scorecardresearch

പിപിഇ കിറ്റ് ഇടപാടിൽ ക്രമക്കേട്; സംസ്ഥാനത്തിന് 10.23 കോടി അധിക ബാധ്യതയുണ്ടായെന്ന് സിഎജി

കൊവിഡ് കാലത്തെ പിപിഇ കിറ്റ് ഇടപാടിലൂടെ സംസ്ഥാനത്തിന് 10.23 കോടി രൂപയുടെ അധിക ബാധ്യതയുണ്ടായെന്ന് സിഎജി റിപ്പോർട്ട്

കൊവിഡ് കാലത്തെ പിപിഇ കിറ്റ് ഇടപാടിലൂടെ സംസ്ഥാനത്തിന് 10.23 കോടി രൂപയുടെ അധിക ബാധ്യതയുണ്ടായെന്ന് സിഎജി റിപ്പോർട്ട്

author-image
WebDesk
New Update
corona,കൊറോണ, coronavirus, കൊറോണ വൈറസ്, covid, കോവിഡ്, covid-19, കോവിഡ്-19, ppe kit, പിപിഇ കിറ്റ്, Faulty ppe, പിപിഇ തകരാർ, coronavirus symptoms, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus china, കൊറോണ വൈറസ് ചൈന, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, coronavirus delhi, കൊറോണ വൈറസ് ഡൽഹി, coronavirus pathanamthitta, കൊറോണ വൈറസ് പത്തനംതിട്ട, coronavirus mask, കൊറോണ വൈറസ് മാസ്ക്, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, iemalayalam, ഐഇ മലയാളം

ഫയൽ ഫൊട്ടോ

തിരുവനന്തപുരം: കൊവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് സംസ്ഥാനം പിപിഇ കിറ്റ് വാങ്ങിയതിൽ ക്രമക്കേട് കണ്ടെത്തിയതായി സിഎജി റിപ്പോർട്ട്. പിപിഇ കിറ്റ് ഇടപാടിലൂടെ സംസ്ഥാനത്തിന് 10.23 കോടി രൂപയുടെ അധിക ബാധ്യതയുണ്ടായെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.

Advertisment

പൊതുവിപണിയേക്കാൾ 300 ശതമാനം അധിക പണം നൽകിയാണ് പിപിഇ കിറ്റ് വാങ്ങിയതെന്നാണ് റിപ്പോർട്ടിൽ പറയുന്നുത്. 2020 മാർച്ച് 28ന് 550 രൂപ നിരക്കിലാണ് സർക്കാർ പിപിഇ കിറ്റ് വാങ്ങിയത്. എന്നാൽ രണ്ടു ദിവസത്തിനുശേഷം 1550 രൂപയ്ക്ക് മറ്റൊരു കമ്പനിയിൽ നിന്ന് പിപിഇ കിറ്റ് വാങ്ങിയെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

രണ്ട് ദിവസത്തിനുള്ള പിപിഇ കിറ്റിന്റെ വില 1000 രൂപയാണ് വർധിച്ചത്. കുറഞ്ഞ വിലക്ക് പിപിഇ കിറ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്ത കമ്പനിയെ തഴഞ്ഞ് സാൻ ഫാർമ എന്ന കമ്പനിക്ക് മുൻകൂറായി പണം നൽകിയെന്നും ഇതുവഴി 10.23 കോടി രൂപയുടെ അധിക ബാധ്യത സര്‍ക്കാരിനുണ്ടായതെന്നുമാണ് സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നത്. 

അതേസമയം, ജനത്തിന്റെ ജീവന്‍ രക്ഷിക്കുന്നതിന് ഉപരിയായി അഴിമതിയ്ക്കുള്ള അവസരമായണ് കൊവിഡ് മഹാമാരിയെ സർക്കാർ കണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു. കൊവിഡ് കാലത്തെ സർക്കാരിന്റെ അഴിമതി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങൾ സാക്ഷ്യപ്പെടുത്തുന്ന റിപ്പോർട്ടാണ് ഇപ്പോൾ സിഎജി സമർപ്പിച്ചതെന്നും സതീശൻ പറഞ്ഞു.

Advertisment

സിപിഎം നേതാവ് കെ.കെ ശൈലജ ആരോഗ്യമന്ത്രിയായിരുന്ന കാലത്താണ് ഇടപാട് നടന്നതെന്നാണ് റിപ്പോർട്ട്. പിപിഇ കിറ്റിന് ക്ഷാമമുണ്ടായിരുന്നതിനാലാണ് അധിക തുകയ്ക്ക് വാങ്ങിയതെന്ന് കെ.കെ ഷൈലജ പ്രതികരിച്ചു.

Read More

Covid Kerala Government

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: