/indian-express-malayalam/media/media_files/NvwSuqyXWbkVUwqZBIoG.jpg)
ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ മലപ്പുറത്ത് ഇന്ന് അവലോകന യോഗം ചേരും
മലപ്പുറം: നിപ്പ ബാധിച്ച് മരിച്ച പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരന്റെ പുതിയ റൂട്ട് മാപ്പ് പുറത്തിറക്കി. പുതിയ റൂട്ട് മാപ്പ് പ്രകാരം കൂട്ടിയുടെ സമ്പർക്ക പട്ടികയില്‍ ഉള്ളവരുടെ എണ്ണം 406 ആയി വര്‍ധിച്ചിട്ടുണ്ട്. പട്ടികയിലെ 196 പേർ ഹൈറിസ്ക് വിഭാഗത്തിലാണ് ഉൾപ്പെട്ടിരിക്കുന്നത്. ഇവരിൽ 139 പേരും ആരോഗ്യ പ്രവർത്തകരാണ്. പട്ടികയിലുൾപ്പെട്ട 15പേരാണ് മഞ്ചേരി, തിരുവനന്തപുരം,കോഴിക്കോട് എന്നിവിടങ്ങളിലായി ഇപ്പോള്‍ ആശുപത്രികളിലുള്ളത്.
നിപ്പ ബാധയുമായി ബന്ധപ്പെട്ട് നിലവിലെ സ്ഥിതിഗതികൾ വിലയിരുത്താൻ ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ മലപ്പുറത്ത് ഇന്ന് അവലോകന യോഗം ചേരും. ഇന്നലെ, പതിനൊന്നു പേരുടെ സാമ്പിള്‍ പരിശോധന ഫലം നെഗറ്റീവായത് ആരോഗ്യവകുപ്പിന് വലിയ ആശ്വാസമാണ് നൽകുന്നത്. അതിനാൽ തന്നെ രോഗ വ്യാപനം തടയുന്നതിനായി കൂടുതൽ കർശനമായ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഇന്നത്തെ യോഗത്തിൽ തീരുമാനമായേക്കും.
നിപ സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്ന തിരുവനന്തപുരത്തെ 2 പേരുടെ പരിശോധനാ ഫലങ്ങളും നെഗറ്റീവാണെന്ന് ഇന്നലെ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയുടെ ഫലമാണ് ഇന്നലെ പുറത്ത് വന്നത്. അമ്മയും മകളുമാണ് തിരുവനന്തപുരത്ത് നിപ നിരീക്ഷണത്തിലുണ്ടായിരുന്നത്. മലപ്പുറത്ത് മരിച്ച 14 കാരൻ രോഗ ബാധിതനായി ചികിത്സയിലിരിക്കെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സക്കെത്തിയവരാണ് ഇവർ രണ്ട് പേരും.
നിപ ബാധ മൂലം മരണമുണ്ടായ പ്രദേശത്തെ 7239 വീടുകളിൽ ഇതിനകം തന്നെ രോഗ നിർണ്ണയ സർവ്വേ നടത്തിക്കഴിഞ്ഞു. ഇതിൽ 439 പേർക്ക് പനി ബാധിച്ചിട്ടുണ്ട്. ഇവരിൽ തന്നെ 4 പേർ കുട്ടിയുമായി നേരിട്ട് സമ്പർക്കമുള്ളവരാണ്. 2023 ൽ കണ്ടെത്തിയ അതേ വൈറസ് വകഭേദമാണ് മലപ്പുറത്തും സ്ഥിരീകരിച്ചതെന്നും ആരോഗ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.