/indian-express-malayalam/media/media_files/R9Rwah24TycWtm5Whr37.jpg)
ഫയൽ ഫൊട്ടോ
കൊച്ചി: ലൈംഗിക പീഡനം, ശുചിമുറി, വസ്ത്രം മാറുന്നതിനടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, ലിംഗ വിവേചനം, പ്രതിഫലത്തിലെ വേർതിരിവ് തുടങ്ങി മലയാളം സിനിമയിലെ നടിമാർ അനുഭവിക്കുന്ന നിരവധി പ്രശ്നങ്ങളാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ പുറത്തുവന്നിരിക്കുന്നത്. ജസ്റ്റിസ് കെ.ഹേമ, കെ.ബി വത്സലകുമാരി, നടി ശാരദ എന്നിവരടങ്ങിയ മൂന്നംഗ കമ്മിറ്റിയാണ് റിപ്പോർട്ട് സമർപ്പിച്ചത്.
ലൈംഗികമായി ചൂഷണം നേരിട്ട നടനൊപ്പം അടുത്ത ദിവസം ഭാര്യയായി അഭിനയിക്കേണ്ടി വന്നിട്ടുപോലുമുണ്ടെന്ന്, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടി മൊഴി നൽകി. ലൈംഗിക അതിക്രമം നേരിട്ടതിന് അടുത്ത ദിവസം ഭാര്യയായി അയാളെ ആലിംഗനം ചെയ്ത് അഭിനയിക്കേണ്ടി വന്നു. മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുണ്ടായതിനാൽ രംഗം പൂർത്തിയാക്കാൻ സാധിച്ചില്ല. ഇതിനായി 17 ഷോട്ടുകളോളം എടുക്കേണ്ടി വന്നുവെന്നും, ഇതിന്റെ പേരിൽ സംവിധായകനിൽ നിന്ന് ശകാരം കേൾക്കേണ്ടി വന്നെന്ന് റിപ്പോർട്ടിൽ പറയുന്നു.
'സ്ത്രീകൾ സിനിമയിലെത്തുന്നത് പണം എന്ന ഒറ്റ ലക്ഷ്യത്തോടെയാണ്. അതുകൊണ്ട് അവർ എന്തിനും വഴങ്ങുമെന്ന്' സിനിമയിൽ പൊതുവെധാരണയുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി. കലയോടും അഭിനയത്തോടുമുള്ള അഭിനിവേശം കൊണ്ടാണോ ഒരു സ്ത്രീ സിനിമയിലേക്ക് വരുന്നതെന്ന് സിനിമയിലെ പുരുഷന്മാർക്ക് ചിന്തിക്കാൻ പോലും കഴിവില്ലെയെന്ന് കമ്മീഷൻ വിമർശിച്ചു.
ചൂഷണങ്ങളെ എതിർക്കുന്നവരെ പ്രശ്നക്കാരി എന്ന് മുദ്രകുത്തി സിനിമയിൽ നിന്നുതന്നെ പുറത്താക്കുന്നതുകൊണ്ടാണ് പരാതികൾ വെളിച്ചം കാണാത്തതെന്ന് റിപ്പോർട്ട് കണ്ടെത്തി. വാക്കാലുള്ള മൊഴികൾ, വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ, ഓഡിയോ, വീഡിയോ ക്ലിപ്പുകൾ എന്നിവയുൾപ്പെടെയുള്ള തെളിവുകൾ ശേഖരിച്ചാണ് റിപ്പോർട്ട്. സ്ത്രീകൾ പരാതിയുമായി എത്തിയാൽ സിനിമയിൽ നിന്ന് പുറത്താക്കുന്നത് കൂടാതെ, സൈബർ ആക്രമണങ്ങളും, അപവാദ പ്രചരണം നേരിടേണ്ടിവരുമെന്നും റിപ്പോർട്ട് വെളിപ്പെടുത്തി.
Read More
- ഹേമ കമ്മിറ്റി റിപ്പോര്ട്ട് ഞെട്ടിക്കുന്നതെന്ന് വി.ഡി. സതീശന്; സർക്കാർ ചെയ്തത് ക്രിമിനൽ കുറ്റം
- നിർഭയമായി സർക്കാരിനെ സമീപിക്കാം; ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പാക്കുമെന്ന് മന്ത്രി
- വ്യാപക ലൈംഗിക ചൂഷണം, അവസരം കിട്ടാൻ വിട്ടുവീഴ്ചകൾക്ക് തയ്യാറാവണം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത്
- ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടരുത്, നടി രഞ്ജിനിയുടെ ഹർജി ഹൈക്കോടതി തള്ളി
- വയനാട് ദുരന്തം: ബാങ്കുകൾ മുഴുവൻ വായ്പകളും എഴുതി തള്ളണമെന്ന് മുഖ്യമന്ത്രി
- പാർട്ടിയിലെ തരംതാഴ്ത്തൽ നടപടി, പി.കെ.ശശി അപ്പീൽ നൽകിയേക്കും
- ജസ്നയുടെ തിരോധാനം: ലോഡ്ജ് ജീവനക്കാരിയുടെ വെളിപ്പെടുത്തലിൽ സിബിഐ അന്വേഷണം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.