/indian-express-malayalam/media/media_files/9MTsEP6WlEcGoacPhTsI.jpg)
ഫയൽ ചിത്രം
ശ്രീനഗർ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ പേരിൽ കോൺഗ്രസ് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മു കശ്മീർ ഇന്ന് വികസനത്തിന്റെ പുതിയ ഉയരങ്ങൾ തൊടുകയും സ്വതന്ത്രമായി ശ്വസിക്കുകയും ചെയ്യുന്നുവെന്നും മോദി പറഞ്ഞു. ജമ്മു കശ്മീരിനെ ഇന്ത്യയുടെ തല എന്ന് വിശേശിപ്പിച്ച പ്രധാനമന്ത്രി കശ്മീരിൽ വികസനത്തിലേക്കുള്ള പാത ടൂറിസം സാധ്യതകളിൽ നിന്നും കർഷകരുടെ ശാക്തീകരണത്തിൽ നിന്നും ഉയർന്നുവരുമെന്നും കൂട്ടിച്ചേർത്തു.
“ജമ്മു കശ്മീർ ഇന്ന് വികസനത്തിന്റെ പുതിയ ഉയരങ്ങൾ തൊടുകയാണ്, കാരണം അത് സ്വതന്ത്രമായി ശ്വസിക്കുന്നു,”ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമുള്ള തന്റെ ആദ്യ കശ്മീർ സന്ദർശനത്തിൽ പ്രധാനമന്ത്രി ശ്രീനഗറിൽ പറഞ്ഞു. വികസിത ഇന്ത്യയിൽ വികസിത ജമ്മു കാശ്മീരിന് മുൻഗണനയുണ്ടാവുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
സന്ദർശന വേളയിൽ പ്രധാനമന്ത്രി മോദി വിവിധ വികസന പദ്ധതികളും ഉദ്ഘാടനം ചെയ്തു. 6,400 കോടി രൂപയിലധികം. "സ്വദേശ് ദർശൻ", "പ്രസാദ്" (തീർത്ഥാടന പുനരുജ്ജീവനവും ആത്മീയവും, പൈതൃക വർദ്ധനയും) പദ്ധതികൾക്ക് കീഴിലുള്ള വിനോദസഞ്ചാര മേഖലയ്ക്കുള്ള പദ്ധതികൾ ഇതിൽ ഉൾപ്പെടുന്നു. ശ്രീനഗറിലെ ഹസ്രത്ബാൽ ദേവാലയത്തിന്റെ സംയോജിത വികസനത്തിനുള്ള പദ്ധതിയും ഇതിൽ ഉൾപ്പെടുന്നു.
ശ്രീനഗറിലെ ബക്ഷി സ്റ്റേഡിയത്തിൽ നടന്ന പൊതു റാലിയിൽ, കഴിഞ്ഞ അഞ്ച് വർഷമായി ജമ്മു കശ്മീരിനായി കേന്ദ്രം നടത്തിയ വികസന ശ്രമങ്ങൾ പ്രധാനമന്ത്രി ഉയർത്തിക്കാട്ടി. കൂടാതെ കോൺഗ്രസും സഖ്യകക്ഷികളും ചേർന്ന് ആർട്ടിക്കിൾ 370 ന്റെ പേരിൽ ജമ്മു കശ്മീരിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്നും മോദി പറഞ്ഞു. ആർട്ടിക്കിൾ 370 നെ കുറിച്ച് സംസാരിക്കവെ, ജനങ്ങൾ ഇപ്പോൾ സ്വതന്ത്രരായിരിക്കുന്നത് ഒരു ചങ്ങലയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രത്യേക പദവി എടുത്തുകളഞ്ഞതിനാൽ, ജമ്മു കശ്മീരിൽ എല്ലാവർക്കും തുല്യ അവസരങ്ങളും അവകാശങ്ങളും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ ജീവനക്കാർ ഉൾപ്പെടെയുള്ള ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത മോദി, ശ്രീനഗറിൽ തനിക്ക് ലഭിച്ച സ്‌നേഹത്തിൽ സന്തോഷവും കടപ്പാടും ഉണ്ടെന്നും ഈ സ്‌നേഹത്തിന്റെ കടം തിരിച്ചുനൽകാൻ താൻ ശ്രമിക്കുമെന്നും, ജമ്മു കശ്മീരിലെ ജനങ്ങളുടെ ഹൃദയം കീഴടക്കാൻ താൻ കഠിനമായി പ്രയത്നിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രഭരണ പ്രദേശത്തിന്റെ ഭരണനിർവ്വഹണ പ്രകാരം താഴ്‌വരയിലെ വിവിധ ജില്ലകളിലായി ഒരു ലക്ഷത്തോളം പേർ പ്രധാനമന്ത്രിയുടെ യോഗത്തിൽ ഓൺലൈനായി ചേർന്നു.
പതിറ്റാണ്ടുകളായി തങ്ങൾ കാത്തിരുന്ന ജമ്മു കശ്മീർ ഇതാണെന്ന് പറഞ്ഞ പ്രധാനമന്ത്രി ജമ്മു കശ്മീരിലെ പട്ടികവർഗ വിഭാഗങ്ങൾക്ക് കീഴിൽ പഹാരികളെ ഉൾപ്പെടുത്താനുള്ള തന്റെ സർക്കാരിന്റെ തീരുമാനം സമുദായങ്ങൾക്ക് ഗുണം ചെയ്യുമെന്ന് വ്യക്തമാക്കി.
“പാകിസ്ഥാനിൽ നിന്നുള്ള അഭയാർഥികൾ, വാൽമീകി സമുദായം, ശുചീകരണ തൊഴിലാളികൾ എന്നിവർക്ക് വോട്ടവകാശം ലഭിക്കുന്നു, എസ്‌സി വിഭാഗത്തിനായുള്ള വാൽമീകി സമുദായത്തിന്റെ ആവശ്യം നിറവേറ്റുന്നു, പട്ടികവർഗക്കാർക്കും പദ്ദാരി ഗോത്രത്തിനും അസംബ്ലിയിൽ സീറ്റ് സംവരണം, പഹാരി വംശീയ വിഭാഗങ്ങളെ ഉൾപ്പെടുത്തുക, തുടങ്ങിയ തീരുമാനങ്ങളും പ്രധാനമന്ത്രി എടുത്തുപറഞ്ഞു.
സർക്കാർ എടുക്കുന്ന ഇത്തരത്തിലെ തീരുമാനങ്ങൾ വഴി നഗര തദ്ദേശ സ്ഥാപനങ്ങളിലും മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് സംവരണത്തിനുള്ള അവകാശം ജമ്മു കശ്മീരിലെ രാജവംശ രാഷ്ട്രീയം ഇല്ലാതാക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു. “ഇന്ന്, എല്ലാ വിഭാഗത്തിനും അവരുടെ അവകാശങ്ങൾ തിരികെ നൽകപ്പെടുന്നു,” പ്രധാനമന്ത്രി മോദി പറഞ്ഞു.
വിക്ഷിത് ഭാരത് വിക്ഷിത് ജമ്മു കശ്മീർ പരിപാടിയിൽ 5,000 കോടി രൂപയുടെ സമഗ്ര കാർഷിക വികസന പരിപാടി പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. ‘ദേഖോ അപ്നാ ദേശ് പീപ്പിൾസ് ചോയ്‌സ് ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ പോൾ’, ‘ചലോ ഇന്ത്യ ഗ്ലോബൽ ഡയസ്‌പോറ കാമ്പെയ്ൻ’ എന്നിവയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു, കൂടാതെ ചലഞ്ച് ബേസ്ഡ് ഡെസ്റ്റിനേഷൻ ഡെവലപ്‌മെന്റ് (സിബിഡിഡി) സ്കീമിന് കീഴിൽ തിരഞ്ഞെടുത്ത വിനോദസഞ്ചാര കേന്ദ്രങ്ങൾ മോദി പ്രഖ്യാപിച്ചു. ജമ്മു കശ്മീരിലെ 1,000 പുതിയ സർക്കാർ റിക്രൂട്ട്‌മെന്റുകൾക്ക് അദ്ദേഹം നിയമന ഉത്തരവുകൾ വിതരണം ചെയ്തു.
Read More
- 'മോദിയിലുള്ള വിശ്വാസം വഞ്ചനയുടെ ഗ്യാരണ്ടി'; കേന്ദ്ര സർക്കാരിനെതിരെ രാഹുൽ ഗാന്ധി
- ബംഗളൂരുവിലെ കഫേയിൽ നടന്നത് സ്ഫോടനം; സ്ഥിരീകരണവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ
- 'ഹിമാചലിലെ ബിജെപിയുടെ പ്രവർത്തനം തങ്ങളേക്കാൾ മികച്ചത്'; ഹിമാചൽ കോൺഗ്രസ് അദ്ധ്യക്ഷ പ്രതിഭാ സിംഗ്
- മലയാളിയായ പ്രശാന്ത് ബാലകൃഷ്ണൻ നായർ ബഹിരാകാശത്തേക്ക്; ഗഗൻയാൻ ദൗത്യസംഘത്തിന്റെ തലവൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.