/indian-express-malayalam/media/media_files/4uRlA6amdyjH6hv2xC1y.jpg)
പ്രകാശ് ജാവഡേക്കർ
മുംബൈ: ഇ.പി.ജയരാജനുമായി മാത്രമല്ല കേരളത്തിലെ എല്ലാ കോൺഗ്രസ് എംപിമാരുമായും ചർച്ച നടത്തിയെന്ന് ബിജെപി നേതാവ് പ്രകാശ് ജാവഡേക്കർ. സിപിഎം, സിപിഐ നേതാക്കളുമായും കൂടിക്കാഴ്ച നടത്തി. രാഷ്ട്രീയ നേതാക്കളുമായുളള കൂടിക്കാഴ്ച്ചകളിൽ എന്താണ് തെറ്റ്. ഇ.പി. ജയരാജനുമായുളള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികരണത്തിനില്ലെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു.
അതേസമയം, പ്രകാശ് ജാവഡേക്കറെ കണ്ടുവെന്ന ഇ.പിയുടെ പ്രസ്താവന തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചിട്ടില്ലെന്ന് എം.വി.ജയരാജന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ നിലപാട് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസിന്‍റെ നേതൃനിരയിലുള്ളവര്‍ ബിജെപിയിലേക്ക് പോകുകയാണ്. ഇത് മറച്ചുപിടിക്കാനാണ് സിപിഎമ്മിനെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ലോക്സഭാ തിരഞ്ഞെടുപ്പ് ദിവസമായ വെള്ളിയാഴ്ചയാണ് ബിജെപി ദേശീയ നേതാവ് പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് ഇ,പി.ജയരാജൻ തുറന്നു സമ്മതിച്ചത്. മകന്റെ ഫ്ലാറ്റിൽ ഞാൻ ഉണ്ടെന്ന് അറിഞ്ഞ് പരിചയപ്പെടാനായി വന്നതെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. അതിനു മുൻപ് ഞാൻ അദ്ദേഹത്തെ കണ്ടിട്ടില്ല. എനിക്കൊരു മീറ്റിങ് ഉണ്ടെന്നു പറഞ്ഞ് ഞാൻ ഇറങ്ങി. തൊട്ടുപിന്നാലെ അദ്ദേഹവും ഇറങ്ങി. രാഷ്ട്രീയ കാര്യങ്ങളൊന്നും സംസാരിച്ചിട്ടില്ലെന്നും ഇ.പി പറഞ്ഞിരുന്നു.
ദല്ലാൾ നന്ദകുമാറിന്റെ സാന്നിധ്യത്തിലുള്ള ഇ.പി-ജാവഡേക്കർ കൂടിക്കാഴ്ച വിവാദമായിട്ടുണ്ട്. ഇ.പി-ജാവഡേക്കർ കൂടിക്കാഴ്ച സിപിഎം ചർച്ച ചെയ്യും. തിങ്കളാഴ്ച ചേരുന്ന തിരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ ഈ വിഷയം ചർച്ച ചെയ്തേക്കും.
Read More
- ‘ഞങ്ങൾ കണ്ടുമുട്ടിയിരിക്കാം..അതൊരു കുറ്റമാണോ?’; ഇ.പി ജയരാജനുമായുള്ള കൂടിക്കാഴ്ച്ചയിൽ പ്രകാശ് ജാവദേക്കർ
- ജാവ്ദേക്കർക്ക് ചായ കുടിക്കാൻ വരാൻ ജയരാജന്റെ വീടെന്താ ചായപ്പീടികയോ? കെ സുധാകരൻ
- ഇ.പി.ജയരാജനുമായുള്ള ചര്‍ച്ച 90 % വിജയമായിരുന്നു: ശോഭ സുരേന്ദ്രന്
- പ്രകാശ് ജാവഡേക്കറെ ഫ്ലാറ്റിൽവച്ച് കണ്ടിരുന്നു, രാഷ്ട്രീയകാര്യങ്ങളൊന്നും സംസാരിച്ചില്ല: ഇ.പി.ജയരാജൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us