scorecardresearch

എം.എം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ കോടതി നിര്‍ദേശം

മൃതദേഹം മെഡിക്കൽ കോളജിന് കൈമാറിയത് തൻ്റെ ഭാഗം വേണ്ടവിധം പരിഗണിക്കാതെയാണെന്ന് ആരോപിച്ച് എം.എം ലോറൻസിന്റെ മകൾ ആശ ലോറൻസ് നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി

മൃതദേഹം മെഡിക്കൽ കോളജിന് കൈമാറിയത് തൻ്റെ ഭാഗം വേണ്ടവിധം പരിഗണിക്കാതെയാണെന്ന് ആരോപിച്ച് എം.എം ലോറൻസിന്റെ മകൾ ആശ ലോറൻസ് നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി

author-image
WebDesk
New Update
High Court , Kerala High Court

ഫയൽ ഫൊട്ടോ

കൊച്ചി: അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എം.എം ലോറൻസിന്റെ മൃതദേഹം  മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ നിര്‍ദേശം. ആശുപത്രി സമിതിയുടെ ഹിയറിങ്ങിൽ അപാകതയുണ്ടെന്ന് ഹൈക്കോടതി നീരീക്ഷിച്ചു. വീണ്ടും ഹിയറിങ്ങ് നടത്താനാകുമോ എന്നു പരിശോധിക്കും. മൃതദേഹം പള്ളിയില്‍ അടക്കണമെന്ന ഹർജിയിൽ കോടതി എതിർകക്ഷികളുടെ വിശദീകരണം തേടിടിട്ടുണ്ട്. എംഎം ലോറൻസിന്റെ മകൾ ആശ ലോറൻസ് നൽകിയ ഹർജിയിലാണ് നടപടി.

Advertisment

മൃതദേഹം മെഡിക്കൽ കോളജിന് കൈമാറിയത് തൻ്റെ ഭാഗം വേണ്ടവിധം പരിഗണിക്കാതെയും, രേഖകൾ പരിശോധിക്കാതെയുമാണന്ന് ആരോപിച്ചാണ് ഹർജി. ആശയുടെ ഹർജി കോടതി വ്യാഴാഴ്ച പരിഗണിക്കാനായി മാറ്റി. മൃതദേഹം മെഡിക്കൽ കോളജിന് കൈമാറുന്നതിനെതിരെ ആശ നൽകിയ ഹർജി കോടതി കഴിഞ്ഞയാഴ്ച തീർപ്പാക്കിയിരുന്നു. 

അനാട്ടമി ആക്ടു പ്രകാരം മെഡിക്കൽ കോളജിനോട് തീരുമാനമെടുക്കാനായിരുന്നു നിർദേശം. ആശയേയും സഹോദരങ്ങളേയും കേട്ട മെഡിക്കൽ കോളജ് സമിതി മൃതദേഹം മെഡിക്കൽ കോളജിന് കൈമാറാൻ തീരുമാനമെടുത്തു. ഈ തീരുമാനത്തിനെതിരെയാണ് ആശ വീണ്ടും കോടതിയെ സമീപിച്ചത്.

എംഎം ലോറൻസിന്റെ അന്ത്യയാത്രയിൽ നാടകീയ രംഗങ്ങളായിരുന്നു അരങ്ങേറിയത്. ഭൗതിക ശരീരം മെഡിക്കൽ കോളജിനു പഠനത്തിനായി വിട്ടുനൽകുന്നതിനെതിരെ രംഗത്തുവന്ന മകൾ ആശ, ടൗൺഹാളിൽ നിന്നു മൃതദേഹം മാറ്റുന്നതു തടഞ്ഞതോടെ തർക്കം ഉണ്ടായി. തർക്കത്തിനിടെയുണ്ടായ പിടിവലിയിൽ മകൾ ആശ നിലത്തു വീണു. ലോറൻസിന്റെ കൊച്ചുമകനും ആശയ്ക്കൊപ്പമുണ്ടായിരുന്നു. മകളെയും കൊച്ചുമകനെയും ബലമായി പിടിച്ചുമാറ്റിയാണ്, ലോറൻസിന്റെ മൃതദേഹം ടൗൺഹാളിൽനിന്നു മാറ്റിയത്.

Advertisment

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു ലോറൻസിന്റെ അന്ത്യം. 2015 ൽ സിപിഎം ആലപ്പുഴ സംസ്ഥാന സമ്മേളനത്തോടെ പാർട്ടിയുടെ ഔദ്യോഗിക സമിതികളിൽ നിന്നും ഒഴിവായി വിശ്രമ ജീവിതത്തിലായിരുന്ന എംഎം ലോറൻസ്. ന്യൂമോണിയ ബാധയെ തുടർന്ന് കുറച്ചു നാളുകളായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Read More

High Court

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: