scorecardresearch

Ahmedabad Plane Crash: അഹമ്മദാബാദ് വിമാനാപകടം; ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ മൃതദേഹം തിരിച്ചറിഞ്ഞു

Ahmedabad Plane Crash: മകൾക്കൊപ്പമുള്ള ഭാര്യ അഞ്ജലിയെ തിരികെ കൂട്ടികൊണ്ടുവരാനാണ് വിജയ് രൂപാണി ലണ്ടനിലേക്ക് പുറപ്പെട്ടത്. ഇതിനിടെയായിരുന്നു അപകടത്തിൽപ്പെട്ട് മരണപ്പെടുന്നത്

Ahmedabad Plane Crash: മകൾക്കൊപ്പമുള്ള ഭാര്യ അഞ്ജലിയെ തിരികെ കൂട്ടികൊണ്ടുവരാനാണ് വിജയ് രൂപാണി ലണ്ടനിലേക്ക് പുറപ്പെട്ടത്. ഇതിനിടെയായിരുന്നു അപകടത്തിൽപ്പെട്ട് മരണപ്പെടുന്നത്

author-image
WebDesk
New Update
vijay rupani

വിജയ് രൂപാണിയുടെ മൃതദേഹം തിരിച്ചറിഞ്ഞു

Ahmedabad Plane Crash: അഹമ്മദാബാദ്: അഹമ്മദാബാദിലെ വിമാന അപകടത്തിൽ മരണപ്പെട്ട ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ മൃതദേഹം തിരിച്ചറിഞ്ഞു. ഡി.എൻ.എ പരിശോധനയിലൂടെയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഗുജറാത്ത് ആഭ്യന്തര വകുപ്പ് മന്ത്രി ഹർഷ് സാങ്വിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. തുടർനടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. 

Advertisment

Also Read:'നീ പൊയ്ക്കോ, ഞാൻ പുറകെ വന്നോളാം'; രണ്ടു മിനിറ്റിൽ വിധി മാറ്റിമറിച്ചത് രണ്ടു സുഹൃത്തുക്കളുടെ ജീവൻ

മകൾക്കൊപ്പമുള്ള ഭാര്യ അഞ്ജലിയെ തിരികെ കൂട്ടികൊണ്ടുവരാനാണ് വിജയ് രൂപാണി ലണ്ടനിലേക്ക് പുറപ്പെട്ടത്. ഇതിനിടെയായിരുന്നു അപകടത്തിൽപ്പെട്ട് മരണപ്പെടുന്നത്. സംസ്‌കാര ചടങ്ങുകൾ ഗുജറാത്തിലെ രാജ്കോട്ടിൽ നടക്കുമെന്നാണ് വിവരം.

2016 മുതൽ 2021 സെപ്റ്റംബർ വരെ ഗുജറാത്തിന്റെ മുഖ്യമന്ത്രിയായിരുന്നു വിജയ് രൂപാണി. ഘനശ്യാം ഓസയ്ക്കും കേശുഭായ് പട്ടേലിനും നരേന്ദ്ര മോദിക്കും ശേഷം രാജ്‌കോട്ടിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നാലാമത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു വിജയ് രൂപാണി. വിജയ് രൂപാണിയുടെ മകൻ പൂജിത് രൂപാണിയുടേയും അപകട മരണമായിരുന്നു. പിന്നീട് പൂജിത് രൂപാണി മെമ്മോറിയൽ ട്രസ്റ്റ് ആരംഭിച്ച് മകന്റെ ഓർമയ്ക്കായി സേവന പ്രവർത്തനങ്ങൾ നടത്തിവന്നിരുന്നു വിജയ് രൂപാണിയും കുടുംബം. ഇതിനിടെയായിരുന്നു വിമാന അപകടത്തിൽ വിജയ് രൂപാണിയുടെ അപ്രതീക്ഷിത വിയോഗം.

Advertisment

Also Read: ബെർത്ത്ഡേയ്ക്ക് ഭർത്താവിന് സർപ്രൈസ് നൽകാനായി യാത്ര, ചേതനയറ്റ് മടക്കം

ജൂൺ 12ന് ഉച്ചയ്ക്ക് 1.39ന് അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേയ്ക്ക് പറന്നുയർന്ന എയർ ഇന്ത്യയുടെ വിമാനമായിരുന്നു അപകടത്തിൽപ്പെട്ടത്. പറന്നുയർന്ന് നിമിഷങ്ങൾക്കുള്ളിലായിരുന്നു വിമാനം തകർന്നുവീണത്. ബി ജെ മെഡിക്കൽ കോളേജിലെ മെഡിക്കൽ വിദ്യാർത്ഥികളുടെ മെസ്സിലേയ്ക്കും പിജി വിദ്യാർത്ഥികളും സ്പെഷ്യൽ വിഭാഗത്തിലുള്ളവരും താമസിക്കുന്ന ഹോസ്റ്റലിലേക്കുമായിരുന്നു വിമാനം തകർന്നുവീണത്. 

വിമാനത്തിൽ ഉണ്ടായിരുന്ന യാത്രക്കാർ അടക്കം 242 പേരിൽ 241 പേരും മരിച്ചു. ബ്രിട്ടനിൽ നഴ്സായി ജോലി ചെയ്തിരുന്ന പത്തനംതിട്ട സ്വദേശിനി രഞ്ജിതയും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. മെസ്സിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരും ഹോസ്റ്റലിൽ ഉണ്ടായിരുന്നവരും അപകടത്തിൽ മരിച്ചു. അപകടത്തിൽ പരിക്കേറ്റ് 32 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ പതിനാറ് പേർ വിദ്യാർത്ഥികളാണ്. വിദ്യാർത്ഥികൾക്ക് പുറമേ ബി.ജെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജീവനക്കാരും സാധാരണക്കാരും അപകടത്തിൽ നിന്ന് രക്ഷപ്പെട്ട രമേശ് വിശ്വാസ് കുമാറുമുണ്ട്. അപകടത്തിൽ കാണാതായവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.

Also Read:ആകാശദുരന്തം; ബ്ലാക്ക് ബോക്സ് കണ്ടെത്തി; കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡറിനായി തിരച്ചിൽ

അപകടത്തിൽ മരണപ്പെട്ടവർക്കും രക്ഷപ്പെട്ടവർക്കുമായി എയർ ഇന്ത്യ സഹായധനം പ്രഖ്യാപിരുന്നു. മരണപ്പെട്ടവർക്കും പരിക്കുകളോടെ രക്ഷപ്പെട്ടവർക്കും 25 ലക്ഷം രൂപ വീതം അടിയന്തരമായി നൽകാനായിരുന്നു തീരുമാനം. ടാറ്റാ ഗ്രൂപ്പ് പ്രഖ്യാപിച്ച ഒരു കോടി രൂപയ്ക്ക് പുറമെയാണിത്. ഇതോടെ ആകെ ധനസഹായമായി 1.25 കോടി രൂപ വീതം വിതരണം ചെയ്യും. 

ഇതിന് പുറമെ അപകടത്തിൽ പരിക്കേറ്റവരുടെ മുഴുവൻ ചികിത്സാ ചെലവും വഹിക്കുമെന്നും ടാറ്റാ ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്. ടാറ്റാ ഗ്രൂപ്പിന്റെ ചരിത്രത്തിലെ ഇരുണ്ട ദിനങ്ങളിലൊന്ന് എന്നാണ് ചെയർമാൻ കഴിഞ്ഞ ദിവസം സഹപ്രവർത്തകർക്ക് അയച്ച കത്തിൽ പറഞ്ഞത്. എന്താണ് സംഭവിച്ചത് എന്നതറിയാൻ അന്വേഷണം പുരോഗമിക്കുകയാണെന്നും ടാറ്റാ ഗ്രൂപ്പ് അറിയിച്ചിരുന്നു.

Read More

വിമാന ദുരന്തം: അപകടസ്ഥലം സന്ദർശിച്ച് എൻഐഎ അടക്കമുള്ള കേന്ദ്ര ഏജൻസികൾ

Plane Crash Ahmedabad

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: