scorecardresearch

വിഎസിനെ കാണാൻ പിണറായി എത്തി, ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്ന് ഡോക്ടർമാർ

വിഎസിന് ഹൃദയാഘാതം ഉണ്ടായതായും നിലവിൽ ആരോഗ്യ നില തൃപ്തികരമാണെന്നും ഡോക്ടർമാർ പറഞ്ഞു

വിഎസിന് ഹൃദയാഘാതം ഉണ്ടായതായും നിലവിൽ ആരോഗ്യ നില തൃപ്തികരമാണെന്നും ഡോക്ടർമാർ പറഞ്ഞു

author-image
WebDesk
New Update
kerala news

കാര്‍ഡിയാക് ഐസിയുവിൽ ചികിത്സയിലാണ് വിഎസ്

തിരുവനന്തപുരം: ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രിയും സിപിഎമ്മിലെ ഏറ്റവും മുതിര്‍ന്ന നേതാവുമായ വി.എസ്.അച്യുതാനന്ദനെ കാണാൻ മുഖ്യമന്ത്രി പിണറായി വിജയൻ എത്തി. വിഎസിന്റെ ആരോഗ്യവിവരങ്ങൾ ചോദിച്ചറിഞ്ഞ മുഖ്യമന്ത്രി ഏതാനും മിനിറ്റുകൾ ആശുപത്രിയിൽ ചെലവഴിച്ചശേഷമാണ് മടങ്ങിയത്. വിഎസിന്റെ കുടുംബാംഗങ്ങളുമായും മുഖ്യമന്ത്രി സംസാരിച്ചു. 

Advertisment

ആരോഗ്യനില മോശമായതിനെ തുടർന്ന് ഇന്നലെയാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വിഎസിനെ പ്രവേശിപ്പിച്ചത്. വിഎസിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതിയുണ്ടെന്നും മെഡിക്കൽ ബുള്ളറ്റിൻ പറയുന്നു. ഇപ്പോള്‍ കാര്‍ഡിയാക് ഐസിയുവിൽ ചികിത്സയിലാണ് അദ്ദേഹം. 

Also Read: രഞ്ജിതയുടെ മൃതദേഹം നാട്ടിലെത്തിച്ചു, സംസ്കാരം ഇന്ന്

2006-2011 കാലത്ത് കേരളത്തിൻറെ മുഖ്യമന്ത്രിയായിരുന്ന വി എസ്, 1992-1996, 2001-2006, 2011-2016 വർഷങ്ങളിലും പ്രതിപക്ഷനേതാവ് ആയിരുന്നു. സിപിഎമ്മിന്റെ  സ്ഥാപക നേതാക്കളിൽ ഒരാളാണ് അദ്ദേഹം നിലവിൽ ഇന്ത്യയിൽ ജീവിച്ചിരിക്കുന്ന കമ്മ്യുണിസ്റ്റ് പാർട്ടിയുടെ ഏറ്റവും മുതിർന്ന നേതാവാണ്. 

Advertisment

Also Read: കോട്ട പിടിച്ചെടുത്ത് യു.ഡി.എഫ്; ഇത് ഷൗക്കത്തിൻറെ 'മധുര പ്രതികാരം'

പ്രതിപക്ഷ നേതാവ് ആയിരിക്കുന്ന കാലഘട്ടത്തിലാണ് വി എസ് ജനപ്രിയ നേതാവായി വളർന്നത്. നിയമസഭക്ക് അകത്തും പുറത്തും ജനകീയപ്രശ്‌നങ്ങൾ അദ്ദേഹം നടത്തിയ പോരാട്ടങ്ങളാണ് വി എസിനെ ശ്രദ്ധേയനാക്കിയത്. വനം കയ്യേറ്റം, മണൽ മാഫിയ, അഴിമതി എന്നിവയ്‌ക്കെതിരെ ശക്തമായ നിലപാടുകൾ വി എസ് കൈക്കൊണ്ടു. ആരോഗ്യ പ്രശ്നങ്ങൾമൂലം തിരുവനന്തപുരം ബാർട്ടൺഹില്ലിൽ മകൻ അരുൺകുമാറിന്റെ വീട്ടിൽ പൂർണ വിശ്രമത്തിലായിരുന്നു വി.എസ്. 

Read More

Vs Achuthanandan Pinarayi Vijayan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: