scorecardresearch

മാസപ്പടി കേസ്; വീണ വിജയനെ പ്രതിചേർത്ത് കുറ്റപത്രം; വിചാരണയ്ക്ക് അനുമതി

സേവനം നൽകാതെ വീണ വിജയൻ 2.72 രൂപ കൊപ്പറ്റിയെന്നാണ് എസ്എഫ്ഐഒ കണ്ടെത്തൽ. 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്

സേവനം നൽകാതെ വീണ വിജയൻ 2.72 രൂപ കൊപ്പറ്റിയെന്നാണ് എസ്എഫ്ഐഒ കണ്ടെത്തൽ. 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്

author-image
WebDesk
New Update
Veena Vijayan, Pinarayi Vijayan, masappadi Case

വീണ വിജയൻ

കൊച്ചി: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയൻ ഉൾപ്പെടെയുള്ളവരെ പ്രതിചേർത്ത് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്‌ഐഒ) കുറ്റപത്രം. എക്സാലോജിക്ക്, ശശിധരൻ കർത്ത, സിഎംആർഎൽ, സഹോദര സ്ഥാപനം എന്നിവയാണ് കുറ്റപത്രത്തിലെ മറ്റു പ്രതികൾ.

Advertisment

സേവനം നൽകാതെ വീണ വിജയൻ 2.72 രൂപ കൊപ്പറ്റിയെന്നാണ് എസ്എഫ്ഐഒ-യുടെ കണ്ടെത്തൽ. 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.
പ്രതികൾക്കെതിരായ പ്രോസിക്യൂഷൻ നടപടികൾക്ക് കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അനുമതി നൽകി.

വീണ വിജയൻ, സിഎംആർഎൽ എംഡി ശശിധരൻ കർത്ത, സിഎംആർഎൽ സിജിഎം (ഫിനാൻസ്) പി. സുരേഷ് കുമാർ എന്നിവരെ പ്രോസിക്യൂഷൻ ചെയ്യാനാണ് കമ്പനികാര്യ മന്ത്രാലയം അനുമതി നൽകിയിരിക്കുന്നത്. സേവനം നൽകാതെ പണം കൈപ്പറ്റിയെന്ന കണ്ടെത്തലിനെ തുടർന്നാണ് വീണ വിജയനും എക്‌സലോജിക്കിനും സിഎംആര്‍എല്ലിനും എതിരെ കമ്പനികാര്യ ചട്ടം 447-ാം വകുപ്പ് ചുമത്തിയിരിക്കുന്നത്.

അതേസമയം, മാസപ്പടി കേസിൽ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. മാത്യു കുഴല്‍നാടന്റെയും ഗിരീഷ് ബാബുവിന്റെയും ഹര്‍ജികളാണ് ഹൈക്കോടതി തള്ളിയത്. മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിനെതിരെയാണ് ഇരുവരും ഹൈക്കോടതിയിൽ ഹര്‍ജി സമർപ്പിച്ചത്. ജസ്റ്റിസ് കെ. ബാബുവാണ് ഹർജികളിൽ വിധി പറഞ്ഞത്. മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനമായ എക്സാലോജിക്കും കൊച്ചിയിലെ കരിമണൽ കമ്പനിയായ സിഎംആർ എല്ലും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാട് വിജിലൻസ് അന്വേഷിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.

Read More

Advertisment

CMRL Veena vijayan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: