവിന് സർപ്രൈസ് നൽകാനായി യാത്ര, ചേതനയറ്റ് മടക്കം
ജൂൺ 12ന് ഉച്ചയ്ക്ക് 1.39ന് അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേയ്ക്ക് പറന്നുയർന്ന എയർ ഇന്ത്യയുടെ വിമാനമായിരുന്നു അപകടത്തിൽപ്പെട്ടത്. പറന്നുയർന്ന് നിമിഷങ്ങൾക്കുള്ളിലായിരുന്നു വിമാനം തകർന്നുവീണത്. ബി ജെ മെഡിക്കൽ കോളേജിലെ മെഡിക്കൽ വിദ്യാർത്ഥികളുടെ മെസ്സിലേയ്ക്കും പിജി വിദ്യാർത്ഥികളും സ്‌പെഷ്യൽ വിഭാഗത്തിലുള്ളവരും താമസിക്കുന്ന ഹോസ്റ്റലിലേക്കുമായിരുന്നു വിമാനം തകർന്നുവീണത്.
Read More
വിമാന ദുരന്തം: അപകടസ്ഥലം സന്ദർശിച്ച് എൻഐഎ അടക്കമുള്ള കേന്ദ്ര ഏജൻസികൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.