scorecardresearch

VS Achuthanandan Health Condition: വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ മാറ്റമില്ല, അതീവ ഗുരുതരമായി തുടരുന്നു

VS Achuthanandan Health Condition: ഇന്ന് വിശദമായ മെഡിക്കൽ ബോർഡ് യോഗം ചേരും. യോഗത്തിൽ അച്യുതാനന്ദന്റെ കുടുംബാംഗങ്ങളും പങ്കെടുക്കുന്നുണ്ട്

VS Achuthanandan Health Condition: ഇന്ന് വിശദമായ മെഡിക്കൽ ബോർഡ് യോഗം ചേരും. യോഗത്തിൽ അച്യുതാനന്ദന്റെ കുടുംബാംഗങ്ങളും പങ്കെടുക്കുന്നുണ്ട്

author-image
WebDesk
New Update
VS Achuthanandan FI 05

വി.എസ്.അച്യുതാനന്ദൻ

VS Achuthanandan Health Condition: തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും സിപിഎം മുതിർന്ന നേതാവുമായ വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ആരോഗ്യനിലയിൽ മാറ്റമില്ലെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട വിഎസിന്റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു എന്നാണ് മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചത്.

Advertisment

ഇന്ന് വിശദമായ മെഡിക്കൽ ബോർഡ് യോഗം ചേർന്നിരുന്നു. യോഗത്തിൽ അച്യുതാനന്ദന്റെ കുടുംബാംഗങ്ങളും പങ്കെടുത്തിരുന്നു. വിഎസ് മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും രക്ത സമ്മർദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലായിട്ടില്ല.

Also Read: കോന്നിയിലെ ക്വാറി അപകടം: എൻഡിആർഎഫ് സംഘമെത്തി, കാണാതായ തൊഴിലാളിക്കായുള്ള തിരച്ചിൽ തുടങ്ങി

ഹൃദയാഘാതത്തെ തുടർന്ന്‌ ജൂൺ 23 ന് ആണ് വി.എസിനെ തിരുവനന്തപുരത്തെ എസ്.യു.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ എ കെ ശശീന്ദ്രൻ കെ കൃഷ്ണൻകുട്ടി എന്നിവരും, മുതിർന്ന സിപിഎം നേതാവ് പി കെ ഗുരുദാസൻ ഇ പി ജയരാജൻ പി കെ ശ്രീമതി അടക്കമുള്ളവരും ആശുപത്രിയിലെത്തി വിഎസ് അച്യുതാനന്ദനെ സന്ദർശിച്ചിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉൾപ്പടെയുള്ളവരും ആശുപത്രിയിലെത്തി വി.എസിനെ സന്ദർശിച്ചിരുന്നു.

Advertisment

Also Read: സ്വകാര്യ ബസ് സമരത്തിൽ വലഞ്ഞ് ജനങ്ങൾ, അഖിലേന്ത്യാ പണിമുടക്ക് ഇന്ന് രാത്രി 12 മുതൽ

2006-2011 കാലത്ത് കേരളത്തിൻറെ മുഖ്യമന്ത്രിയായിരുന്ന വി എസ്, 1992-1996, 2001-2006, 2011-2016 വർഷങ്ങളിൽ പ്രതിപക്ഷനേതാവ് ആയിരുന്നു. സിപിഎമ്മിന്റെ  സ്ഥാപക നേതാക്കളിൽ ഒരാളാണ് അദ്ദേഹം നിലവിൽ ഇന്ത്യയിൽ ജീവിച്ചിരിക്കുന്ന കമ്മ്യുണിസ്റ്റ് പാർട്ടിയുടെ ഏറ്റവും മുതിർന്ന നേതാവാണ്.

Also Read: എംഎസ്‌സി എല്‍സ-3 അപകടം; 9531 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് സർക്കാർ

പ്രതിപക്ഷ നേതാവ് ആയിരിക്കുന്ന കാലഘട്ടത്തിലാണ് വി.എസ് ജനപ്രിയ നേതാവായി വളർന്നത്. നിയമസഭക്ക് അകത്തും പുറത്തും ജനകീയപ്രശ്‌നങ്ങൾ അദ്ദേഹം നടത്തിയ പോരാട്ടങ്ങളാണ് വി.എസിനെ ശ്രദ്ധേയനാക്കിയത്. 

Read More: കെട്ടിക്കിടക്കുന്ന കേസുകൾക്ക് അതിവേഗം പരിഹാരം; മധ്യസ്ഥതാ കാമ്പയിൻ കേരളത്തിൽ വിജയകരമായി മുന്നേറുന്നു

Vs Achuthanandan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: