/indian-express-malayalam/media/media_files/2AXxza2HjJxdNPBLVvu4.jpg)
ശശി തരൂർ
Nilambur By Election: തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വത്തോടുള്ള അതൃപ്തി വീണ്ടും പരസ്യമാക്കി ശശി തരൂർ. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പ്രചാരണത്തിന് തന്നെ ക്ഷണിച്ചില്ലെന്നും ക്ഷണിക്കാത്തിടത്ത് പോകാറില്ലെന്നും തരൂർ മാധ്യമങ്ങളോട് പറഞ്ഞു. തരൂരിന്റെ പരാതിയ്ക്ക് പിന്നാലെ നിലമ്പൂരിലെ താരപ്രചാരകരുടെ പട്ടിക കെ.പി.സി.സി. പുറത്തുവിട്ടു.
Also Read:വിധിയെഴുതി നിലമ്പൂർ; മുന്നണികൾക്ക് ഇനി നെഞ്ചിടിപ്പിന്റെ ദിനങ്ങൾ
പട്ടികയിൽ തരൂരിന്റെ പേരുണ്ട്. ഇതോടെ ഉപതിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും തരൂരും തമ്മിലുള്ള ഭിന്നത രൂക്ഷമാവുകയാണ്. കോൺഗ്രസ് പ്രവർത്തകർ നല്ല രീതിയിൽ നിലമ്പൂരിൽ പ്രവർത്തിച്ചു. നല്ലൊരു സ്ഥാനാർത്ഥിയാണ് യു.ഡി.എഫിനുള്ളത്. അദ്ദേഹം നല്ല മാർജിനിൽ വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശശി തരൂർ പറഞ്ഞു.
Also Read:നിലമ്പൂരിൽ അവസാന മണിക്കൂറിൽ പോളിങ് ഉയരുന്നു
"വയനാട്ടിൽ പ്രിയങ്കാഗാന്ധിക്കു വേണ്ടി ക്ഷണം ലഭിച്ചിട്ടാണ് പ്രചാരണത്തിന് പോയത്.എപ്പോഴാണ് വരേണ്ടതെന്ന് ഞങ്ങളും ചോദിച്ചിരുന്നു. അവിടെ എത്തിക്കഴിഞ്ഞാൽ പ്രോഗ്രാം ഉണ്ടാകണമല്ലോ. എവിടെ പ്രസംഗിക്കണം, ഏതു മണ്ഡലത്തിൽ പോകണം, സ്ഥാനാർത്ഥിക്കൊപ്പം എവിടെ വേദിയിൽ പോകണം തുടങ്ങിയ പരിപാടികൾ പാർട്ടി സംഘടിപ്പിച്ച ശേഷം പറയുകയാണ് സാധാരണ ചെയ്യാറുള്ളത്". -ശശി തരൂർ
Also Read:കെട്ടിപ്പിടിക്കരുതെന്ന് അൻവർ, കൈ കൊടുത്ത് മടങ്ങി ആര്യാടൻ ഷൗക്കത്ത്
"കഴിഞ്ഞ 16 വർഷമായി കോൺഗ്രസിനും കോൺഗ്രസ് മൂല്യങ്ങൾക്കും ഒപ്പമാണ് താൻ പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെ കോൺഗ്രസ് പ്രവർത്തകരോടും സഹോദരന്മാരോടുമുള്ള സ്നേഹത്തിലും സൗഹാർദ്ദത്തിലും ആർക്കും സംശയം വേണ്ട. അതെപ്പോഴും ഉണ്ടാകും. ഇപ്പോഴത്തെ ചില കോൺഗ്രസ് നേതാക്കളുമായി ചില അഭിപ്രായ വ്യത്യാസങ്ങളുണ്ട്. പക്ഷെ അതെല്ലാം പാർട്ടിക്കകത്ത് നേരിട്ട് സംസാരിക്കുന്നതാണ് നല്ലത്. അത്തരം കാര്യങ്ങൾ ചർച്ച ചെയ്യേണ്ട ദിനമല്ല ഇത്"- തരൂർ പറഞ്ഞു.
അതേസമയം, നിലമ്പൂരിലേക്ക് ക്ഷണിച്ചില്ലെന്ന ശശി തരൂരിന്റെ പരാതി തള്ളി കോൺഗ്രസ്. പാർട്ടി പുറത്തിറക്കിയ ലിസ്റ്റ് പ്രകാരം തരൂർ താര പ്രചാരകനാണ്. തിരഞ്ഞെടുപ്പ് കമ്മീഷന് പാർട്ടി നൽകിയ താര പ്രചാരക പട്ടിക ഇത് സാക്ഷ്യപ്പെടുത്തുന്നു. ജൂൺ രണ്ടിന് തിരഞ്ഞെടുപ്പ് കമ്മീഷന് പാർട്ടി നൽകിയ 40 പേരുടെ താര പ്രചാരക പട്ടികയിൽ എട്ടാമനാണ് ശശി തരൂർ.
Read More
ആർ.എസ്.എസ്. ബന്ധം; വാക്കുകൾ വളച്ചൊടിച്ചെന്ന് എം.വി. ഗോവിന്ദൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.