/indian-express-malayalam/media/media_files/2025/02/25/venjaramoodu-mass-murder-case-002-161700.jpg)
രണ്ട് പേരെ കൂടി കൊല്ലാൻ പദ്ധയിട്ടിരുന്നുവെന്ന് അഫാൻ
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിലെ പ്രതി അഫാൻ രണ്ട് പേരെ കൂടി കൊലപ്പെടുത്താൻ പദ്ധതിയിട്ടെന്ന് മൊഴി. അഫാൻ ചികിത്സയിൽ കഴിയുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയ മാനസികാരോഗ്യ വിദഗ്ധനോടാണ് ഇക്കാര്യം അഫാൻ വെളിപ്പെടുത്തിയത്.
തിരുവനന്തപുരം തട്ടത്തുമലയിൽ താമസിക്കുന്ന അടുത്ത ബന്ധുക്കളായ അമ്മയെയും മകളെയും കൊല്ലാനാണ് അഹാൻ പദ്ധതിയിട്ടിരുന്നത്. ഇവരോട് നേരത്തെ അഞ്ച് ലക്ഷം രൂപ കടമായി ചോദിച്ചിരുന്നു. എന്നാൽ പണം അവർ നൽകിയില്ല. ഇതുകാരണം ഇവരോട് പ്രതികാരം തോന്നിയെന്നും അഫാൻ മാനസികാരോഗ്യ വിദഗ്ധനോട് വെളിപ്പെടുത്തിയെന്നാണ് വിവരം.
ആദ്യത്തെ കൊലപാതകങ്ങൾക്ക് ശേഷം വീട്ടിലെത്തി അവിടെയുള്ളവരെ കൊലപ്പെടുത്തിയ ശേഷം തട്ടത്തുമലയിൽ എത്തി കൊലപാതകം നടത്താനാണ് അഫാൻ ഉദ്ദേശിച്ചിരുന്നത്. എന്നാൽ അനുജൻ അഫ്‌സാനെ കൊലപ്പെടുത്തിയതോടെ ധൈര്യം ചോർന്നുപോയെന്നും അഫാൻ വെളിപ്പെടുത്തി.
ബന്ധുക്കളെ കൊലപ്പെടുത്തിയ വിവരം അറിയിച്ച ശേഷമാണ് ഇളയസഹോദരൻ അഹ്‌സാനെ ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ച് കൊന്നതെന്നും അഫാൻ മൊഴി നൽകി. പെൺസുഹൃത്ത് ഫർസാനയോടും ഇക്കാര്യങ്ങൾ പറഞ്ഞശേഷമാണ് അവരെയും കൊലപ്പെടുത്തിയതെന്നും അഫാൻ മൊഴി നൽകി.
കൊലപാതക വിവരം അറിഞ്ഞ നടുങ്ങിപോയ ഫർസാന ഇനി നമുക്ക് എങ്ങനെ ജീവിക്കാനാകുമെന്ന് അഫാനോട് ചോദിച്ചു. പിന്നാലെ, തലയിൽ കൈവെച്ച് കസേരയിൽ ഇരുന്ന് ഫർസാനയുടെ നെറ്റിയിൽ ചുറ്റിക കൊണ്ട് ആഞ്ഞടിക്കുകയായിരുന്നുവെന്നും അഫാന്റെ മൊഴിയിലുണ്ട്.
Read More
- Venjaramoodu Mass Murder Case:അഫാനെ ഇന്ന് ജയിലിലേക്ക് മാറ്റും;കുടുംബത്തിന്റെ സാമ്പത്തിക ബാധ്യതകളെപ്പറ്റി വിശദ അന്വേഷണം
- Venjaramoodu Mass Murder Case: വലിയ സാമ്പത്തിക പ്രശ്നം ഉണ്ടായിരുന്നില്ല; എല്ലാം പൊലീസ് തെളിയിക്കട്ടെയെന്ന് അഫാന്റെ അച്ഛൻ റഹീം
- Venjaramoodu Mass Murder Case:വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; മകനെതിരെ മൊഴി നൽകാതെ അമ്മ: കട്ടിലിൽ നിന്ന് വീണ് പരിക്കേറ്റെന്ന് ഷെമീന
- Venjaramoodu Mass Murder Case: വെഞ്ഞാറമൂട് കൊലപാതകം; ഭാര്യയുടെയും മകന്റെയും സാമ്പത്തിക ബാധ്യത അറിയില്ലെന്ന് അഫാന്റെ പിതാവ് റഹീം
- Venjaramoodu Mass Murder Case: അമ്മ,ജ്യേഷ്ഠൻ,അരുമ മകൻ; ഉറ്റവരുറങ്ങുന്ന മണ്ണിൽ കണ്ണീരടക്കാനാകാതെ റഹീം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.