scorecardresearch

മാസപ്പടി കേസിൽ സിഎംആർഎൽ ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യാൻ ഇ.ഡി

കമ്പനിയുടെ സാമ്പത്തിക വിഭാഗം കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥനെയാണ് ഇ.ഡി ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരിക്കുന്നത്

കമ്പനിയുടെ സാമ്പത്തിക വിഭാഗം കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥനെയാണ് ഇ.ഡി ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരിക്കുന്നത്

author-image
WebDesk
New Update
pinarayi vijayan|veena vijayan|vigilence

ഫയൽ ചിത്രം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട കേസിൽ തുടർനടപടികളുമായി ഇ.ഡി. മാസപ്പടി കേസിൽ സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉടൻ തന്നെ ചോദ്യം ചെയ്യാനാണ് കേന്ദ്ര ഏജൻസിയുടെ നീക്കം. ചോദ്യം ചെയ്യലിന് നാളെ ഹാജരാകാൻ ഉദ്യോഗസ്ഥന് ഇ.ഡി നോട്ടീസ് നൽകി .കമ്പനിയുടെ സാമ്പത്തിക വിഭാഗം കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥനെയാണ് ഇ.ഡി ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരിക്കുന്നത്. 

Advertisment

വീണ വിജയന്റെ സോഫ്റ്റ് വെയർ  കമ്പനിയായ എക്സാലോജിക്കിന് കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്ന് ഇല്ലാത്ത സേവനത്തിന് ഒരു കോടി 72 ലക്ഷം രൂപ നൽകിയെന്നായിരുന്നു ആദായ നികുതി സെറ്റിൽമെന്‍റ് ബോർഡിന്‍റെ കണ്ടെത്തൽ. ഇതുകൂടാതെ ലോൺ എന്ന നിലയിലും വീണയ്ക്ക് സിഎംആർഎൽ പണം നൽകിയതായും ബോർഡ് കണ്ടെത്തിയിരുന്നു. . ഇക്കാര്യത്തിൽ കേന്ദ്ര സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. 

വീണ വീജയൻ, എക്സാലോജിക് കമ്പനി, സിഎംആർഎൽ, പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐഡിസി എന്നിവരാണ് നിലവിൽ അന്വേഷണ പരിധിയിലുള്ളത്. സിഎംആർഎല്ലുമായുള്ള സാമ്പത്തിക ഇടപാടിന് പുറമേ വീണ വിജയന്‍റെ സ്ഥാപനം നടത്തിയ മറ്റ് സാമ്പത്തിക ഇടപാടുകളും ഇ.ഡി പരിശോധിച്ചേക്കുമെന്നും സൂചനയുണ്ട്. കേസുമായി ബന്ധപ്പെട്ട് വീണാ വിജയനേയും ചോദ്യം ചെയ്യാനുള്ള സാധ്യതയുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് അത്തരത്തിലൊരു നീക്കമുണ്ടായാൽ അത് സിപിഎമ്മിന് വലിയ വെല്ലുവിളിയാകും ഉയർത്തുക. 

Read More:

Advertisment
Pinarayi Vijayan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: