/indian-express-malayalam/media/media_files/uploads/2023/02/MV-Govindan.jpg)
എംവി ഗോവിന്ദൻ
തിരുവനന്തപുരം: ഇപി ജയരാജന്റെ ആത്മകഥയിലെ പുറത്തുവന്ന വിവരങ്ങളിൽ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പുറത്തുവന്ന വാർത്തകൾ തെറ്റാണെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. താൻ അങ്ങനെ ഒരു പുസ്തകം എഴുതിയിട്ടില്ലന്ന് ഇ പി തന്നെ പറഞ്ഞു. തിരഞ്ഞെടുപ്പ് വരുമ്പോൾ ഇങ്ങനെ മാധ്യമങ്ങൾ ഓരോന്ന് കൊണ്ടുവരും. തത്കാലം ഇ പി യെ വിശ്വസിക്കുകയാണെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.
"പുസ്തക വിവാദത്തിൽ രാഷ്ട്രീയ ഗൂഢാലോചന നടന്നെങ്കിൽ അന്വേഷിക്കണം. ജയരാജൻ പറഞ്ഞിടത്ത് താനും നിൽക്കുന്നത്. അതിനപ്പുറം ഒന്നും പറയാനില്ല. പുസ്തകം എഴുതുന്നതിന് പാർട്ടിയുടെ അനുമതി ആവശ്യമില്ല. പാർട്ടിക്ക് എതിരായി ഗൂഢാലോചന ഉണ്ടോ എന്നതൊക്കെ പിന്നെ ചർച്ച ചെയ്യാം. നിയമ നടപടി എടുക്കും എന്ന് ഇപി തന്നെ പറഞ്ഞിട്ടുണ്ട്". -എംവി ഗോവിന്ദൻ പറഞ്ഞു.
മാധ്യമങ്ങൾ പാർട്ടിക്ക് എതിരെ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണ് ഇപ്പോഴത്തെ വിവാദമെന്നും എംവി ഗോവിന്ദൻ പ്രതികരിച്ചു. "ജയരാജന്റെ പേരിലുള്ള പുസ്തക വിവാദത്തിൽ നിയമ നടപടി സ്വീകരിക്കണ്ടത് ജയരാജൻ തന്നെയാണ്. എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയതിൽ ഇ പി എന്തെങ്കിലും അതൃപ്തി അറിയിച്ചിട്ടുണ്ടങ്കിൽ തന്നെ അത് മാധ്യമങ്ങളോ പറയണ്ട കാര്യം ഇല്ല"- എംവി ഗോവിന്ദൻ പറഞ്ഞു.
Read More
- പുറത്തുവന്ന പുസ്തകം എന്റേതല്ല, എഴുതി തീർന്നിട്ടില്ലെന്ന് ഇ.പി.ജയരാജൻ; വോട്ടെടുപ്പ് ദിനത്തിൽ പുതിയ വിവാദം
- വയനാട്ടിലും ചേലക്കരയിലും ജനം വിധിയെഴുതുന്നു; വോട്ടെടുപ്പ് തുടങ്ങി
- ശബരിമല തീർഥാടനം; പമ്പയിൽ ചെറുവാഹനങ്ങൾക്ക് പാർക്കിങ് അനുവദിച്ചു
- ശബരിമല തീർഥാടനം; ബെംഗളൂരു റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us