/indian-express-malayalam/media/media_files/2024/12/06/fC2bj67mnfcUwTzOWXBu.jpg)
ദിലീപ് ശബരിമലയിൽ ദർശനം നടത്തുന്നു
കൊച്ചി: നടൻ ദിലീപിന്് ശബരിമലയിൽ എങ്ങനെ വിഐപി പരിഗണന ലഭിച്ചെന്ന് ചോദ്യവുമായി ഹൈക്കോടതി. ദിലീപിന് വിഐപി പരിഗണന ലഭിച്ച സംഭവത്തിൽ ഇടപെട്ട ഹൈക്കോടതി വിഷയം ചെറുതായി കാണാനാകില്ലെന്നും വ്യക്തമാക്കി. സംഭവത്തിൽ ദേവസ്വം ബോർഡിനോട് കോടതി വിശദീകരണം തേടി.
ദിലീപ് ദർശനം നടത്തുന്ന സിസിടിവി ദൃശ്യങ്ങൾ ഹാജരാക്കാനും കോടതി നിർദേശിച്ചു. ഹരിവരാസനം അവസാനിക്കുന്നത് വരെ ദിലീപ് എങ്ങനെ സന്നിധാനത്ത് തുടർന്നെന്നും കോടതി ആരാഞ്ഞു. കുട്ടികളും സ്ത്രീകളും നീണ്ട ക്യൂവിൽ നിന്നു തന്നെ അല്ലേ ദർശനം നടത്തുന്നതെന്നും കോടതി ചോദിച്ചു. കോടതിയുടെ നിർദേശപ്രകാരം സന്നിധാനത്തെ സിസിടിവി ദൃശ്യങ്ങൾ ദേവസ്വം ബോർഡ് കോടതിയിൽ ഹാജരാക്കും.
വ്യാഴാഴ്ചയാണ് നടൻ ദിലീപ് ശബരിമലയിൽ ദർശനം നടത്തിയത്. നടയടക്കുന്നതിന് തൊട്ടുമുൻപാണ് ദിലീപ് ദർശനം നടത്തിയത്. ഹരിവരാസനം കീർത്തനം പൂർത്തിയായി നടയടച്ച ശേഷമാണ് ദിലീപ് മടങ്ങിയത്. കഴിഞ്ഞ വർഷങ്ങളിലും നടൻ ശബരിമല ദർശനം നടത്തിയിരുന്നു. ദിലീപിന് വിഐപി പരിഗണന ലഭിച്ചോ എന്നാണ് ഹൈക്കോടതി ഇപ്പോൾ പരിശോധിക്കുന്നത്. ദീലിപ് ക്യൂ ഒഴിവാക്കി പോലീസുകാർക്കൊപ്പം ദർശനത്തിനായി എത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
ദീലിപിന്റെ നടപടി കോടതിയലക്ഷ്യമാണെന്ന് ജസ്റ്റീസ് അനിൽ കെ. നരേന്ദ്രൻ വ്യക്തമാക്കി. വരിതെറ്റിച്ച് ദർശനം നടത്തിയ ദിലീപിന്റെ നടപടി കോടതിയുടെ മുൻ ഉത്തരവുകളുടെ ലംഘനമാണെന്ന് ബെഞ്ച് വ്യക്തമാക്കി.ദിലീപിനെ കേസിൽ കക്ഷി ചേർക്കും. അതേസമയം, കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു. കേസ് വീണ്ടും തിങ്കളാഴ്ച പരിഗണിക്കും.
Read More
- മന്ത്രവാദം മറയാക്കി തുടരുന്ന കൊലപാതകങ്ങൾ; കേരളം എങ്ങോട്ടേക്ക് ?
- നവീൻബാബുവിന്റെ മരണം: അന്വേഷണത്തിന് തയ്യാറെന്ന് സിബിഐ; വേണ്ടന്ന് സർക്കാർ
- പഴുതടച്ച്പരിശോധന; ശബരിമലയിൽ ഇന്ന് കർശന സുരക്ഷ
- സുരേഷ് ഗോപിക്ക് അഭിനയിക്കാം; അനുമതി നൽകി കേന്ദ്രം
- സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധനയിൽ പ്രഖ്യാപനം ഇന്ന്
- പ്രാർത്ഥനകൾ വിഫലം; കളര്‍കോട് വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന ഒരു വിദ്യാര്‍ഥികൂടി മരിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.