scorecardresearch

Venjaramoodu Mass Murder Case: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു

പൂജപ്പുര ജയിലിലെ ശുചിമുറിയിൽ ഉണക്കാൻ ഇട്ടിരുന്ന മുണ്ട് ഉപയോഗിച്ച് തൂങ്ങിമരിക്കാൻ ശ്രമിക്കുകയായിരുന്നു

പൂജപ്പുര ജയിലിലെ ശുചിമുറിയിൽ ഉണക്കാൻ ഇട്ടിരുന്ന മുണ്ട് ഉപയോഗിച്ച് തൂങ്ങിമരിക്കാൻ ശ്രമിക്കുകയായിരുന്നു

author-image
WebDesk
New Update
news

അഫാൻ

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അഫാനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. പൂജപ്പുര ജയിലിലെ ശുചിമുറിയിൽ ഉണക്കാൻ ഇട്ടിരുന്ന മുണ്ട് ഉപയോഗിച്ച് തൂങ്ങിമരിക്കാൻ ശ്രമിക്കുകയായിരുന്നു. സെല്ലിൽ ഒപ്പമുണ്ടായിരുന്ന തടവുകാരൻ ഫോൺ ചെയ്യാൻ പോയപ്പോഴാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 

Advertisment

അർബുദം ബാധിച്ച അമ്മയെ കഴുത്ത് ഞെരിച്ച ശേഷം അഫാൻ ചെയ്തത് തുടർച്ചയായ അഞ്ച് കൊലപാതങ്ങളാണ്. മൂന്നു വീടുകളിലായി 5 കൊലപാതകങ്ങൾ നടത്താനായി 25 കിലോമീറ്ററാണ് അഫാൻ ബൈക്കിൽ സഞ്ചരിച്ചത്. രാവിലെ പത്തിനും വൈകിട്ട് ആറിനും ഇടയിലാണ് 5 കൊലപാതകങ്ങളും നടന്നത്.

Read Also: മുങ്ങിയ കപ്പലിലെ വസ്തുക്കൾ തീരത്ത് അടിഞ്ഞാൽ തൊടരുത്, അടുത്ത് പോകരുത്; ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ്

പേരുമലയിലെ അഫാന്റെ വീട്ടിൽ നിന്ന് 25 കിലോമീറ്റർ അകലെ താമസിക്കുന്ന മുത്തശി സൽമാബീവിയെയാണ് അഫാൻ ആദ്യം കൊലപ്പെടുത്തിയത്. തുടർന്നാണ് പേരുമലയിലെ വീട്ടിൽ നിന്ന് 9 കിലോമീറ്റർ അകലെ പിതൃസഹോദരൻ അബ്ദുൽ ലത്തീഫ്, ഭാര്യ സജിതാബീവി എന്നിവരെ കൊലപ്പെടുത്തിയത്. പിന്നാലെ സ്വന്തം വീട്ടിലെത്തി സഹോദരൻ അഹ്സാൻ, പെൺസുഹൃത്ത് ഫർസാന എന്നിവരെ കൊലപ്പെടുത്തി. അമ്മ ഷമിയെ തലയ്ക്കടിച്ചു ഗുരുതരമായി പരുക്കേൽപ്പിക്കുകയും ചെയ്തു.

Read More:നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ജൂൺ 19 ന്, വോട്ടെണ്ണൽ 23 ന്

Advertisment

കടബാധ്യതയെ തുടർന്ന് ബന്ധുക്കളിൽ നിന്നുമുണ്ടായ അവഹേളനമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് അഫാന്റെ മൊഴി. അഫാൻ മറ്റ് രണ്ട് കൊലപാതകങ്ങൾ കൂടി ആസൂത്രണം ചെയ്തിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. അമ്മയുടെ രണ്ട് ബന്ധുക്കളെ കൂടികൊല്ലാനുള്ള പദ്ധതി അവസാന നിമിഷം ഒഴിവാക്കുകയായിരുന്നുവെന്നാണ് അഫാൻ പൊലീസിന് നൽകിയ മൊഴി.

Read More:കൊച്ചിയിലെ കപ്പൽ അപകടം: ക്യാപ്റ്റനടക്കം എല്ലാവരെയും രക്ഷപ്പെടുത്തി, കപ്പൽ മുങ്ങി

കടബാധ്യതയാണ് കൂട്ടക്കൊലപാതകത്തിലേക്ക് അഫാനെ കൊണ്ടെത്തിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കടം നൽകിയ ബന്ധുക്കളുടെയും വായ്പയെടുത്തിരുന്ന ധനകാര്യസ്ഥാപനങ്ങളിലുള്ളവരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കടബാധ്യത മൂലമാണ് കൊലപാതകമെന്ന് പൊലീസ് ഉറപ്പിച്ചത്. 

Read More: 

Murder

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: