/indian-express-malayalam/media/media_files/2025/06/19/nilambur-anvar-aryadan-2025-06-19-11-18-59.jpg)
നിലമ്പൂരിൽ ഇന്ന് ജനം വിധിയെഴുതുകയാണ്
Nilambur By Election: മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തിയ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തും സ്വതന്ത്ര സ്ഥാനാർത്ഥി പി.വി.അൻവറും നേരിൽ കണ്ടു. പോളിങ് ബൂത്തിൽ അൻവർ ഉണ്ടെന്ന് അറിഞ്ഞ് എത്തിയ ഷൗക്കത്തിനോട് ക്യാമറകൾക്ക് മുന്നിൽനിന്നുകൊണ്ട് കെട്ടിപ്പിടിക്കരുതെന്ന് അൻവർ ആവശ്യപ്പെട്ടു. ഇതോടെ കൈ കൊടുത്തശേഷം ആര്യാടൻ ഷൗക്കത്ത് നടന്നു നീങ്ങി. സൗഹൃദ സംഭാഷണത്തിന് അൻവറും തയ്യാറാകാതെ പോയി.
ധൃതരാഷ്ട്രാലിംഗനത്തിന്റെ ആളാണ് ഷൗക്കത്തെന്ന് പിന്നീട് അൻവർ മാധ്യമങ്ങളോട് പറഞ്ഞത്. രാവിലെ എൽഡിഎഫ് സ്ഥാനാർത്ഥി എം.സ്വരാജും ആര്യാടൻ ഷൗക്കത്തും തമ്മിൽ കെട്ടിപ്പിടിച്ചതിനെ അൻവർ പരിഹസിച്ചു. രണ്ട് അഭിനേതാക്കൾ തമ്മിലാണ് കെട്ടിപ്പിടിച്ചത്. താൻ പച്ചമനുഷ്യർക്കൊപ്പം നിൽക്കുന്നയാളാണ്, അഭിനയിക്കാനറിയില്ല. സ്ഥാനാർത്ഥികൾ തമ്മിൽ സൗഹൃദം വേണം. പക്ഷെ അത് ആത്മാർത്ഥമായിരിക്കണമെന്നും പിന്നിൽ കൂടി പാര വയ്ക്കരുതെന്നും അൻവർ പറഞ്ഞു.
Also Read: നിലമ്പൂരിൽ ജനം വിധിയെഴുതുന്നു, ആദ്യ രണ്ട് മണിക്കൂറിൽ 8 ശതമാനം പോളിങ്
നിലമ്പൂരിൽ ഇന്ന് ജനം വിധിയെഴുതുകയാണ്. രാവിലെ 7 മുതൽ വൈകീട്ട് 6 വരെയാണ് വോട്ടെടുപ്പ്. മാങ്കൂത്ത് സ്കൂളിലെ ബൂത്തിൽ അതിരാവിലെ എത്തി ഇടത് സ്ഥാനാർത്ഥി എം.സ്വരാജ് വോട്ട് ചെയ്തു. യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടന്‍ ഷൗക്കത്ത് നിലമ്പൂര്‍ വീട്ടിക്കുത്ത് ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിലെ 184-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്തു. പി.വി. അൻവറിനു മണ്ഡലത്തിൽ വോട്ടില്ലാത്തതിനാൽ മോഡൽ യുപി സ്കൂളിൽ ബൂത്ത് സന്ദർശനം നടത്തി.
ആര്യാടൻ ഷൗക്കത്ത് (യുഡിഎഫ്), എം.സ്വരാജ് (എൽഡിഎഫ്), മോഹൻ ജോർജ് (എൻഡിഎ) എന്നിവരാണ് പ്രധാന മുന്നണി സ്ഥാനാർഥികൾ. കത്രിക അടയാളത്തിൽ പി.വി.അൻവറും മത്സരരംഗത്തുണ്ട്. പി.വി.അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചതോടെയാണ് നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഈ മാസം 23 നാണ് വോട്ടെണ്ണൽ.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us