scorecardresearch

മാസപ്പടി വിവാദത്തിൽ പങ്കില്ലെന്ന് ഹൈക്കോടതിയിൽ സർക്കാർ

കേസിൽ അഴിമതി നിരോധന നിയമം നിലനിൽക്കില്ല. ഹർജി രാഷ്ട്രീയ പ്രേരിതമെന്നും കേസ് തള്ളിക്കളയണമെന്നും സർക്കാർ കോടതിയിൽ വാദിച്ചു

കേസിൽ അഴിമതി നിരോധന നിയമം നിലനിൽക്കില്ല. ഹർജി രാഷ്ട്രീയ പ്രേരിതമെന്നും കേസ് തള്ളിക്കളയണമെന്നും സർക്കാർ കോടതിയിൽ വാദിച്ചു

author-image
WebDesk
New Update
High Court , Kerala High Court

മാത്യു കുഴൽനാടൻ എംഎൽഎ പരേതനായ ഗിരീഷ് ബാബു എന്നിവർ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി കോടതി വാദം കേൾക്കുന്നത

കൊച്ചി: മാസപ്പടി വിവാദത്തിൽ പങ്കില്ലെന്ന് വാദവുമായി സർക്കാർ ഹൈക്കോടതിയിൽ. സിഎംആർഎൽ, എക്സാലോജിക്ക് എന്നീ രണ്ട് കമ്പനികൾ തമ്മിലുള്ള ഇടപാടാണിത്. ഇതിൽ സർക്കാരിന് പങ്കില്ല. മുഖ്യമന്ത്രി സിഎംആർഎല്ലിന് അനുകൂലമായി ഒന്നും ചെയ്തിട്ടില്ല. കേസിൽ അഴിമതി നിരോധന നിയമം നിലനിൽക്കില്ല. ഹർജി രാഷ്ട്രീയ പ്രേരിതമെന്നും കേസ് തള്ളിക്കളയണമെന്നും സർക്കാർ കോടതിയിൽ വാദിച്ചു. സർക്കാർ അന്വേഷണ ആവശ്യം തള്ളിയ വിജിലൻസ്‌കോടതി ഉത്തരവിനെതിരായ ഹർജിയിലാണ് വാദം ഹൈക്കോടതി വാദം കേൾക്കുന്നത്. 
വിജിലൻസ് കോടതി ഉത്തരവിനെതിരെ മാത്യു കുഴൽനാടൻ എംഎൽഎ പരേതനായ ഗിരീഷ് ബാബു എന്നിവർ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി കോടതി വാദം കേൾക്കുന്നത്. സിഎംആർഎൽ കമ്പനി മുഖ്യമന്ത്രിയുടെ മകൾ വീണയുടെ ഉടമസ്ഥതയിലുള്ള കമ്പനി എക്‌സാലോജിക്കിന് സേവനമൊന്നും നൽകാതെ  1.72 കോടി കൈമാറിയെന്ന്  ആദായ നികുതി അപ്പലേറ്റ് ബോർഡിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഹർജി.

Advertisment

Read More

Kerala High Court Pinarayi Vijayan kerala highcourt

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: