/indian-express-malayalam/media/media_files/q4wBRllvDjSQcJNQVcEy.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
കൊച്ചി: ഗുണ്ടാനേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിക്കേസിൽ സിനിമാ താരം പ്രയാഗ മാർട്ടിനെ ചോദ്യംചെയ്ത ശേഷം വിട്ടയച്ചു. ലഹരി പാർട്ടി നടന്ന ഹോട്ടലിൽ പോയത് സുഹൃത്തുക്കളെ കാണാനാണെന്ന് ചോദ്യം ചെയ്യലിനു ശേഷം പ്രയാഗ പറഞ്ഞു. ലഹരി പാർട്ടി നടക്കുന്നുണ്ടെന്ന കാര്യ അറിയില്ലായിരുന്നു എന്നും നടി പറഞ്ഞു.
വാർത്ത അറിഞ്ഞതിനു ശേഷം ഗൂഗിൾ ചെയ്താണ് ഓംപ്രകാശ് ആരാണെന്ന് താൻ അറിഞ്ഞതെന്ന് പ്രയാഗ പറഞ്ഞു. 'താൻ പല സ്ഥലങ്ങളിൽ പോകുന്ന വ്യക്തിയാണ്. പലരേയും കാണുന്നതും പല സ്ഥലങ്ങളില്‍ പോകുന്നതും സാമൂഹ്യ ജീവിതത്തിന്റെ ഭാഗമാണ്. ഒരു സ്ഥലത്തെത്തുമ്പോൾ അവിടെ കുറ്റവാളികൾ ഉണ്ടോ അല്ലെങ്കിൽ ക്രിമിനൽ പശ്ചാത്തലം ഉള്ളവർ ഉണ്ടോ എന്ന് ചോദിച്ചിട്ട് കയറാൻ പറ്റില്ല. പ്രത്യേകിച്ച് 20 പേർ ഉള്ളപ്പോൾ,' പ്രയാഗ പറഞ്ഞു.
പൊലീസ് ചോദിച്ച ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി നൽകിയിട്ടുണ്ടെന്നും പ്രയാഗ പറഞ്ഞു. 'താൻ പോയ ഹോട്ടലിൽ ഓംപ്രകാശ് എന്നയാൾ ഉണ്ടായിരുന്നു എന്നാണ് പറയുന്നത്. അയാളെ താൻ കാണുകയോ കണ്ട ഓർമ്മയോ ഇല്ല. ചില ചോദ്യങ്ങൾ പൊലീസ് ചോദിക്കുമ്പോൾ മാത്രം ഉത്തരം പറയേണ്ടതാണെന്നും,' പ്രയാഗ പ്രതികരിച്ചു.
അതേസമയം, ലഹരിക്കേസുമായി ബന്ധപ്പെട്ട് നടന്‍ ശ്രീനാഥ് ഭാസിയെ കൊച്ചി മരട് പൊലീസ് നാലരമണിക്കൂര്‍ ചോദ്യംചെയ്തിരുന്നു. ഓം പ്രകാശിനെ മുന്‍പരിചയമില്ലെന്ന് ശ്രീനാഥ് ഭാസി മൊഴി നല്‍കിയതായാണ് റിപ്പോർട്ട്. ബിനു ജോസഫിനോടൊപ്പമാണ് ഹോട്ടലിൽ എത്തിയതെന്നും അയാളുമായി സാമ്പത്തിക ഇടപാടുകളുണ്ടെന്നും ശ്രീനാഥ് ഭാസി പൊലീസിനോട് പറഞ്ഞു.
Read More
- പിഡബ്ല്യൂഡി റസ്റ്റ്ഹൗസിൽ ഹാള്‍ അനുവദിച്ചില്ല; പ്രതിഷേധിച്ച് പി.വി അൻവർ
- 2025ൽ, ഓണം, ശ്രീകൃഷ്ണ ജയന്തി, മുഹറം ഉൾപ്പെടെ അഞ്ച് അവധികൾ ഞായർ കൊണ്ടുപോകും
- Kerala Public Holiday:സംസ്ഥാനത്ത് നാളെ പൊതുഅവധി
- തിരുവനന്തപുരത്ത് വിദ്യാർഥിനിയെ അപ്പാർട്ടുമെന്റിൽ കയറി ബലാത്സംഗം ചെയ്തു
- നിരത്തുകളിൽ ഇനി കെഎസ്ആർടിസിയുടെ എസി സൂപ്പർഫാസ്റ്റ് പ്രീമിയം ബസുകൾ
- Kerala Onam Bumper Winner 2024: അതിർത്തി കടന്ന് ഭാഗ്യം; ഓണം ബമ്പർ അടിച്ചത് കർണാടക സ്വദേശിക്ക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us