/indian-express-malayalam/media/media_files/2024/10/26/Z7E9L2aYqMdyryoAMYjv.jpg)
പ്രശാന്തിനെയും കേസിൽ പ്രതിചേർക്കണമെന്ന് ആവശ്യമുയർത്തി കുടുംബം
പത്തനംതിട്ട : എഡിഎം നവീൻ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച പ്രശാന്തിനെയും കേസിൽ പ്രതിചേർക്കണമെന്ന് ആവശ്യമുയർത്തി കുടുംബം. ഗൂഡാലോചനയിൽ പ്രശാന്തിനും പങ്കുണ്ടെന്നും ആരോപണം ഉന്നയിച്ച ഇയാളെയും പോലീസ് പ്രതിചേർക്കണമെന്ന് നവീൻ ബാബുവിന്റെ ബന്ധു ഹരീഷ് കുമാർ ആവശ്യപ്പെട്ടു.
"നവീന്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങൾക്ക് പിന്നിലെ ഗൂഢാലോചന പുറത്തുവരണം. മുഖ്യമന്ത്രിക്ക് നൽകിയെന്ന് പറഞ്ഞ് പ്രചരിപ്പിച്ച വ്യാജ പരാതിയടക്കം ആരാണുണ്ടാക്കിയതെന്ന് അറിയണം. സത്യം തെളിയാൻ പ്രശാന്തിന്റെ പങ്ക് അന്വേഷിക്കണം. ബെനാമി ഇടപാടുകൾ പുറത്തുവരാനും അന്വേഷണം അനിവാര്യമാണ്"- ഹരീഷ് കുമാർ കൂട്ടിച്ചേർത്തു.
നവീൻ ബാബുവിന്റെ മരണത്തിൽ റിമാൻഡിലായ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ഇന്ന് ജാമ്യാപേക്ഷ നൽകും. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാവും അപേക്ഷ നൽകുക. ദിവ്യയുടെ ജാമ്യാപേക്ഷയെ എതിർക്കുമെന്ന് നവീൻ ബാബുവിന്റെ കുടുംബം വ്യക്തമാക്കിയിട്ടുണ്ട്. നവീന്റെ ഭാര്യ മഞ്ജുഷ കേസിൽ കക്ഷി ചേരും.
അതേസമയം, സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. പിപി ദിവ്യയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങൾ സെക്രട്ടറിയേറ്റ് യോഗം ചർച്ച ചെയ്‌തേക്കും. ദിവ്യയ്‌ക്കെതിരെ സംഘടന നടപടി ഉണ്ടാകുമോ എന്നത് സംബന്ധിച്ചും ഇന്ന് വ്യക്തത ഉണ്ടാവും.
Read More
- ദിവ്യയുടെ ജാമ്യപേക്ഷയെ എതിർക്കും; നവീൻ ബാബുവിന്റെ ഭാര്യ കക്ഷിചേരും
- ഒടുവിൽ ദിവ്യ അഴിയ്ക്കുള്ളിൽ; 14 ദിവസം റിമാൻഡിൽ
- മാധ്യമങ്ങളോട് പ്രതികരിക്കാതെ ദിവ്യ; വൻ പോലീസ് സന്നാഹം
- കീഴടങ്ങിയതെന്ന് ദിവ്യ:കസ്റ്റഡിയിലെടുത്തതെന്ന് പോലീസ്: തിരക്കഥയെന്ന് പ്രതിപക്ഷം
- നവീൻ ബാബുവിന്റെ മരണം; ഒടുവിൽ പിപി ദിവ്യ കീഴടങ്ങി
- എഡിഎമ്മിനെ ദിവ്യ അപമാനിക്കാനും അപഹസിക്കാനും ശ്രമിച്ചു; വിധിയിൽ ഗുരുതര നിരീക്ഷണം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.