/indian-express-malayalam/media/media_files/2025/03/15/varthamanam-with-m-b-rajesh-4-813025.jpg)
എം.ബി.രാജേഷ്
തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ ശത്രുതാ മനോഭാവത്തിലുള്ള നയങ്ങൾ കാരണം സംസ്ഥാന സർക്കാർ കിഫ്ബി പദ്ധതികൾക്ക് ടോൾ ഏർപ്പെടുത്താൻ നിർബന്ധിതരായിരിക്കുകയാണെന്ന് സംസ്ഥാന തദ്ദേശ-എക്‌സൈസ്-പാർലമെന്റ് കാര്യ മന്ത്രി എംബി രാജേഷ് പറഞ്ഞു. ഐഇ മലയാളം വർത്തമാനത്തിനാലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
"കേന്ദ്ര സർക്കാരിന്റെ വിഹിതം കുറയുകയും സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് പണം തികയാതെ വന്നപ്പോഴാണ് കിഫ്ബി രൂപവത്കരിച്ചത്. നേരത്തെ കിഫ്ബി വായ്പയെ ബജറ്റിന് പുറത്തുള്ള വായ്പയായാണ് കണക്കായിരുന്നത്. എന്നാൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം കിഫ്ബിയെയും സംസ്ഥാന സർക്കാരിന്റെ വായ്പാ പരിധിയിൽ കൊണ്ടുവന്നു. ഇതിനുപുറമേ പഴയവായ്പകളെയും ഈ പരിധിയിൽ കൊണ്ടുവന്നു. ഇതോടെ കിഫ്ബിയുടെ പ്രവർത്തനം താറുമാറാകുമെന്ന് അവസ്ഥ വന്നപ്പോഴാണ് ടോൾ ഏർപ്പെടുത്താൻ സർക്കാർ നിർബന്ധിരായത്". -എംബി രാജേഷ് പറഞ്ഞു.
സംസ്ഥാനത്തിന്റെ വികസനത്തിന് കിഫ്ബിയുടെ നിലനിൽപ്പ് ഏറെ ആവശ്യമാണെന്നും നാമമാത്രമായ ടോൾ മാത്രമാണ് സർക്കാർ ഏർപ്പെടുത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.സംസ്ഥാനത്ത് മേയ് മാസം അർബൻ കോൺക്ലേവ് സംഘടിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.
"സംസ്ഥാനത്ത് നഗരനയം രൂപീകരിക്കുന്നതിന് നഗരനയ കമ്മിഷൻ രൂപീകരിച്ചിരുന്നു. വരുന്ന 25 വർഷത്തെ കേരളത്തിന്റെ നഗരവികസനം സംബന്ധിച്ചുള്ള കൃത്യമായ നയം രൂപീകരിക്കുന്നതിനാണ് കമ്മിഷനെ നിയോഗിച്ചത്. കമ്മിഷന്റെ ഇടക്കാല പഠനറിപ്പോർട്ട് ലഭിച്ചിരുന്നു. പൂർണ റിപ്പോർട്ട് മാർച്ചിൽ ലഭിക്കും. ഇതിനുപിന്നാലെ മേയിൽ സംസ്ഥാനത്ത് അർബൻ കോൺക്ലേവ് സംഘടിപ്പിക്കും"-എം.ബി. രാജേഷ് പറഞ്ഞു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us