/indian-express-malayalam/media/media_files/KhKuT3GZcB3UdZgF5Esb.jpg)
എക്സ്പ്രസ് ഫൊട്ടോ-അഭിനവ് സാഹ
ഡൽഹി: ആം ആദ്മി നേതാക്കളെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുന്നതിലൂടെ തങ്ങൾ രാജ്യത്തിന് മുന്നിൽ വെക്കുന്ന ആശയങ്ങളെ തകർക്കാൻ ബിജെപിക്ക് കഴിയില്ലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. ഡൽഹിയിലും പഞ്ചാബിലും ആം ആദ്മി സർക്കാരുകൾ ചെയ്ത നല്ല കാര്യങ്ങൾ രാജ്യമാകമാനം ഇന്ന് ചർച്ച ചെയ്യുന്നുണ്ടെന്നും ആ തരത്തിലുള്ള മുന്നേറ്റം ബിജെപിക്ക് തിരിച്ചടിയാകുമെന്ന ഭയമാണ് പാർട്ടിക്കെതിരെയുള്ള പ്രതികാര നടപടികൾക്കുള്ള കാരണമെന്നും ബിജെപിക്കെതിരെ തുറന്നടിച്ചുകൊണ്ട് കേജ്രിവാൾ പറഞ്ഞു. മുഖ്യമന്ത്രി പി.എ ബിഭവ് കുമാറിനെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് ആം ആദ്മി പ്രവർത്തകർ നടത്തിയ മാർച്ചിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കേജ്രിവാൾ.
“ഡൽഹിയിലും പഞ്ചാബിലും ഞങ്ങൾ ചെയ്ത തരത്തിലുള്ള നല്ല പ്രവർത്തികൾ ആരും കണ്ടിട്ടുണ്ടാകില്ല. ഞങ്ങൾ സർക്കാർ സ്കൂളുകൾ വികസിപ്പിക്കുകയും കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം നൽകുകയും സൗജന്യ വൈദ്യുതി നൽകുകയും ചെയ്തു. മോദിക്ക് ഇതൊന്നും ചെയ്യാൻ കഴിയില്ല, അതിനാൽ ഞങ്ങളെ എല്ലാവരെയും അറസ്റ്റ് ചെയ്യാൻ അദ്ദേഹം ആഗ്രഹിക്കുന്നു. എഎപി ഇപ്പോൾ ഒരു ആശയമാണ്. നിങ്ങൾക്ക് അതിന്റെ നേതാക്കളെ അറസ്റ്റ് ചെയ്യാം, പക്ഷേ ഞങ്ങളുടെ ആശയങ്ങളെ എങ്ങനെ അറസ്റ്റ് ചെയ്യും? കെജ്രിവാൾചോദിച്ചു.
'ഓപ്പറേഷൻ ഝാഡു' പ്രകാരം എഎപി നേതാക്കളെ അറസ്റ്റ് ചെയ്തതായി അരവിന്ദ് കെജ്രിവാൾ ആരോപിച്ചു. "ജാഡുവിന്റെ ഓപ്പറേഷൻ പ്രകാരം എഎപി നേതാക്കളെ അറസ്റ്റ് ചെയ്യുകയാണ്. എഎപിയുടെ അക്കൗണ്ടുകൾ കണ്ടുകെട്ടും. ഞാൻ കള്ളം പറയുകയല്ല.. വോട്ടെടുപ്പ് കാരണം അവർ അത് ചെയ്യില്ല, എന്നാൽ തെരഞ്ഞെടുപ്പിന് ശേഷം അവർ അത് ചെയ്യുകയും എഎപിയുടെ ഓഫീസ് പൂട്ടുകയും ചെയ്യും...ഈ നടപടികളിലൂടെ പാർട്ടിയേയും നേതാക്കളെയും അവസാനിപ്പിക്കാമെന്ന് അവർ കരുതുന്നു.” കെജ്രിവാൾ പറഞ്ഞു.
“എഎപി എന്നാൽ ഒരു ചിന്തയാണ്... ഈ ചിന്ത രാജ്യത്തുടനീളം ഇന്ന് വ്യാപിക്കുകയാണ്. ഡൽഹിയിലും പഞ്ചാബിലും ഞങ്ങൾ കുട്ടികൾക്കായി സ്‌കൂളുകൾ നിർമ്മിച്ചിട്ടുണ്ട്. ഡൽഹിയിലും പഞ്ചാബിലും ഞങ്ങൾ ആശുപത്രികൾ പുനർവികസിപ്പിച്ചിട്ടുണ്ട്. എന്നാൽ മോദിജിക്ക് ഇതെല്ലാം ചെയ്യാൻ കഴിയില്ല, അതിനാൽ പാർട്ടിയെ തകർക്കാനും നേതാക്കളെ അറസ്റ്റ് ചെയ്യാനും ജയിലിലടയ്ക്കാനുമാണ് അദ്ദേഹം ശ്രമിക്കുന്നത്, ”കേജ്രിവാൾ പറഞ്ഞു.
“ഇനി, ഞങ്ങൾ എല്ലാ മാസവും സ്ത്രീകൾക്ക് 1000 രൂപ നൽകാൻ പോകുന്നു..ആളുകൾ ഈ പ്രവൃത്തികളെ കുറിച്ച് രാജ്യത്തുടനീളം ചർച്ച ചെയ്യുന്നു..നിങ്ങൾ ഒരു കെജ്‌രിവാളിനെ അറസ്റ്റ് ചെയ്താൽ 100 കെജ്‌രിവാളുമാർ വീണ്ടും ജനിക്കും, ”അദ്ദേഹം പറഞ്ഞു.
VIDEO | Here’s what Delhi CM Arvind Kejriwal (@ArvindKejriwal) said addressing a gathering at the AAP office.
— Press Trust of india (@PTI_News) May 19, 2024
“Nobody would have seen the kind of work we have done in Delhi and Punjab. We developed government schools, provided good education to children, and started providing… pic.twitter.com/pKBfwKsEQN
ആം ആദ്മി പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ദീൻ ദയാൽ ഉപാധ്യായ മാർഗിലെ ബിജെപി ആസ്ഥാനത്തിന് സമീപമുള്ള പ്രദേശങ്ങളിൽ ഡൽഹി പൊലീസ് 144 വകുപ്പ് ഏർപ്പെടുത്തിയിരുന്നു. “സെക്ഷൻ 144 നിലവിലുണ്ട്, ബിജെപി ആസ്ഥാനത്തേക്ക് ഒരു പ്രതിഷേധ നീക്കവും അനുവദിക്കില്ല. ഫോഴ്‌സിനെ വിന്യസിച്ചിട്ടുണ്ട് പ്രതിഷേധത്തിനുള്ള അപേക്ഷ പോലീസിന് ലഭിച്ചിട്ടില്ല, ”അഡീഷണൽ ഡിസിപി (സെൻട്രൽ) സച്ചിൻ ശർമ പറഞ്ഞു.
എഎപി രാജ്യസഭാ എംപി സ്വാതി മലിവാളിനെ മുഖ്യമന്ത്രിയുടെ വസതിയിൽ വച്ച് മർദ്ദിച്ച സംഭവത്തിൽ ബിഭാവ് കുമാറിനെ ശനിയാഴ്ച അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് എഎപിയും ബിജെപിയും തമ്മിലുള്ള സംഘർഷം രൂക്ഷമായത്. അഴിമതിക്കേസ് നേരിടുന്നതിനാൽ തനിക്കെതിരായ ഗൂഢാലോചനയുടെ ഭാഗമാകാൻ ബിജെപി മലിവാളിനെ ഉപയോഗിച്ചുവെന്ന് കെജ്‌രിവാൾ ആരോപിച്ചു. ശനിയാഴ്ച ബിഭാവ് കുമാറിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് തീസ് ഹസാരി കോടതിയിലെ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിടുകയും ചെയ്തു.
Read More
- 'എട്ടോളം തവണ തല്ലി, മാറിലും വയറിലും ചവിട്ടി'; ബിഭവ് കുമാറിനെതിരായ പരാതിയിൽ സ്വാതി മലിവാളിന്റെ മൊഴി
- ബുർഖയും ഹിജാബും ധരിക്കരുത്; മതപരമായ വസ്ത്രങ്ങൾക്ക് നിരോധനവുമായി ചെമ്പൂർ കോളേജ്
- പരസ്യ ബോർഡ് അപകടം; അറസ്റ്റിലായ കമ്പനി ഉടമയെ കോടതിയിൽ ഹാജരാക്കും
- നൂറോളം പേരുടെ അപകടത്തിനിടയാക്കിയ പരസ്യ ബോർഡിന് അനുമതിയില്ല; ഉടമ ബലാത്സംഗ കേസിലെ പ്രതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.