/indian-express-malayalam/media/media_files/3RAWSluYdYlY56SQT6Tj.jpg)
എക്സ്‌പ്രസ് ഫൊട്ടോ
ഡൽഹി: രാജ്യത്ത് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടിങ് സമയം പൂർത്തിയായി. എട്ട് സംസ്ഥാനങ്ങളിലായി 49 ലോക്സസഭാ മണ്ഡലങ്ങളാണ് ജനവിധി തേടിയത്. അഞ്ചാംഘട്ട വോട്ടെടുപ്പിൽ അഞ്ച് മണി വരെയുള്ള കണക്കുകൾ പ്രകാരം 56.68% പോളിങ് ആണ് റിപ്പോർട്ട് ചെയ്തത്. കൂടുതൽ വിവരങ്ങൾ അടുത്ത മണിക്കൂറുകളിൽ ലഭ്യമാകും. ഇന്നത്തോടെ രാജ്യത്ത് 428 ലോക്സഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് പൂർത്തിയായി.
5 മണി വരെ 56.68 ശതമാനം പോളിങ്
ബിഹാര്‍ 45.33%
ജമ്മു കാശ്മീര്‍ 44.90%
ജാര്‍ഖണ്ഡ് 53.90%
ലഡാക്ക് 61.26%
മഹാരാഷ്ട്ര 38.77%
ഒഡീഷ 48.95%
ഉത്തര്‍പ്രദേശ് 42.55%
പശ്ചിമബംഗാള്‍ 62.72%
ഇതിന് ശേഷം അടുത്ത രണ്ട് ഘട്ടങ്ങളിലായി 115 സീറ്റുകളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പാണ് നടക്കാനുള്ളത്. ഒഡീഷയിലെ 35 നിയമസഭാ മണ്ഡലങ്ങളിലും ഈ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കും. ഏറ്റവും കുറവ് മണ്ഡലങ്ങളിൽ വോട്ടിങ് നടക്കുന്ന ഘട്ടമാണിത്.
2019ൽ അഞ്ചാം ഘട്ടത്തിലായി തിരഞ്ഞെടുപ്പ് നടക്കുന്ന 49 മണ്ഡലങ്ങളിൽ, 34 സീറ്റുകൾ എൻഡിഎയും ആറ് സീറ്റുകൾ പ്രതിപക്ഷ പാർട്ടികളുമാണ് ജയിച്ചത്. ബിജെപി 32 സീറ്റുകളിൽ ജയിച്ചപ്പോൾ പ്രതിപക്ഷമായ കോൺഗ്രസ് ഒരു സീറ്റിൽ മാത്രമാണ് ജയിച്ചിരുന്നത്.
ഉത്തർപ്രദേശിലെ റായ്ബറേലിയിൽ സോണിയാ ഗാന്ധിക്ക് ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്. ശേഷിക്കുന്ന 9 സീറ്റുകളിൽ ഏഴെണ്ണം ശിവസേനയും രണ്ടെണ്ണം ബിജു ജനതാദളുമാണ് വിജയിച്ചത്. ബിജെപിയിൽ നിന്ന് അമേഠി മണ്ഡലം തിരിച്ചുപിടിക്കാനും രാഹുൽ ഗാന്ധി മത്സരിക്കുന്ന റായ്ബറേലി നിലനിർത്താനും ശ്രമിക്കുന്ന കോൺഗ്രസിനെ സംബന്ധിച്ച് നിർണായക ഘട്ടമാണിത്.
2019ൽ അഞ്ചാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന സീറ്റുകളിൽ 61.82 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു. ആദ്യ മൂന്ന് ഘട്ടങ്ങളിലും കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് പോളിംഗ് ശതമാനത്തിൽ കുറവുണ്ടായപ്പോൾ, നാലാം ഘട്ടത്തിൽ 96 മണ്ഡലങ്ങളിലെ പോളിംഗ് 69.16% ആയി ഉയർന്നു. 2019 ലെ ഈ സീറ്റുകളിൽ രേഖപ്പെടുത്തിയ വോട്ടിങ് 68.8 ശതമാനമായിരുന്നു.
രണ്ട് ഘട്ട തിരഞ്ഞെടുപ്പ് കൂടി അവശേഷിക്കേ ഭരണപക്ഷവും പ്രതിപക്ഷവും പരസ്പരമുള്ള ആക്രമണങ്ങളുടെ മൂർച്ച കൂട്ടുകയാണ്. ഞായറാഴ്ച പശ്ചിമ ബംഗാളിൽ പ്രചാരണം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് തങ്ങളുടെ വോട്ട് ബാങ്കിനെ തൃപ്തിപ്പെടുത്താൻ ഹിന്ദുക്കളുടെ വിശ്വാസത്തെ അവഹേളിക്കുകയാണെന്ന് ആരോപിച്ചു. നുഴഞ്ഞു കയറ്റക്കാർ പശ്ചിമ ബംഗാളിന് അപകടകരമാണെന്നും, അവർ സംസ്ഥാനത്തിൻ്റെ ജനസംഖ്യാ ശാസ്‌ത്രത്തെ താളം തെറ്റിക്കുമെന്നും മോദി പറഞ്ഞു.
അഞ്ചാം ഘട്ടത്തിൽ 695 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. ബിഎസ്പിയാണ് ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികളെ നിർത്തിയിരിക്കുന്നത്. ബിഎസ്പി (46), ബിജെപി (40), കോൺഗ്രസ് (18) എന്നിങ്ങനെയാണ് കണക്കുകൾ. മഹാരാഷ്ട്രയിലെ അവസാന 13 സീറ്റുകളിലേക്ക് ഈ ഘട്ടത്തിലാണ് വോട്ടെടുപ്പ് നടക്കുന്നത്. രാഹുല്‍ ഗാന്ധി, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, സ്മൃതി ഇറാനി, പിയൂഷ് ഗോയല്‍, രാജീവ് പ്രതാപ് റൂഡി തുടങ്ങിയ പ്രമുഖർ മത്സരിക്കുന്ന ഘട്ടമാണിത്.
Read More
- 'നേതാക്കളെ തുറങ്കലിലടച്ചാലും ആശയങ്ങൾ നിലനിൽക്കും'; ബിജെപിക്കെതിരെ അരവിന്ദ് കേജ്രിവാൾ
- 'എട്ടോളം തവണ തല്ലി, മാറിലും വയറിലും ചവിട്ടി'; ബിഭവ് കുമാറിനെതിരായ പരാതിയിൽ സ്വാതി മലിവാളിന്റെ മൊഴി
- ബുർഖയും ഹിജാബും ധരിക്കരുത്; മതപരമായ വസ്ത്രങ്ങൾക്ക് നിരോധനവുമായി ചെമ്പൂർ കോളേജ്
- പരസ്യ ബോർഡ് അപകടം; അറസ്റ്റിലായ കമ്പനി ഉടമയെ കോടതിയിൽ ഹാജരാക്കും
- നൂറോളം പേരുടെ അപകടത്തിനിടയാക്കിയ പരസ്യ ബോർഡിന് അനുമതിയില്ല; ഉടമ ബലാത്സംഗ കേസിലെ പ്രതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.