scorecardresearch

വ്യോമസേന വിമാനങ്ങൾ കുവൈത്തിലേക്ക്; മൃതദേഹങ്ങൾ രാവിലെ നാട്ടിലെത്തിക്കും

കൊച്ചി വിമാനത്താവളത്തിലെത്തുന്ന മൃതദേഹങ്ങൾ ഉടൻ തന്നെ പ്രത്യേക ആംബുലൻസുകളിൽ വീടുകളിലെത്തിക്കാനുള്ള നടപടി നോർക്ക സ്വീകരിച്ചിട്ടുണ്ട്. 

കൊച്ചി വിമാനത്താവളത്തിലെത്തുന്ന മൃതദേഹങ്ങൾ ഉടൻ തന്നെ പ്രത്യേക ആംബുലൻസുകളിൽ വീടുകളിലെത്തിക്കാനുള്ള നടപടി നോർക്ക സ്വീകരിച്ചിട്ടുണ്ട്. 

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Kuwait Fire Accident

ചിത്രം: ഫയൽ

ഡൽഹി: കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ഇന്ത്യൻ വ്യോമസേന വിമാനങ്ങൾ എത്തും. മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ എത്രയും പെട്ടന്ന് നാട്ടിലെത്തിക്കാനായി വ്യോമസേന വിമാനങ്ങൾ ഉടൻ പുറപ്പെടുമെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ വ്യോമസേനയുടെ 'സി 130 ജെ' വിമാനമാണ് ദൗത്യത്തിനായി ഡൽഹിയിലെ എയർബേസിൽ തയ്യാറെടുക്കുന്നത്. വെള്ളിയാഴ്ച കൊച്ചി വിമാനത്താവളത്തിലെത്തുന്ന മൃതദേഹങ്ങൾ ഉടൻ തന്നെ പ്രത്യേക ആംബുലൻസുകളിൽ വീടുകളിലെത്തിക്കാനുള്ള നടപടി നോർക്ക സ്വീകരിച്ചിട്ടുണ്ട്.

Advertisment

മരിച്ച ഇന്ത്യക്കാരുടെ പോസ്റ്റുമാർട്ടം പൂർത്തിയായെന്ന വിവിരം പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് വ്യോമസേന കുവൈത്തിലേക്ക് പുറപ്പെട്ടെന്ന വിവരം പുറത്തുവരുന്നത്. അപകടത്തിൽ മരിച്ചവരുടെ കുടംബങ്ങൾക്ക് 8 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് അപകടമുണ്ടായ എൻബിടിസി കമ്പനി അറിയിച്ചിരുന്നു. മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനും ആവശ്യമായ സഹായങ്ങൾ നൽകുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

തീപിടിത്തത്തിൽ 49 പേരാണ് ഇതുവരെ മരണപ്പെട്ടിരിക്കുന്നത്. മരണം സംഭവിച്ചവരിൽ 43 പേരും ഇന്ത്യക്കാരാണ്. 26 മലയാളികൾ മരിച്ചെന്നാണ് റിപ്പോർട്ട്. മൃതദേഹങ്ങള്‍ ഒന്നിച്ചു നാട്ടിലെത്തിക്കാൻ ശ്രമിക്കുന്നതായി നോര്‍ക്ക സെക്രട്ടറി കെ.വാസുകി അറിയിച്ചു. പരുക്കേറ്റ് ആശുപത്രികളിൽ കഴിയുന്നവരുടെ ചികിത്സ കുവൈത്തിൽ തന്നെ തുടരും.

മരിച്ചവരിൽ ആറുപേർ പത്തനംതിട്ട സ്വദേശികളാണ്. കൊല്ലം, കോട്ടയം, മലപ്പുറം, കണ്ണൂർ, കാസർഗോഡ് സ്വദേശികളും മരിച്ചവരിലുണ്ട്. കൊല്ലം സ്വദേശികളായ ഷമീര്‍ ഉമറുദ്ദീന്‍ (30), സാജന്‍ ജോര്‍ജ് (29), ലൂക്കോസ് (സാബു-48), പത്തനംതിട്ട സ്വദേശികളായ ആകാശ് ശശിധരന്‍ നായര്‍ (31), സജു വര്‍ഗീസ് (56), പി.വി. മുരളീധരന്‍ (68), തോമസ് ഉമ്മന്‍ (37), മാത്യു ജോർജ് (54), സിബിൻ ടി. എബ്രഹാം (31), കോട്ടയം സ്വദേശികളായ സ്റ്റെഫിന്‍ ഏബ്രഹാം സാബു (29), ശ്രീഹരി പ്രദീപ് (27), മലപ്പുറം സ്വദേശികളായ നൂഹ് (40), എം.പി. ബാഹുലേയന്‍ (36), കണ്ണൂര്‍ ധര്‍മടം സ്വദേശി വിശ്വാസ് കൃഷ്ണന്‍, കാസര്‍കോട് സ്വദേശികളായ കെ. രഞ്ജിത്ത് (34), കേളു പൊന്മലേരി (58) എന്നിവരെയാണ് തിരിച്ചറിഞ്ഞത്.

Advertisment

കേന്ദ്രവിദേശകാര്യ സഹമന്ത്രി കീര്‍ത്തിവര്‍ധന്‍ സിങ് കുവൈത്തില്‍ എത്തി മൃതദേഹങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്. പൂർണമായും കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ ടെസ്റ്റ് നടത്തും. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപയും, കേരള സർക്കാർ 5 ലക്ഷം രൂപയും പരുക്കേറ്റവരുടെ കുടുംബങ്ങൾക്ക് 1 ലക്ഷം രൂപയും ധനസഹായമായി നൽകും.

കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ രാവിലെ കൊച്ചിയിൽ എത്തുന്ന സാഹചര്യത്തിൽ കേരള നിയമസഭാ സമുച്ചയത്തിൽ14ന് നടക്കേണ്ട ലോകകേരള സഭയുടെ ഉദ്ഘാടനം വൈകിട്ട് 3 മണിയിലേക്ക് മാറ്റി. മൃതദേഹങ്ങൾ ഏറ്റുവാങ്ങുന്നതിനായി മന്ത്രിമാരും ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവർ കൊച്ചിയിലേക്ക് പോകുന്നതിനാലാണ് രാവിലെ 9.30ന് നടത്താനിരുന്ന ഉദ്ഘാടനത്തിൻ്റെ സമയം മാറ്റിയത്.

ഹെൽപ് ഡെസ്ക് നമ്പരുകൾ

അനുപ് മങ്ങാട്ട്  +965 90039594
ബിജോയ്‌  +965 66893942
റിച്ചി കെ.ജോർജ്  +965 60615153
അനിൽ കുമാർ  +965 66015200
തോമസ് ശെൽവൻ +965 51714124
രഞ്ജിത്ത് +965 55575492
നവീൻ +965 99861103
അൻസാരി +965 60311882
ജിൻസ് തോമസ്  +965 65589453
സുഗതൻ - +96 555464554,  കെ. സജി   - + 96599122984
ഇക്കാര്യത്തില്‍ പ്രവാസികേരളീയര്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്)  ബന്ധപ്പെടാവുന്നതാണ്. 

Read More

Fire Accident Kuwait

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: