/indian-express-malayalam/media/media_files/d8CIwqax3gNRI38iPE8Y.jpg)
കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ അധിർ രഞ്ജൻ ചൗധരിയുടെ കോട്ടയെന്ന് അറിയപ്പെടുന്ന ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് അദ്ദേഹത്തെ മത്സരിപ്പിക്കുമെന്ന് മുഖ്യമന്ത്രി മമത ബാനർജി ഞായറാഴ്ച പ്രഖ്യാപിച്ചു
കൊൽക്കത്ത: യൂസഫ് പത്താനെ ബഹരാംപൂർ നിയോജക മണ്ഡലത്തിൽ മമതാ ബാനർജി തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി നിർത്തിയത് ബിജെപിയെ സഹായിക്കാനാണെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും നിലവിലെ സിറ്റിങ് എംപിയുമായ അധിർ രഞ്ജൻ ചൗധരി.
“പശ്ചിമ ബംഗാളിൽ നിന്ന് മമതാ ബാനർജി മോദിക്ക് ഒരു സന്ദേശം അയച്ചു കഴിഞ്ഞു. പശ്ചിമ ബംഗാളിൽ, സാധാരണക്കാരെ ധ്രുവീകരിക്കാനും ബിജെപിയെ സഹായിക്കാനുമുള്ള സ്ഥാനാർത്ഥിയായാണ് യൂസഫ് പത്താനെ തിരഞ്ഞെടുത്തത്. അങ്ങനെ കോൺഗ്രസിനെ പരാജയപ്പെടുത്താൻ കഴിയും," അധിർരഞ്ജൻ പറഞ്ഞു.
Bengal's #JonogorjonSabha reaffirms the faith of people in the leadership of Smt. @MamataOfficial!@iamyusufpathan from Berhampore, shall stand with the people of Bengal and win the mandate against the jomidari of @BJP4India! pic.twitter.com/XHeicr6B8b
— All india Trinamool Congress (@AITCofficial) March 10, 2024
"ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികളൊന്നും തന്നെ പോലൊരു നേതാവിനെ വിശ്വസിക്കരുതെന്ന് മമതാ ബാനർജി ഇന്ന് തെളിയിച്ചിരിക്കുന്നു. താൻ ഇന്ത്യാ സഖ്യത്തിൽ തുടർന്നാൽ പ്രധാനമന്ത്രി മോദി അസന്തുഷ്ടനാകുമെന്ന ഭയത്തിലാണ് മമത ബാനർജി. ഇന്ത്യൻ സഖ്യത്തിൽ നിന്ന് വേർപിരിഞ്ഞു കൊണ്ട് അവർ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് ഒരു സന്ദേശം അയച്ചു. എന്നിൽ അസന്തുഷ്ടനാകരുത്. ബിജെപിക്കെതിരെ പോരാടാൻ ഞാൻ നിൽക്കുന്നില്ല," കോൺഗ്രസ് നേതാവ് പറഞ്ഞു.
#WATCH | Murshidabad, West Bengal: Leader of Congress in Lok Sabha Adhir Chowdhury says, "If TMC wanted to honour Yusuf Pathan, they should've sent him to the Rajya Sabha instead of sending 'outsiders'... If Mamata Banerjee had good intentions for Yusuf Pathan, she would have… pic.twitter.com/hbV3D42aTo
— ANI (@ANI) March 10, 2024
"പത്താനെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യുകയോ ഇന്ത്യ മുന്നണിയിലൂടെ ഗുജറാത്തിൽ സീറ്റ് നൽകുകയോ ചെയ്യണമായിരുന്നു. യൂസഫ് പത്താനെ ആദരിക്കണമെങ്കിൽ ടിഎംസിക്ക് പുറത്തുള്ളവരെ അയക്കുന്നതിന് പകരം അദ്ദേഹത്തെ രാജ്യസഭയിലേക്ക് അയക്കണമായിരുന്നു. യൂസഫ് പത്താനോട് മമതാ ബാനർജിക്ക് നല്ല ഉദ്ദേശം ഉണ്ടായിരുന്നെങ്കിൽ, അവർ അദ്ദേഹത്തിനായി ഗുജറാത്തിൽ ഒരു സീറ്റ് ഇന്ത്യ സഖ്യത്തോട് ആവശ്യപ്പെടുമായിരുന്നു,” അധിർരഞ്ജൻ കൂട്ടിച്ചേർത്തു.
I'm eternally grateful to Smt. @MamataOfficial for welcoming me into the TMC family and trusting me with the responsibility to become people's voice in the Parliament.
— Yusuf Pathan (@iamyusufpathan) March 10, 2024
As representatives of the people, it is our duty to uplift the poor and deprived, and that is what I hope to… pic.twitter.com/rFM5aYyrDg
അതേസമയം, ദരിദ്രരെയും നിരാലംബരെയും ഉയർത്തുക എന്നതാണ് തന്റെ കടമയെന്ന് യൂസഫ് പത്താൻ എക്സിൽ കുറിച്ചു. "മമതാ ബാനർജിയോട് ഞാൻ എന്നെന്നും നന്ദിയുള്ളവനാണ്. ടിഎംസി കുടുംബത്തിലേക്ക് എന്നെ സ്വാഗതം ചെയ്തതിനും പാർലമെൻ്റിൽ ജനങ്ങളുടെ ശബ്ദമാകാനുള്ള ഉത്തരവാദിത്തത്തോടെ എന്നെ വിശ്വസിച്ചതിനും നന്ദി. ജനപ്രതിനിധികൾ എന്ന നിലയിൽ ദരിദ്രരെയും നിരാലംബരെയും ഉയർത്തുക എന്നത് നമ്മുടെ കടമയാണ്. അതാണ് ഞാൻ പ്രതീക്ഷിക്കുന്നത്," യൂസഫ് പത്താൻ കുറിച്ചു.
Read More:
- ഭാരത് ജോഡോ യാത്രയുടെ സമാപന റാലി പ്രതിപക്ഷ ഐക്യത്തിന്റെ വേദിയാക്കാൻ കോൺഗ്രസ്
- ആർട്ടിക്കിൾ 370 ലൂടെ കോൺഗ്രസ് രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചു; നരേന്ദ്ര മോദി കശ്മീരിൽ
- വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ 22 ലോക്‌സഭാ സീറ്റുകൾ എൻഡിഎ നേടും; അസം മുഖ്യമന്ത്രി ഹിമന്ത
- ഇന്ത്യാ മുന്നണിക്ക് തിരിച്ചടിയാകുന്ന നീക്കവുമായി ഒവൈസി; യു.പിയിലും ബിഹാറിലും കൂടുതൽ സീറ്റുകളിൽ മത്സരിക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us