/indian-express-malayalam/media/media_files/oU6dCit8hafzkCKX5CUS.jpg)
കൗമാരക്കാർക്കിടയിൽ സ്മാർട്ട്ഫോൺ ഉപയോഗം അടുത്ത കാലത്തായി ഏറെ വർധിച്ചിട്ടുണ്ട് (ചിത്രം: പിക്സബേ)
സ്മാർട്ട്ഫോണുകളുടെ ഉപയോഗം അപകടകരമായ രീതിയിൽ വർദ്ധിച്ചുവരുന്ന ഒരു കാലഘട്ടമാണിത്. സ്‌മാർട്ട്‌ഫോണുകളിൽ ദിവസവും നാല് മണിക്കൂറിലധികം ചെലവഴിക്കുന്ന കൗമാരക്കാർക്കിടയിൽ മാനസികാരോഗ്യ പ്രശ്നങ്ങൾക്കും ലഹരിവസ്തുക്കളുടെ ഉപയോഗത്തിനും സാധ്യത കൂടുതലാണെന്ന് പുതിയ പഠനം.
കൗമാരക്കാർക്കിടയിൽ സ്മാർട്ട്ഫോൺ ഉപയോഗം അടുത്ത കാലത്തായി അതിവേഗം വർധിച്ചിട്ടുണ്ടെന്നും മാനസികരോഗങ്ങൾ, ഉറക്കപ്രശ്നങ്ങൾ, കണ്ണുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, മസ്കുലോസ്കലെറ്റൽ ഡിസോർഡേഴ്സ് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും ഗവേഷണം സൂചിപ്പിക്കുന്നു.
കൊറിയയിലെ ഹൻയാങ് യൂണിവേഴ്‌സിറ്റി മെഡിക്കൽ സെന്ററിൽ നിന്നുള്ള സംഘമാണ്, കൗമാരക്കാരുടെ സ്‌മാർട്ട്‌ഫോൺ ഉപയോഗവും അവരുടെ ആരോഗ്യവും തമ്മിലുള്ള പരസ്പര ബന്ധത്തെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കാൻ 50,000ത്തിലധികം കൗമാരക്കാരിൽ പഠനം നടത്തിയത്.
ദിവസേനയുള്ള ഫോൺ ഉപയോഗ സമയവും അവരിൽ ഉണ്ടാകുന്ന മാനസിക-ആരോഗ്യ പ്രശ്നങ്ങളും പഠനത്തിൽ വിശകലനം ചെയ്തു.
ആരോഗ്യ ഫലങ്ങളുമായി ബന്ധപ്പെട്ടേക്കാവുന്ന പ്രായം, ലിംഗഭേദം, സാമൂഹിക സാമ്പത്തിക നില തുടങ്ങിയ പരസ്പരബന്ധിത ഘടകങ്ങളുടെ സ്വാധീനം ലഘൂകരിക്കാൻ സ്റ്റാറ്റിസ്റ്റിക്കൽ വിശകലനത്തിൽ പ്രോപ്പൻസിറ്റി സ്കോർ ഉപയോഗിച്ചു.
ദിവസേന നാല് മണിക്കൂറിലധികം സ്‌മാർട്ട്‌ഫോൺ ഉപയോഗിക്കുന്ന കൗമാരക്കാർ, ഇതിൽ കുറവ് ഉപയോഗിക്കുന്നവരെ അപേക്ഷിച്ച് സമ്മർദ്ദം, ആത്മഹത്യാ ചിന്ത, ലഹരിവസ്തുക്കളുടെ ഉപയോഗം എന്നിവയോടുള്ള താൽപ്പര്യം കൂടുതലായി കാണിക്കുന്നു.
എന്നാൽ, PLOS ONE എന്ന ഓപ്പൺ ആക്‌സസ് ജേണലിൽ പ്രസിദ്ധീകരിച്ച കണ്ടെത്തലുകൾ വെളിപ്പെടുത്തുന്നത്, സ്‌മാർട്ട്‌ഫോൺ ഉപയോഗിക്കാത്തവരെ അപേക്ഷിച്ച്, പ്രതിദിനം ഒന്നോ രണ്ടോ മണിക്കൂർ സ്‌മാർട്ട്‌ഫോൺ ഉപയോഗിക്കുന്ന കൗമാരക്കാർക്ക് പ്രശ്നങ്ങൾ പൊതുവേ കുറവായിരിക്കും എന്നാണ്.
എന്നിരുന്നാലും, സ്‌മാർട്ട്‌ഫോൺ ഉപയോഗവും ആരോഗ്യപരമായ പ്രതികൂല ഫലങ്ങളും തമ്മിൽ നേരിട്ടുള്ള കാര്യകാരണബന്ധം ഈ പഠനം സ്ഥാപിക്കുന്നില്ലെന്ന് പ്രസിദ്ധീകരിച്ചവർ ഊന്നിപ്പറയുന്നു.
പഠനങ്ങൾ, കൗമാരക്കാർക്കിടയിൽ സ്മാർട്ട്‌ഫോൺ ഉപയോഗത്തെ സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ സ്ഥാപിക്കുന്നതിനുള്ള വിലപ്പെട്ട ഉൾക്കാഴ്ചകൾ വാഗ്ദാനം ചെയ്യുന്നു, പ്രത്യേകിച്ചും ദൈനംദിന ഉപയോഗ പ്രവണതകളിലെ ഉയർന്ന് വരുന്ന വർദ്ധനവ് കണക്കിലെടുക്കുമ്പോൾ. കൗമാരക്കാർ ദിവസവും നാല് മണിക്കൂറിലധികം സ്‌മാർട്ട് ഉപകരണങ്ങൾ ഉപയോഗിക്കുന്നതിന്റെ പ്രത്യാഘാതങ്ങൾ ഈ ഗവേഷണം അടിവരയിടുന്നതായി ഹൻയാങ് യൂണിവേഴ്‌സിറ്റിയിലെ ജിൻ-ഹ്വാ മൂണും ജോങ് ഹോ ചായും എടുത്തുപറഞ്ഞു.
Check out More Lifestyle Articles Here
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.