/indian-express-malayalam/media/media_files/2025/05/27/Jtu4od8qbGo2FRwLMAub.jpg)
തീരത്ത് അടിഞ്ഞ കണ്ടെയ്നർ
Kochi Ship Accident: തിരുവനന്തപുരം: അറബിക്കടലിൽ മുങ്ങിയ എംഎസ്‍സി എൽസ 3 ചരക്കു കപ്പലിലെ കൂടുതൽ കണ്ടെയ്നറുകൾ കേരള തീരത്തേക്ക് എത്തി. തിരുവനന്തപുരം ജില്ലയിലെ അതിർത്തി തീരപ്രദേശങ്ങളായ അഞ്ചുതെങ്ങ്, അയിരൂർ, വർക്കല, ഇടവ തീരങ്ങളിൽ ഇന്നു രാവിലെ കണ്ടെയ്നറുകൾ അടിഞ്ഞു. ഇന്നലെ കൊല്ലം, ആലപ്പുഴ ജില്ലകളുടെ തീരങ്ങളിൽ കണ്ടെയ്നറുകൾ അടിഞ്ഞിരുന്നു. ഇന്നലെ രാത്രി വരെ 34 കണ്ടെയ്നറുകളാണ് തീരത്ത് അടിഞ്ഞിട്ടുള്ളത്. തീരത്ത് അടിഞ്ഞ ഭൂരിഭാഗം കണ്ടെയ്നറുകളും കാലിയാണ്.
കൊല്ലം, ആലപ്പുഴ തീരത്ത് അടിഞ്ഞ കണ്ടെയ്നറുകൾ ഇന്നു രാവിലെ മുതൽ മാറ്റി തുടങ്ങും. കപ്പലിൽ നിന്ന് കടലിലേക്ക് വീണ നൂറിലധികം കണ്ടെയ്നറുകൾ ഒഴുകി നടക്കുന്നതായി കോസ്റ്റ്ഗാർഡ് നടത്തിയ ഏരിയൽ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. അതിനാൽതന്നെ, കൂടുതൽ കണ്ടെയ്നറുകൾ അടിയാനുള്ള സാധ്യത കണക്കിലെടുത്ത് തീരപ്രദേശങ്ങളിൽ ജാഗ്രത തുടരുകയാണ്.
Also Read:കേരള തീരത്ത് കണ്ടെയ്നറുകൾ; എണ്ണ ചോർച്ചയുടെ അപകടസാധ്യതകൾ എന്തൊക്കെ? തയ്യാറെടുപ്പ് എങ്ങനെ?
ചരക്കു കപ്പലിൽ നിന്നുള്ള വസ്തുക്കളെന്ന് തോന്നുന്നവ തീരത്ത് അടിഞ്ഞത് കണ്ടാൽ ദയവായി തൊടരുതെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അടുത്ത് പോകരുത്, ഉടൻ തന്നെ 112 വിൽ അറിയിക്കുക. ചുരുങ്ങിയത് 200 മീറ്റർ എങ്കിലും മാറി നിൽക്കാൻ ശ്രദ്ധിക്കുക. കൂട്ടം കൂടി നിൽക്കരുത്. വസ്തുക്കൾ അധികൃതർ മാറ്റുമ്പോൾ തടസം സൃഷ്ടിക്കരുത്. ദൂരെ മാറി നിൽക്കുവാൻ ശ്രദ്ധിക്കുക. പൊതുജനങ്ങൾ, മാധ്യമ പ്രവർത്തകർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്. ഇത് മത്സ്യത്തൊഴിലാളികൾക്കും ബാധകമാണ്.
Also Read:ഒന്നര ദശകത്തിനിടെ കടലിൽ താണത് 20000-ത്തിലധികം കണ്ടെയ്‌നറുകൾ; കാത്തിരിക്കുന്നത് മഹാദുരന്തം
വിഴിഞ്ഞത്തു നിന്നും കൊച്ചിയിലേക്ക് പോയ എംഎസ്‌സി എൽസ 3 എന്ന ലൈബീരിയൻ കപ്പലാണ് അപകടത്തിൽപെട്ടത്. 28 വർഷം പഴക്കമുള്ള കപ്പലാണിത്. 1997 ലാണ് നിർമ്മിച്ചത്. കടലിൽ ചരിഞ്ഞ കപ്പൽ പിന്നീട് പൂർണമായും മുങ്ങുകയായിരുന്നു. കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരെയും രക്ഷപ്പെടുത്തിയിരുന്നു. കപ്പലിൽ 643 കണ്ടെയ്നറുൾ ഉണ്ടായിരുന്നതായാണ് വിവരം.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.