/indian-express-malayalam/media/media_files/2025/06/05/6YQFucIWf2tDc2bdsbYI.jpg)
Nilambur By Election: മലപ്പുറം: നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ നിലമ്പൂരിൽ മത്സരചിത്രം തെളിഞ്ഞു. സ്വതന്ത്ര്യ സ്ഥാനാർഥി പി.വി. അൻവർ പത്രിക പിൻവലിക്കാത്തതോടെ ശക്തമായ ചതുഷ്‌കോണ മത്സരത്തിലേക്കാണ് നിലമ്പൂർ നീങ്ങുന്നത്. മൊത്തം 14 പേരാണ് ഉപതിരഞ്ഞെടുപ്പിൽ പത്രിക സമർപ്പിച്ചിരുന്നത്. അതിൽ നാലുപേർ വ്യാഴാഴ്ച പത്രിക പിൻവലിച്ചു. പി.വി. അൻവറിന്റെ അപരൻ അടക്കമുള്ളവർ പത്രിക പിൻവലിച്ചു.
Also Read: യു.ഡി.എഫ്. അധികാരത്തിലെത്തിയാൽ ആഭ്യന്തര മന്ത്രിയാക്കണം; വീണ്ടും ഉപാധികളുമായി അൻവർ
നേരത്തെ, പി.വി. അൻവർ പത്രിക പിൻവലിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കിയിരുന്നത്. എന്നാൽ, താൻ മത്സരരംഗത്ത് നിന്ന് പിന്മാറില്ലെന്ന് വ്യക്തമാക്കി അൻവർ തന്നെ ഇന്ന് രംഗത്തെത്തിയിരുന്നു. താൻ ഉന്നയിക്കുന്നത് നാട്ടിലെ പ്രശ്‌നങ്ങളാണെന്ന് അൻവർ മാധ്യമങ്ങളോട് പറഞ്ഞു.
Also Read:നിലമ്പൂരിൽ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഇന്ന്; എല്ലാ കണ്ണുകളും അൻവറിലേക്ക്
നേരത്തെ യു.ഡി.എഫിന് മുമ്പിൽ ഉപാധികളുമായി അൻവർ രംഗത്തെത്തിയിരുന്നു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. അധികാരത്തിൽ എത്തിയാൽ തനിക്ക് ആഭ്യന്തരം,വനം വകുപ്പുകൾ നൽകണമെന്നാണ് അൻവർ ആവശ്യപ്പെട്ടത്. ഇതിനുപുറമേ മലപ്പുറം ജില്ല വിഭജിച്ച് കോഴിക്കോട് ജില്ലയുടെ തിരുവമ്പാടി മേഖലകളെ ഉൾപ്പെടുത്തി മലയോര ജില്ല രൂപവത്്കരിക്കണമെന്നും അൻവർ ആവശ്യപ്പെട്ടിരുന്നു.
Also Read: തിരഞ്ഞെടുപ്പ് പോരിനിടെ അൻവറിന് ഹൈക്കോടതിയുടെ നോട്ടീസ്
തിരഞ്ഞെടുപ്പിൽ അൻവറിന്റെ പ്രസ്‌കതി നഷ്ടമായി കൊണ്ടിരിക്കുകയാണെന്നാണ് കെ.പി.സി.സി. അധ്യക്ഷൻ സണ്ണി ജോസഫ് ഇതിനോട് പ്രതികരിച്ചത്. അൻവറിന്റെ ഉപാധികൾ കേട്ട് ചിരിയാണ് വന്നതെന്നും അദ്ദേഹം പറഞ്ഞു.
അൻവറിനുള്ള മറുപടി നാവിൻ തുമ്പിലുണ്ടെന്നും എന്നാൽ താൻ മറുപടി നൽകുന്നില്ലെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രതികരിച്ചത്. മുക്കാൽ പിണറായിയെന്ന പി.വി അൻവറിന്റെ പ്രയോഗത്തിന് മറുപടിയില്ലെന്നും സതീശൻ പറഞ്ഞു. അൻവറുമായി ഇനി ഒരു ചർച്ചയില്ല. എല്ലാവാതിലുകളും അടച്ചെന്ന് യു.ഡി.എഫ് നേതാക്കൾ പറഞ്ഞിട്ടുണ്ടെന്നും സതീശൻ വ്യക്തമാക്കി.
Read More
അൻവറിന്റെ മൂന്നാം മുന്നണിയിലേക്കില്ല; നിലപാട് വ്യക്തമാക്കി ആം ആദ്മി പാർട്ടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.