/indian-express-malayalam/media/media_files/2025/01/05/58CmRjPUTAG3jHS4cyCq.jpg)
പി.വി.അൻവർ
നിലമ്പൂർ: നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകർത്ത സംഭവത്തിൽ അറസ്റ്റിലായ പി.വി.അൻവർ എംഎൽഎയ്ക്ക് ജാമ്യം. നിലമ്പൂർ കോടതിയാണ് അൻവറിന് ജാമ്യം അനുവദിച്ചത്.
ഇന്നലെ രാത്രി അറസ്റ്റിലായ അൻവറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുന്നതിനായി തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. കൃത്യനിർവഹണം തടയൽ, പൊതുമുതൽ നശിപ്പിക്കൽ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് അൻവറിനെ അറസ്റ്റ് ചെയ്തത്. അൻവർ ഉൾപ്പെടെ കേസിൽ 11 പ്രതികളാണുള്ളത്. അൻവർ ഒന്നാം പ്രതിയാണ്.
അൻവറിനെ ഒതായിയിലെ വീട്ടിൽനിന്നാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. നിലമ്പൂർ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലെത്തിയ സംഘമാണ് എംഎൽഎയെ അറസ്റ്റ് ചെയ്തത്. തുടർന്ന് മെഡിക്കൽ പരിശോധനയ്ക്ക് ശേഷം മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കുകയായിരുന്നു. ജാമ്യമില്ലാ വകുപ്പുകൾ അടക്കം ചുമത്തിയാണ് എംഎൽഎയ്ക്കെതിരെ കേസ് എടുത്തിട്ടുള്ളത്.
കരുളായി ഉള്‍വനത്തില്‍ മണി എന്ന ആദിവാസിയെ കാട്ടാന അടിച്ചു കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് എംഎല്‍എയുടെ നേതൃത്വത്തില്‍ ഡിഎംകെ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. അടച്ചിട്ടിരുന്ന നിലമ്പൂര്‍ നോര്‍ത്ത് ഡിഎഫ്ഒ ഓഫീസിന്റെ പൂട്ട് തകര്‍ത്ത് ഉള്ളില്‍ കയറിയ പ്രതിഷേധക്കാർ സാധന സാമഗ്രികൾ നശിപ്പിച്ചിരുന്നു. ഇതേത്തുടർന്നാണ് പൊലീസ് കേസെടുത്തത്.
കാട്ടാനയുടെ ആക്രമണത്തിൽ, കരുളായി മാഞ്ചീരി പൂച്ചപ്പാറ കോളനിയിൽ മണി (35) ആണ് മരിച്ചത്. ശനിയാഴ്ച രാത്രിയാണ് മണിയെ കാട്ടാന ആക്രമിച്ചത്. ചോലനായ്ക്കർ ഗോത്ര വിഭാഗത്തിൽപ്പെട്ട ആളാണ്. ഉൾവനത്തിൽ വച്ചായിരുന്നു കാട്ടാനയുടെ ആക്രമണം. വിവരം അറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി മണിയെ നിലമ്പൂർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.