/indian-express-malayalam/media/media_files/2024/12/26/1E2Z9HoWZEiU8peT2tiV.jpg)
മലയാളത്തിന്റെ സുകൃതത്തിന് വിട
കൊച്ചി: ഇനിയില്ല എംടി എന്ന് രണ്ടക്ഷരം. പതിറ്റാണ്ടുകളോളം മലയാളത്തിന്റെ വാക്കും വെളിച്ചവുമായിരുന്ന എംടി വാസുദേവൻ നായർക്ക് വിട നൽകി കേരളം. മരണവാർത്തയറിഞ്ഞ് ആയിരങ്ങളാണ് കോഴിക്കോട് കൊട്ടാരം റോഡിലെ സിത്താര എന്ന് എംടിയുടെ വീട്ടിലേക്ക് ഒഴുകിയെത്തുന്നത്.
വൈകീട്ട് നാലുമണി വരെ വീട്ടിൽ അന്തിമോപചാരം അർപ്പിക്കാം. എംടിയുടെ ആഗ്രഹ പ്രകാരം പൊതുദർശനം ഇല്ലാതെയാണ് അവസാന യാത്ര. സംസ്‌കാരം അഞ്ച് മണിക്ക് ഔദ്യോഗിക ബഹുമതികളോടെ മാവൂർ റോഡ് ശ്മശാനത്തിൽ നടക്കും.
/indian-express-malayalam/media/media_files/2024/12/26/lVxr08LR1iz9Y2MD9kMu.jpg)
രാവിലെ അഞ്ചുമണിയോടെ നടൻ മോഹൻലാൽ സിത്താരയിലെത്തി പ്രിയ എഴുത്തുകാരന് ആദരമർപ്പിച്ചു. എംടിയുടെ പ്രിയ സംവിധായകൻ ഹരിഹരനും വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ പത്തരയോടെ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു.
/indian-express-malayalam/media/media_files/2024/12/26/TGQHe1i71MlqxaGYkS3Y.jpg)
മന്ത്രിമാരായ പിഎ മുഹമ്മദ് റിയാസ്, സജി ചെറിയാൻ, എകെ ശശീന്ദ്രൻ, എംകെ ബാലഗോപാൽ, സ്പീക്കർ എഎൻ ഷംസീർ, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, മന്ത്രിമാരായ മുഹമ്മദ് റിയാസ്, സജി ചെറിയാൻ, അബ്ദുൾ സമദ് സമദാനി എംപി, സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ അടക്കം നേരിട്ടെത്തി അന്ത്യോപചാരം അർപ്പിച്ചു.
/indian-express-malayalam/media/media_files/2024/12/26/9xwPYVcr219CrHvdbiU3.jpg)
പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അടക്കം ദേശീയ നേതാക്കൾ എംടി വാസുദേവൻ നായരെ അനുസ്മരിച്ച് സമൂഹ മാധ്യമങ്ങളിൽ കുറിപ്പുകൾ പങ്കുവെച്ചു. മലയാളത്തിലെ ഏറ്റവും ബഹുമാനിക്കപ്പെട്ട വ്യക്തിത്വം ആയിരുന്നു എംടിയെന്നും അദ്ദേഹത്തിൻറെ കൃതികൾ ഇനിയും തലമുറകളെ പ്രചോദിപ്പിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചു. എംടിയുടെ നിര്യാണം നികത്താവാത്ത ശൂന്യതയാണ് സാഹിത്യത്തിലും സിനിമയിലും ഉണ്ടാക്കുകയെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അനുസ്മരിച്ചു.
Read More
- എംടി വരച്ചിട്ട നിള
- തലമുറകളുടെ കഥാകാരൻ
- 'സിനിമ ജീവിതത്തിൽ ഏറ്റവും നല്ല കഥാപാത്രങ്ങൾ തന്ന വ്യക്തി;' എംടിയെ അവസാനമായി കണ്ട് മോഹൻലാൽ
- ആ നിമിഷം അദ്ദേഹത്തിന്റെ മകനാണ് ഞാനെന്നു എനിക്ക് തോന്നി: എംടിയെ ഓർത്ത് മമ്മൂട്ടി
- എംടിയുടെ സിനിമാപ്രപഞ്ചം
- മൂകമായി മലയാളം, എം ടിക്ക് വിട
- മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിൽ എത്തിച്ച പ്രതിഭ: മുഖ്യമന്ത്രി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.