/indian-express-malayalam/media/media_files/2024/10/19/MFGhIEFLvif9rtxgad0o.jpg)
അരുൺ കെ.വിജയൻ
കണ്ണൂർ: കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിന്റെ സംഘാടകൻ താനല്ലെന്ന് ജില്ലാ കലക്ടർ അരുൺ കെ.വിജയൻ. സ്റ്റാഫ് കൗൺസിൽ ആയിരുന്നു പരിപാടിയുടെ സംഘാടകർ. പ്രോട്ടോക്കോൾ ലംഘനമാകും എന്നതിനാലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ തടയാതിരുന്നതെന്ന് കലക്ടർ പറഞ്ഞു. എന്നാൽ പരിപാടിയിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യയെ ക്ഷണിച്ചോയെന്ന ചോദ്യത്തിന് കലക്ടർ കൃത്യമായ മറുപടി നൽകിയില്ല.
സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ ബുദ്ധിമുട്ടാണ്. അന്വേഷണം അതിന്റെ വഴിക്ക് നടക്കട്ടെ. അന്വേഷണത്തോട് സഹകരിക്കുമെന്നും കലക്ടർ പറഞ്ഞു. നവീൻ ബാബുവിന്റെ കുടുംബത്തിന് കത്തയച്ചത് കുറ്റസമ്മതം അല്ല. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് അറിയിക്കാനാണ് കത്ത് അയച്ചത്. നവീൻ ബാബുവിന്റെ മരണം ദൗർഭാഗ്യകരമെന്നും കലക്ടർ പറഞ്ഞു.
നവീന്‍ ബാബുവിന്റെ യാത്രയയപ്പ് പരിപാടിയില്‍ താന്‍ ക്ഷണിക്കാതെ കയറിച്ചെന്നതാണെന്ന വാദം പി.പി.ദിവ്യ തളളിയിരുന്നു. കണ്ണൂര്‍ കലക്ടര്‍ മറ്റൊരു പരിപാടിയില്‍ വച്ചാണ് യോഗ വിവരം പറഞ്ഞതെന്നും തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്നും ദിവ്യ മുൻകൂർ ജാമ്യാപേക്ഷയിലാണ് വ്യക്തമാക്കിയത്. ഇതോടെയാണ് കണ്ണൂർ കലക്ടറും സംശയ നിഴലിലായത്. പരിപാടിയുമായി ബന്ധമില്ലാത്ത ഒരാളെ എന്തിന് ക്ഷണിച്ചു എന്ന കാര്യത്തില്‍ അന്വേഷണ സംഘം കലക്ടറുടെ വിശദീകരണം തേടിയേക്കും.
എഡിഎം നവീൻ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളുടെ തുടരന്വേഷണ ചുമതലയിൽനിന്ന് കണ്ണൂർ കലക്ടറെ മാറ്റിയിട്ടുണ്ട്. ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണർ എ.ഗീതയ്ക്ക് അന്വേഷണത്തിന്റെ ചുമതല കൈമാറി. കലക്ടർക്ക് എതിരെ ആരോപണം ഉയർന്നതോടെയാണ് അന്വേഷണ ചുമതല മറ്റൊരാളെ ഏൽപ്പിച്ച് റവന്യൂ വകുപ്പ് മന്ത്രി ഉത്തരവിറക്കിയത്.
Read More
- നവീൻ ബാബുവിനെതിരായ കൈക്കൂലി പരാതി വ്യാജമോ? ഒപ്പിൽ വൈരുദ്ധ്യമെന്ന് സംശയം
- ശോഭ സുരേന്ദ്രനോട് പിണക്കമില്ല, പ്രചരിക്കുന്നതെല്ലാം കെട്ടുകഥകൾ: സി.കൃഷ്ണകുമാർ
- പാലക്കാട് പി. സരിൻ, ചേലക്കരയിൽ യു.ആർ പ്രദീപ്; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഎം
- നവീൻ ബാബുവിന്റെ മരണം;ഗൂഢാലോചനയിൽ കളക്ടർക്ക് പങ്കുണ്ടെന്ന് കെപി ഉദയഭാനു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.