/indian-express-malayalam/media/media_files/uploads/2017/02/pooramthrissur-pooram-festival-759.jpg)
ഫയൽ ഫൊട്ടോ
കൊച്ചി: തൃശൂര്‍ പൂരം കലക്കലിൽ മൂന്നു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് പൂരം നടത്തണമെന്നും ക്രമസമാധാനം ഉറപ്പാക്കാനും കോടതി നിർദേശിച്ചു. ക്രമസമാധാന പ്രശ്‌നമുണ്ടാക്കുന്നവരെ നിയമപരമായി നേരിടണമെന്നും കോടതി പറഞ്ഞു.
ക്രമസമാധാനം ഉറപ്പാക്കാന്‍ പൊലീസ് മേധാവി മേല്‍നോട്ടം വഹിക്കണം. ആവശ്യത്തിന് പൊലീസിനെ വിന്യസിക്കണമെന്ന് ഡിജിപിക്ക് കോടതി നിര്‍ദേശം നല്‍കി. ജില്ലാ കളക്ടറും, എസ്.പിയും ക്രമസമാധാനം ഏകോപിപ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. പൂരം കലക്കിയ സംഭവത്തിൽ ദേവവസ്വം ബോർഡുകളുടേതടക്കം ഹര്‍ജികള്‍ ഹൈക്കോടതി തീര്‍പ്പാക്കി.
അതേസമയം, തൃശൂര്‍ പൂരത്തിന്റെ ഭാഗമായി വെടിക്കെട്ട് നടത്താൻ ജില്ലാ ഭരണകൂടം നിയമോപദേശം തേടിയിട്ടുണ്ട്. വെടിക്കെട്ട് പുരയും ഫയർ ലൈനും തമ്മിൽ 200 മീറ്റർ അകലമാണ് കേന്ദ്ര നിയമം. അതിനിടെ വെടിക്കെട്ട് നടത്തുന്നതുമായി ബന്ധപ്പെട്ട ആശങ്കകൾ പരഹരിക്കാൻ ദേവസ്വം ഭാരവാഹികളുമായി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി ഡൽഹിയിലെത്തി ചർച്ച നടത്തും. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ഭാരവാഹികളുമായി ഇത് സംബന്ധിച്ച് ചർച്ച നടത്തുമെന്നാണ് വിവരം.
Read More
- ED Raids Gokulam Gopalan's Offices: ഗോകുലം ​ഗോപാലന്റെ വീട്ടിലും സ്ഥാപനങ്ങളിലും റെയ്ഡ് തുടരുന്നു; പരിശോധന നടക്കുന്നത് അഞ്ചിടങ്ങൾ
- Suresh Gopi angry with Media: നിങ്ങളാരാ? ബി കെയർഫുൾ;മാധ്യമങ്ങളോട് കയർത്ത് വീണ്ടും സുരേഷ് ഗോപി
- രാഷ്ട്രീയത്തിൽ താത്പര്യമുണ്ട്, കുടുംബപശ്ചാത്തലം അങ്ങനെയാണല്ലോയെന്ന് പിണറായി വിജയന്റെ ചെറുമകൻ
- Weather in Kerala: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; അഞ്ചിടത്ത് യെല്ലോ അലർട്ട്
- മാസപ്പടി കേസ്; വീണ വിജയനെ പ്രതിചേർത്ത് കുറ്റപത്രം; വിചാരണയ്ക്ക് അനുമതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.