/indian-express-malayalam/media/media_files/uploads/2017/03/rape-m-759.jpg)
കൊച്ചി: ഒൻപതാം ക്ലാസുകാരൻ സഹോദരിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. പോക്സോ വകുപ്പുകൾ ചുമത്തി പൊലീസ് കേസ് എടുത്തു. 2024 ഡിസംബറിലാണ് പീഡനം നടന്നത്. ഒൻപതാം ക്ലാസുകാരൻ ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറഞ്ഞു.
ആറാം ക്ലാസുകാരിയാണ് പീഡനത്തിന് ഇരയായത്. വീട്ടിൽവച്ചാണ് പീഡനം നടന്നത്. ഭയം കാരണം കുട്ടി പീഡന വിവരം ആരോടും പറഞ്ഞിരുന്നില്ല. സ്വകാര്യ ഭാഗത്ത് വേദന വർധിച്ചതോടെ കൂട്ടുകാരിയോട് വിവരം പറയുകയായിരുന്നു. തുടർന്ന് അധ്യാപകർ വിവരം അറിയുകയും ശിശുക്ഷേമ സമിതിയെ അറിയിക്കുകയുമായിരുന്നു.
ശിശുക്ഷേമ സമിതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് എടുത്തത്. കൂടുതൽ നടപടികൾ നിയമോപദേശത്തിന് ശേഷമെന്ന് പൊലീസ് അറിയിച്ചു.
എഡിറ്ററുടെ കുറിപ്പ്
സുപ്രീം കോടതി ഉത്തരവിന് അനുസരിച്ച്, ബലാത്സംഗം /ലൈംഗികാതിക്രമം എന്നിവയക്ക് ഇരയായ വ്യക്തിയെയോ/വ്യക്തികളെയോ ബാലനീതി നിയമത്തിന്റെ പരിധിയിൽ വരുന്ന കുട്ടിയെയോ തിരിച്ചറിയുന്നതോ അതിലേക്കു നയിക്കുന്നതോ ആയ ഒരു വിവരവും പരസ്യമാക്കാനോ വെളിപ്പെടുത്താനോ പാടില്ല.
Read More
- മൂന്നാമതും എൽഡിഎഫിനെ പിണറായി വിജയൻ നയിക്കും; സൂചന നൽകി ഇ.പി.ജയരാജൻ
- എടാ മോനെ എന്നാ കുട്ടികൾ വിളിക്കുന്നത്, അതുകണ്ട് റൗഡി ഗ്യാങ്ങിൽ പോയവരുണ്ട്: മുഖ്യമന്ത്രി
- Venjaramoodu Mass Murder Case: വെഞ്ഞാറമൂട് കൂട്ടക്കൊല; കൂടുതൽ കേസുകളിൽ അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തി
- Venjaramoodu Mass Murder Case: വെഞ്ഞാറമൂട് കൂട്ടക്കൊല: രണ്ട് പേരെ കൂടി കൊല്ലാൻ പദ്ധയിട്ടിരുന്നുവെന്ന് അഫാൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.