scorecardresearch

ബോബി ചെമ്മണ്ണൂരിന് ജയിലിൽ വിഐപി പരിഗണന; ഡിഐജിക്കും സൂപ്രണ്ടിനും സസ്പെൻഷൻ

മധ്യമേഖലാ ജയിൽ ഡിഐജി പി. അജയകുമാർ, എറണാകുളം ജയിൽ സൂപ്രണ്ട് രാജു ഏബ്രഹാം എന്നിവരെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്

മധ്യമേഖലാ ജയിൽ ഡിഐജി പി. അജയകുമാർ, എറണാകുളം ജയിൽ സൂപ്രണ്ട് രാജു ഏബ്രഹാം എന്നിവരെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്

author-image
WebDesk
New Update
Bobby Chemmanur

ഫയൽ ഫൊട്ടോ

കൊച്ചി: ചലച്ചിത്ര താരം ഹണി റോസിന്റെ ലൈംഗികാധിക്ഷേപ പരാതിയിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന് വഴിവിട്ട സഹായം നൽകിയ സംഭവത്തിൽ രണ്ടു ജയിൽ അധികൃതർക്ക് സസ്പെൻഷൻ. മധ്യമേഖലാ ജയിൽ ഡിഐജി പി. അജയകുമാർ, എറണാകുളം ജയിൽ സൂപ്രണ്ട് രാജു ഏബ്രഹാം എന്നിവരെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്.

Advertisment

ജയിൽ മേധാവി ബൽറാം കുമാ‍ർ ഉപാധ്യായ സർപ്പിച്ച റിപ്പോർട്ടിലെ ശുപാർശ പരിഗണിച്ചാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചത്. ബോബി ചെമ്മണ്ണൂരിന് ജയിലിൽവച്ച് സുഹൃത്തുക്കളെ കാണാൻ ഡിഐജി അവസരെ ഒരുക്കിയെന്നാണ് കണ്ടെത്തൽ. മൂന്നു സുഹൃത്തുക്കൾ ബോബിയുമായി ജയിലിൽ കൂടിക്കാഴ്ച നടത്തിയെന്നും ഇവരുടെ പേരു വിവരങ്ങൾ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും കണ്ടെത്തിയതായാണ് വിവരം. ജയിൽ ചട്ടങ്ങൾ ലംഘിക്കപ്പെട്ടതായി കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. 

അതേസമയം, ജനുവരി 15നാണ് ലൈംഗികാധിക്ഷേപ പരാതിയിൽ അറസ്റ്റിലായ ബോബി ചെമ്മണ്ണൂർ ജയിൽ മോചിതനായത്. ഹൈക്കോടതിയുടെ രൂക്ഷവിമർശനത്തിനു പിന്നാലെയായിരുന്നു ജയിൽ മോചനം. നാടകം കളിക്കരുതെന്നും ജാമ്യം റദ്ദാക്കുമെന്നും മുന്നറിയിപ്പ് നൽകിക്കൊണ്ടായിരുന്നു കോടതി ജാമ്യം അനുവദിച്ചത്. മറ്റു തടവുകാരുടെ വക്കാലത്ത് എടുക്കേണ്ടെന്നും റിമാന്‍ഡ് തടവുകാരെ സംരക്ഷിക്കാന്‍ ബോബി ആരാണെന്നും ഉൾപ്പെടെയുള്ള ചോദ്യങ്ങൾ കോടതി ആരാഞ്ഞു.

Read More

Advertisment
Police Jail Suspended

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: