scorecardresearch

കുറുപ്പംപടിയിൽ സഹോദരിമാരെ പീഡിപ്പിച്ച സംഭവം; പെൺകുട്ടികളുടെ അമ്മയ്ക്കെതിരെ കേസെടുക്കും

പീഡനത്തെ കുറിച്ച് കുട്ടികളുടെ അമ്മയ്‌ക്ക് അറിവുണ്ടായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം

പീഡനത്തെ കുറിച്ച് കുട്ടികളുടെ അമ്മയ്‌ക്ക് അറിവുണ്ടായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Pocso case, congress leader, child abuse, tribal rape, പോക്സോ, കോൺഗ്രസ് നേതാവ്,iemalayalam, ഐ ഇ മലയാളം, today news, news india, latest news, breaking news,kerala news, kerala news malayalam, കേരള വാർത്തകൾ, kerala news today, kerala news headlines, kerala news live, latest malayalam news today,malayalam news, മലയാളം വാർത്തകൾ, malayalam news live, മലയാളം വാർത്തകൾ ലൈവ്, malayalam flash news, ഇന്നത്തെ വാർത്ത, malayalam news online, വാർത്ത ചാനൽ, malayalam flash news, malayalam news online, malayalam news kerala, malayalam news live stream, malayalam news papers,

പ്രതീകാത്മക ചിത്രം

കൊച്ചി: എറണാകുളം കുറുപ്പംപടിയിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാരെ ടാക്‌സി ഡ്രൈവർ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ കുട്ടികളുടെ അമ്മയ്ക്കെതിരെ കേസെടുക്കും. പീഡനത്തെ കുറിച്ച് കുട്ടികളുടെ അമ്മയ്‌ക്ക് അറിവുണ്ടായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം. അമ്മയുടെ മൊഴി വീണ്ടും രേഖപ്പെടുത്തുമെന്നും റിപ്പോർട്ടുണ്ട്.

Advertisment

കഴിഞ്ഞ രണ്ടു വർഷമായി പത്തും പന്ത്രണ്ടും വയസുള്ള സഹോദരിമാരെ അമ്മയുടെ സുഹൃത്തായ ടാക്‌സി ഡ്രൈവർ പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഇന്നലെയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ പെൺകുട്ടികളുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കുട്ടികളെ നിലവിൽ ശിശുക്ഷേമ സമിതിയുടെ ഷെൽട്ടർ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്.

കുട്ടികളുടെ അച്ഛൻ നേരത്തെ മരണപ്പെട്ടിരുന്നു. അച്ഛൻ രോഗിയായിരുന്ന കാലത്ത് പ്രതിയുടെ ടാക്‌സിയാണ് ആശുപത്രിയിൽ കൊണ്ടുപോകാനും മറ്റും വിളിച്ചിരുന്നത്. ആ സമയത്ത് പെൺകുട്ടികളുടെ അമ്മയുമായി ഉണ്ടായിരുന്ന പരിചയം കുഞ്ഞുങ്ങളുടെ അച്ഛൻ മരിച്ചതിന് ശേഷം സൗഹൃദമായി വളരുകയാണ്. സ്ഥിരമായ വീട്ടലെത്തുന്ന ടാക്‌സി ഡ്രൈവർ 2023 മുതൽ കുഞ്ഞുങ്ങളെ ശാരീരികമായി ഉപദ്രവിച്ചിരുന്നു.

പെൺകുട്ടികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് സുഹൃത്തുക്കളായ മറ്റു ചില പെൺകുട്ടികളുടെ ഫോട്ടോ ഇയാൾ കണ്ടു. കൂടെയുള്ള സുഹൃത്തുക്കളെ പരിചയപ്പെടുത്താൻ മൂത്ത കുട്ടിയെ ഇയാൾ നിരന്തരം നിർബന്ധിച്ചു. ഇതേ തുടർന്ന് മൂത്ത കുട്ടി തൻറെ സുഹൃത്തിനെ, പ്രതിക്ക് കാണണമെന്ന് ആഗ്രമുണ്ടെന്ന് കാട്ടിയുള്ള കത്ത് നൽകി. ഈ കുട്ടിയുടെ അമ്മ ഇതേ സ്‌കൂളിലെ അധ്യാപികയാണ്. കത്ത് അധ്യാപിക കാണുകയും അവരത് പൊലീസിനെ ഏൽപ്പിക്കുകയുമായിരുന്നു.

Advertisment

സംശയം തോന്നിയതോടെ പൊലീസ് അന്വേഷണം നടത്തി. മൂത്ത പെൺകുട്ടിയുടെ മൊഴി പൊലീസ് ശേഖരിക്കവേയാണ് പീഡന വിവരം പുറത്തായത്. ഇതിൻറെ അടിസ്ഥാനത്തിലാണ് 38 വയസുള്ള ടാക്‌സി ഡ്രൈവറെ പൊലീസ് അറസ്റ്റു ചെയ്തത്. 

Read More

Pocso Act Sexual Abuse

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: