/indian-express-malayalam/media/media_files/2024/10/26/ijB0iteE9WiZPO0EehRN.jpg)
ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ഈ മാസം 18നാണ് ദിവ്യയ്ക്കെതിരെ കേസെടുത്തത്
കണ്ണൂർ: അഡീഷണല്‍ ജില്ലാ മജിസ്ട്രേട്ട് (എഡിഎം) നവീൻ ബാബുവിന്റെ മരണത്തിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി കോടതി. തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ദിവ്യയ്ക്ക് ജാമ്യം നിഷേധിച്ചത്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയതിനു പിന്നാലെയാണ് മുൻകൂർ ജാമ്യംതേടി ദിവ്യ കോടതിയെ സമീപിച്ചത്. മുൻകൂർ ജാമ്യം തള്ളിയെന്ന് ഒറ്റവാക്കിൽ കോടതി വിധി പറയുകയായിരുന്നു.
വ്യക്തമായ ഭീഷണി സ്വരമായിരുന്നു ദിവ്യയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന്ത് അടക്കം, ഗുരുതര ആരോപണങ്ങളാണ് പ്രോസിക്യൂഷൻ ദിവ്യക്കെതിരെ ആരോപിച്ചത്. രണ്ടുദിവസത്തിനകം കാണാമെന്ന് ദിവ്യ പറഞ്ഞത് അതാണെന്നും, സ്വന്തം കുടുംബത്തെപ്പറ്റി കോടതിയിൽ പറയുന്ന പി.പി ദിവ്യ, നവീൻ ബാബുവിന്റെ കുടുംബത്തെപ്പറ്റി എന്തു പറയുമെന്ന് പ്രോസിക്യൂഷനു വേണ്ടി ഹാജരായ ഗവൺമെന്റ് പ്ലീഡർ കെ. അജിത് കുമാർ ചോദിച്ചു.
അതേസമയം, നവീൻ ബാബുവിനെ ഏതെങ്കിലും തരത്തിൽ അപമാനിക്കുക എന്നതായിരുന്നില്ലാ ദിവ്യയുടെ ഉദ്ദേശമെന്നും, പരാമർശത്തിലൂടെ അഴിമതിക്കെതിരേയുള്ള പോരാട്ടമാണ് ലക്ഷ്യമിട്ടതെന്നുമാണ് ദിവ്യയുടെ അഭിഭാഷകനായ കെ. വിശ്വൻ കോടതിയിൽ പറഞ്ഞു.
ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ഈ മാസം 18നാണ് ദിവ്യയ്ക്കെതിരെ പൊലീസ് കേസെടുത്തത്. പത്തു വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം ചുമത്തിയിരുന്നു. എഡിഎമ്മിന്റെ മരണം വിവാദമായതിനു പിന്നാലെ ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തു നിന്നു സിപിഎം മാറ്റിയിരുന്നു.
പ്രത്യേക സംഘമാണ് നിലവിൽ നവീൻ ബാബുവിന്റെ മരണം അന്വേഷിക്കുന്നത്. അന്വേഷണ ചുമതല കഴിഞ്ഞ ദിവസം പ്രത്യേക സംഘത്തിന് കൈമാറിയിരുന്നു. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ അജിത് കുമാറാണ് അന്വേഷണത്തിനു നേതൃത്വം നൽകുന്നത്. കണ്ണൂർ റേഞ്ച് ഡിഐജിക്കാണ് അന്വേഷണത്തിന്റെ മേൽനോട്ടചുമതല.
Read More
- പടക്കം സൂക്ഷിച്ചത് അനുമതിയില്ലാതെ; ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ കസ്റ്റഡിയിൽ; കേസെടുത്തു
- വെടിക്കെട്ട്പുരക്ക് തീപിടിച്ചപ്പോൾ; കാസർഗോഡ് ദുരന്തത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ
- 'പൂരന​ഗരിയിൽ ആംബുലൻസിൽ പോയിട്ടില്ല;' സിബിഐ അന്വേഷണം വേണമെന്ന് സുരേഷ് ഗോപി
- തൃശൂർ പൂരം കലങ്ങിയെന്ന് സ്ഥാപിക്കാൻ കുടില നീക്കം; പ്രതിപക്ഷം സംഘപരിവാറിന്റെ ബി ടീം: മുഖ്യമന്ത്രി
- നെടുമ്പാശ്ശേരിയിൽ വീണ്ടും ബോംബ് ഭീഷണി
- രാജ്യത്ത് ഭരണഘടനയെ അട്ടിമറിക്കാൻ ശ്രമം നടക്കുന്നു; പ്രിയങ്ക ഗാന്ധി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us