scorecardresearch

Venjaramoodu Mass Murder Case: വെഞ്ഞാറമൂട് കൂട്ടക്കൊല: അഫാൻ മകനാണ്;പക്ഷെ ശിക്ഷ അനുഭവിക്കണമെന്ന് അബ്ദുൾ റഹീം

വീട്ടിൽ നോക്കാൻ ആരുമില്ലാത്തതിനാലാണ് ഭാര്യയെ അഗതിമന്ദിരത്തിലേക്ക് മാറ്റിയതെന്നും റഹീം പറഞ്ഞു. വീട് ഇപ്പോഴും പോലീസിന്റെ കൈയ്യിലാണ്. ഇനി വീട് തിരികെ കിട്ടിയാലും അവിടെ താമസിക്കില്ലെന്നും അദ്ദേഹം പറഞ്ഞു

വീട്ടിൽ നോക്കാൻ ആരുമില്ലാത്തതിനാലാണ് ഭാര്യയെ അഗതിമന്ദിരത്തിലേക്ക് മാറ്റിയതെന്നും റഹീം പറഞ്ഞു. വീട് ഇപ്പോഴും പോലീസിന്റെ കൈയ്യിലാണ്. ഇനി വീട് തിരികെ കിട്ടിയാലും അവിടെ താമസിക്കില്ലെന്നും അദ്ദേഹം പറഞ്ഞു

author-image
WebDesk
New Update
Afan Case

അഫാൻ ശിക്ഷ അനുഭവിക്കണമെന്ന് അബ്ദുൾ റഹീം

തിരുവനന്തപുരം:  അഫാൻ തന്റെ മകനാണെങ്കിലും ചെയ്ത തെറ്റിന് ശിക്ഷ അനുഭവിക്കണമെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന്റെ പിതാവ് അബ്ദുൾ റഹീം. അഫാൻ മകനാണ്. പക്ഷെ നാട്ടിലെ നിയമം അനുശാസിക്കുന്ന ശിക്ഷ അനുഭവിക്കണം റഹീം മീഡിയ വണ്ണിനോട് പറഞ്ഞു. 

Advertisment

വീട്ടിൽ നോക്കാൻ ആരുമില്ലാത്തതിനാലാണ് ഭാര്യയെ അഗതിമന്ദിരത്തിലേക്ക് മാറ്റിയതെന്നും റഹീം പറഞ്ഞു. വീട് ഇപ്പോഴും പോലീസിന്റെ കൈയ്യിലാണ്. ഇനി വീട് തിരികെ കിട്ടിയാലും അവിടെ താമസിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. താൻ ഇനി ആർക്ക് വേണ്ടി സമ്പാദിക്കണമെന്നും റഹീം ചോദിച്ചു. മക്കൾക്ക് വേണ്ടിയല്ലേ സമ്പാദിച്ചത്. മക്കൾ പോയില്ലേ. ജനിച്ചതുകൊണ്ട് മരിക്കുന്നതുവരെ ജീവിച്ചേ പറ്റുവെന്നും റഹീം പറഞ്ഞു. 

കുടുബത്തിന്റെ കടബാധ്യത മകനെ ഏൽപ്പിച്ചിരുന്നില്ലെന്നാണ് അഫാന്റെ പിതാവ് റഹീം കഴിഞ്ഞ ദിവസം പറഞ്ഞത്. താനൊന്നും അവനെ ഏൽപ്പിച്ചില്ല. തനിയെ ഏറ്റെടുത്ത് ചെയ്യുകയായിരുന്നു. വീട് വിറ്റതും അവൻ മുൻകൈയെടുത്താണ്. എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് തനിക്ക് അറിയില്ലായെന്നും റഹീം പറഞ്ഞിരുന്നു.

അതേസയം,  അഫാനെ വീണ്ടും അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങും. വെഞ്ഞാറമൂട് പൊലീസാണ് മൂന്നാം ഘട്ട തെളിവെടുപ്പിന്റെ ഭാഗമായി കസ്റ്റഡിയിൽ വാങ്ങുക. വെള്ളിയാഴ്ച വെഞ്ഞാറമൂട് പൊലീസ് നെടുമങ്ങാട് കോടതിയിൽ കസ്റ്റഡി അപേക്ഷ സമർപ്പിക്കും.അനുജൻ അഹ്‌സാൻ, പെൺസുഹൃത്ത് ഫർസാന എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് കസ്റ്റഡി അപേക്ഷ നൽകുക.

Advertisment

കസ്റ്റഡിയിൽ ലഭിച്ചാൽ മറ്റന്നാൾ തെളിവെടുപ്പ് നടപടികൾ പൂർത്തിയാക്കും. നേരത്തെ പാങ്ങോട്, കിളിമാനൂർ പൊലീസ് അന്വേഷിക്കുന്ന കേസുകളിൽ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടപടികൾ പൂർത്തിയാക്കിയിരുന്നു. 

Read More

Crime Murder

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: