scorecardresearch

കാഫിർ വിവാദം; അന്വേഷണം ശരിയായ ദിശയില്ലെന്ന് ഹൈക്കോടതി

വടകര തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചാരണം നടത്തിയെന്നാരോപിച്ച് എടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിം സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്

വടകര തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചാരണം നടത്തിയെന്നാരോപിച്ച് എടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിം സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്

author-image
WebDesk
New Update
Magistrate Deepa mohan, മജിസ്‌ട്രേറ്റ് ദീപ മോഹൻ, Advocates locked magistrate in court chamber, മജിസ്‌ട്രേറ്റിനെ അഭിഭാഷകര്‍ പൂട്ടിയിട്ടു, Highcourt registers suo motu case, ഹൈക്കോടതി സ്വമേധയാ കേസെടുത്തു, Magistrate, മജിസ്‌ട്രേറ്റ്, Magistrate Court, മജിസ്‌ട്രേറ്റ് കോടതി, Chamber, ചേംബർ, Advocates, അഭിഭാഷകർ, Latest news, ലേറ്റസ്റ്റ് ന്യൂസ്, IE Malayalam, ഐഇ മലയാളം 

കേസ് വീണ്ടും 29 ന് പരിഗണിക്കും

കൊച്ചി:കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ പൊലീസ് അന്വേഷണം കുറ്റമറ്റ രീതിയിലെന്ന് ഹൈക്കോടതി. കേസ് ഡയറി സർക്കാർ ഹാജരാക്കി. ചില ഫോണുകൾ ഇനിയും പരിശോധിക്കാനുണ്ടെന്ന് സർക്കാർ അറിയിച്ചു.രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തതായും ഹർജിക്കാരനെ പ്രതിയാക്കിയെങ്കിലും കുറ്റക്കാരനാണെന്ന് കണ്ടെത്താനായിട്ടില്ലെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. ഹർജിക്കാരന്റെ ഫോൺ കസ്റ്റഡിയിലുണ്ടെന്നും അറിയിച്ചു.

Advertisment

വടകര തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചാരണം നടത്തിയെന്നാരോപിച്ച് എടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിം സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്.ഫോൺ രേഖകളിൽ പേരുള്ള ചിലരെ പ്രതിയാക്കിയിട്ടിലെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.കേസ് വീണ്ടും 29 ന് പരിഗണിക്കും.

ലോക്സഭാ തിരഞ്ഞെടുപ്പിന്  യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിനെ ദീനിയായ മുസ്ലീമായും ഇടതുപക്ഷ സ്ഥാനാർഥി കെകെ ഷൈലജയെ കാഫിറായും ചിത്രീകരിച്ചുള്ള സ്‌ക്രീൻ ഷോട്ടുകൾ വാട്ആപ്പിൽ പ്രത്യക്ഷപ്പെടുന്നത്.യൂത്ത് ലീഗ് നേതാവ് പികെ കാസിമിന്റെ പേരിലാണ് സന്ദേശം പ്രചരിച്ചത്. എന്നാൽ ഇത് കൃത്രിമമായി നിർമിച്ചതാണെന്നും വിവാദ സ്‌ക്രീൻ ഷോട്ടിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കാസിം പോലീസിൽ പരാതി നൽകി. എന്നാൽ കാസിമിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ അദ്ദേഹം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.ഇതിനിടെ പോസ്റ്റ് വ്യാജമാണെന്നും പികെ കാസിമല്ല വിവാദ സന്ദേശത്തിന് പിന്നില്ലെന്നും പേലീസ് സ്ഥിരീകരിക്കുകയും ചെയ്തു.

Read More

Kerala High Court Vadakara

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: