/indian-express-malayalam/media/media_files/ReJgKBdfOt5TZkkPgO7x.jpg)
ഫയൽ ഫൊട്ടോ
ദീർഘകാലത്തേക്ക് നീണ്ട പ്രതിസന്ധികൾക്കൊടുവിൽ സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകൾ പുനരാരംഭിക്കുന്നു. മോട്ടോർ വാഹന വകുപ്പിന്റെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണങ്ങളിൽ പ്രതിഷേധിച്ച് ഡ്രൈവിങ് സ്കൂൾ ഉടമകൾ നടത്തിവന്നിരുന്ന സമരം അവസാനിച്ചതിന് പിന്നാലെയാണ്, മുടങ്ങിക്കിടന്നിരുന്ന ടെസ്റ്റുകൾ പൂർണതോതിൽ പുനരാരംഭിക്കുന്നത്.
പുതിയ സർക്കുലറിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയാണ് ടെസ്റ്റുകൾ പുനരാരംഭിക്കുന്നത്. ബുധനാഴ്ച ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാറും ഡ്രൈവിങ് സ്കൂൾ ഉടമകളും നടത്തിയ ചർച്ചകൾക്കൊടുവിലാണ് യൂണിയനുകളുടെ ആവശ്യങ്ങൾ മോട്ടോർ വാഹന വകുപ്പ് അംഗീകരിച്ചത്. പ്രതിദിന ടെസ്റ്റുകളുടെ എണ്ണത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഒരു എം.വി.ഐ ഉദ്യോഗസ്ഥനുഉള്ള സ്ഥലത്ത് 40 ടെസ്റ്റും, രണ്ടു ഉദ്യോഗസ്ഥർ ഉള്ള സ്ഥലത്ത് 80 ടെസ്റ്റുകളും നടത്തും.
പഴയ രീതിയിൽ ആദ്യം 'എച്ച്' ടെസ്റ്റും പിന്നീട് റോഡ് ടെസ്റ്റും നടത്തും. മുടങ്ങിയ ദിവസങ്ങളിലെ ടെസ്റ്റുകൾ എത്രയും വേഗം പൂർത്തിയാക്കാനും മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ രണ്ടേ മുക്കാൽ ലക്ഷത്തോളം അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്.
അപേക്ഷകള്‍ പരിശോധിച്ച് ആവശ്യമെങ്കില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കാനും നിർദേശമുണ്ട്. കൂടാതെ, പുതിയ സംവിധാനം ഉണ്ടാകുന്നത് വരെ, രണ്ട് ക്ലച്ചും ബ്രേക്കുമുള്ള വാഹനങ്ങൾ ഉപയോഗിക്കാനാകുമെന്നും, എച്ച് ടെസ്റ്റിന് ബദലായുള്ള മാതൃകകള്‍ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
Read More:
- കൽപ്പാത്തി ക്ഷേത്രത്തിൽ നടൻ വിനായകന് പ്രവേശന വിലക്കില്ലെന്ന് ഭാരവാഹികൾ; സംഭവിച്ചത് ഇതാണ്
- 'വിവാഹ വാഗ്ദാനം നൽകി വഞ്ചിക്കപ്പെട്ട കാമുകിക്ക് സമാനം'; ജോസ് കെ മാണിയെ തിരികെ വിളിച്ച് കോൺഗ്രസ് മുഖപത്രം
- കൊച്ചിയിൽ മഞ്ഞപ്പിത്ത ബാധ; വേങ്ങൂരിൽ 180 പേർക്ക് രോഗം സ്ഥിരീകരിച്ചു
- 'സിപിഎമ്മിന് സമനില തെറ്റി'; കേരളത്തിൽ വർഗീയ വിഭജനത്തിന് ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ്
- കൊടകര കുഴൽപണക്കേസ് അന്വേഷിക്കുന്നുണ്ടെന്ന് ഇ.ഡി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.