/indian-express-malayalam/media/media_files/ubkUw3saUTEu27KC1qUs.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
ചെന്നൈ: ഹോമ കമ്മറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മലയാളം സിനിമ മേഖലയിൽ ഉടലെടുത്ത വിവാദങ്ങൾ ഇന്ത്യയൊട്ടാകെ ശ്രദ്ധയാകർഷിക്കുകയാണ്. തമിഴ് സിനിമയിലും സമാന കമ്മറ്റി രൂപികരിച്ച് അന്വേഷണം നടത്തണമെന്ന് വിശാൽ അടക്കമുള്ള തമിഴ് നടന്മാർ അവശ്യപ്പെട്ടിട്ടുണ്ട്. മലയാളം സിനിമ സെറ്റിൽ സംഭവിച്ച മോശം അനുഭവം നടി രാധിക ശരത് കുമാറും തുറന്നു പറഞ്ഞിരുന്നു.
രാധികയുടെ വെളിപ്പെടുത്തലുകളെ കുറിച്ച് തമിഴ് നടൻ ജീവ നടത്തിയ പ്രതികരണമാണ് ശ്രദ്ധനേടുന്നത്. ചോദ്യം ചേദിച്ച തമിഴ് മാധ്യമങ്ങളോട് ക്ഷുഭിതനായാണ് നടൻ പ്രതികരിച്ചത്. തമിഴ് സിനിമയിൽ യാതൊരുവിധ പ്രശ്നങ്ങളും ഇല്ലെന്നും പ്രശ്നങ്ങൾ മലയാളം സിനിമയിൽ മാത്രമാണെന്നും ജീവ പറഞ്ഞു.
വിഷയത്തിൽ കൂടുതൽ ചോദ്യം ഉയർന്നതോടെ നടനും മാധ്യമങ്ങളുമായി വാക്കുതർക്കമുണ്ടായി. മീ ടൂ ആരോപണത്തിന്റെ രണ്ടാം പതിപ്പാണ് കേരളത്തിൽ സംഭവിക്കുന്നതെന്നും, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തെറ്റാണെന്നും സൗഹൃദ അന്തരീക്ഷമാണ് സിനിമ സെറ്റുകളില്‍ വേണ്ടതെന്നും ജീവ പറഞ്ഞു.
തേനിയിലെ സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു ജീവ. അതേസമയം, സിനിമാ മേഖലയിൽ മോശം അനുഭവം നേരിട്ടുവെന്ന ഗുരുതര ആരോപണങ്ങളുമായി കൂടുതൽ നടിമാർ രംഗത്തെത്തിയിട്ടുണ്ട്. മലയാള സിനിമയിൽ നേരിട്ടത് അങ്ങേയറ്റം മോശം പെരുമാറ്റമാണെന്നും 28 പേർ മോശമായി പെരുമാറിയെന്നും നടി ചാർമിള വെളിപ്പെടുത്തി.
ഒരു നിർമാതാവ് സുഹൃത്തുക്കൾക്കൊപ്പം ബലാത്സംഗം ചെയ്യാൻ ശ്രമിച്ചുവെന്നാണ് നടിയുടെ ആരോപണം. അർജുനൻ പിള്ളയും അഞ്ച് മക്കളും എന്ന സിനിമയുടെ നിർമാതാവിനെതിരെയാണ് ചാർമിള ആരോപണം ഉന്നയിച്ചത്. സിനിമ സെറ്റുകളിൽ കാരവാനിൽ രഹസ്യമായി ക്യാമറ വച്ച്, നടിമാരുടെ നഗ്‌നദൃശ്യങ്ങൾ പകർത്തുന്നുവെന്നാണ് രാധിക വെളിപ്പെടുത്തിയത്.
Read More
- മുകേഷിനെതിരെ തൃശൂർ വടക്കാഞ്ചേരിയിലും കേസ്
- 'പാപം ചെയ്യാത്തവർ കല്ലെറിയട്ടെ...പാപികളുടെ നേരെ മാത്രം';ആരോപണങ്ങളിൽ പ്രതികരണവുമായി ജയസൂര്യ
- കലാകാരികൾക്കു മുന്നിൽ ഉപാധികൾ ഉണ്ടാകരുത്; നിർഭയമായി ജോലിചെയ്യാൻ കഴിയണം: മുഖ്യമന്ത്രി
- അമ്മയിലെ ചില നടൻമാർ സംയുക്ത വാർത്താസമ്മേളനത്തെ എതിർത്തു:ബി ഉണ്ണികൃഷ്ണൻ
- മുകേഷ് എംഎല്‍എ സ്ഥാനം ഒഴിയേണ്ടതില്ലെന്ന് സിപിഎം
- പവർ ഗ്രൂപ്പിൽ ഞാനില്ല, മലയാള സിനിമയെ തകർക്കരുത്: മോഹൻലാൽ
- ആരോപണങ്ങൾക്ക് പുതിയ മാനം; രാധികയുടെയും സുപർണയുടെയും വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്
- മഞ്ജു ഒരിക്കലും ഡബ്ല്യുസിസിയെ തള്ളി പറഞ്ഞിട്ടില്ല, ഒന്നിച്ച് നിൽക്കേണ്ടിടത്തെല്ലാം കൂടെ നിന്നിട്ടുണ്ട്: സജിത മഠത്തിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.