/indian-express-malayalam/media/media_files/nhltUZh06DCj3Ff8HoVW.jpg)
ഫയൽ ഫൊട്ടോ
തിരുവനന്തപുരം: ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ പൂർണരൂപം ലഭിച്ചതിനു പിന്നാലെ അടിയന്തര നടപടികൾ ആരംഭിച്ച് പ്രത്യേക അന്വേഷണ സംഘം. മലയാള സിനിമയിൽ സ്ത്രീകൾ നേരിടുന്ന ചൂഷണം പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മറ്റിക്കു മൊഴി നൽകിയ 56 പേരെയും പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ബന്ധപ്പെട്ടു തുടങ്ങി. നാലു സംഘങ്ങളായി തിരിഞ്ഞ് പത്തു ദിവസത്തിനുള്ളില്‍ മൊഴി നൽകിയവരെ കാണാനാണ് തീരുമാനം.
നേരിട്ടുള്ള മൊഴികളുടെ അടിസ്ഥാനത്തിൽ, പോസ്കോ കേസുകളിൽ ഉടനെയും, മറ്റു കേസുകളിൽ പരാതിയുടെ അടിസ്ഥാനത്തിലും കേസെടുക്കും. ഹൈക്കോടതി നിർദേശപ്രകാരം റിപ്പോർട്ടിന്റെ പൂർണരൂപം ലഭിച്ചതിനു പിന്നാലെയാണ് അന്വേഷണ സംഘത്തിന്റെ നിർണായക നീക്കം.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മൊഴി നൽകിയവരുടെ പേരുകളോ മൊഴിയുടെ വിശദാംശങ്ങളോ പുറത്തുവരരുതെന്ന് മുഖ്യമന്ത്രിയെ നേരിൽ കണ്ട് ഡബ്ല്യുസിസി അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു. എസ്ഐടി അന്വേഷണത്തിന്റെ പേരിൽ സ്വകാര്യത ലംഘനം ഉണ്ടാവരുതെന്നും ഹേമ കമ്മിറ്റിയുടെ ശുപാർശകൾ നടപ്പിലാക്കണമെന്നും കഴിഞ്ഞ ദിവസം നടന്ന കൂടിക്കാഴ്ചയിൽ അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഡബ്ല്യുസിസി അംഗങ്ങളുടെ ആവശ്യങ്ങളും പരിഗണിച്ചായിരിക്കും അന്വേഷണ സംഘത്തിന്റെ തുടർ നടപടി.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നത് അടക്കമുള്ള വിഷയങ്ങൾ വിലയിരുത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച് അന്വേഷണ സംഘത്തിന് നിർദേശം നൽകിയിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ രഹസ്യാത്മകത പുറത്തുപോകരുതെന്നും ഹൈക്കോടതി കർശന നിർദേശം നൽകി. പ്രത്യേക സംഘം അന്വേഷണത്തിൽ തിടുക്കം കുട്ടരുതെന്നും കോടതി വ്യക്തമാക്കി.
Read More
- മിഷേൽ ഷാജിയുടെ മരണത്തിൽ സിബിഐ അന്വേഷണമില്ല; ഹർജി തള്ളി
- നിയമസഭയിലെ കൈയ്യാങ്കളി കേസ്; ഹൈക്കോടതി റദ്ദാക്കി
- കെ ഫോൺ അഴിമതിയാരോപണം;പ്രതിപക്ഷ നേതാവിന്റെ ഹർജി ഹൈക്കോടതി തള്ളി
- സുഭദ്രാ കൊലപാതകം; പ്രതികളെ തെളിവെടുപ്പിന് എത്തിച്ചു
- ബഹിഷ്കരണം അവസാനിപ്പിച്ച് ഇപി; യെച്ചൂരിയെ കാണാൻ ഇൻഡിഗോയിൽ ഡൽഹിയിൽ
- റെഡ് സല്യൂട്ട് യെച്ചൂരി; മൃതദേഹം ഇന്ന് വീട്ടിലെത്തിക്കും
- നിറഞ്ഞചിരിയിൽ സർവ്വരെയും കീഴടക്കുന്ന യെച്ചൂരി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.