/indian-express-malayalam/media/media_files/2025/03/18/RVcaCfjaMkUltuk1RGk4.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
കണ്ണൂർ: കണ്ണൂർ പാപ്പിനിശ്ശേരിയിൽ നാലു മാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. കുഞ്ഞിനെ കൊലപ്പെടുത്തിയത് ബന്ധുവായ 12 വയസുകാരിയാണെന്ന് പൊലീസ് അറിയിച്ചു. പെൺകുട്ടി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
പാറക്കലിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശികളുടെ കുഞ്ഞാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രിയാണ് കുഞ്ഞിനെ കാണാതായത്. പിന്നീട് തിരച്ചിലിനിടെ സമീപത്തെ കിണറ്റില്‍ നിന്ന് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടക്കം മുതൽ സംഭവം കൊലപാതകമാകാമെന്ന് പൊലീസിന് സംശയമുണ്ടായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിലുമാണ് കേസിൽ വഴിത്തിരിവുണ്ടായത്.
കൊല്ലപ്പെട്ട കുഞ്ഞിന്റെ പിതാവിന്റെ സഹോദരന്റെ മകളാണ് കൊലപാതകം നടത്തിയ 12 കാരി. സ്നേഹം പങ്കുവച്ചുപോകുമോ എന്ന ഭയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കൊല്ലപ്പെട്ട കുഞ്ഞിന്റെ കുടുംബത്തിനൊപ്പം പാറക്കലിലാണ് 12 കാരി താമസിച്ചിരുന്നത്. രാത്രി ശൗചാലയത്തില്‍ പോയി തിരികെവരുമ്പോള്‍ കുഞ്ഞിനെ കണ്ടില്ല എന്നായിരുന്നു 12 കാരി ആദ്യം പൊലീസിന് മൊഴി നല്‍കിയത്.
കുഞ്ഞിന്റെ മാതാപിതാക്കൾക്കും 12 കാരിയെ സംശയം ഉണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇതേ തുടർന്നാണ് പെൺകുട്ടിയെ കൂടുതൽ ചോദ്യം ചെയ്തത്. പെൺകുട്ടിയുടെ മൊഴികളിൽ വൈരുധ്യം ഉണ്ടായിന്നെന്നും പിന്നീട് കുറ്റം സമ്മതിച്ചെന്നും പൊലീസ് പറഞ്ഞു.
Read More
- കാസർകോട് 15കാരിയും യുവാവും മരിച്ച സംഭവം; കാരണം കണ്ടെത്താൻ പൊലീസിന് ഹൈക്കോടതിയുടെ നിർദേശം
- Venjaramoodu Mass Murder Case: പൊലീസ് ജീപ്പിൽ കൊലയാളിയായ മകൻ; വഴിയരികിൽ നോക്കിനിന്ന് നൊമ്പരമടക്കി അഫാന്റെ പിതാവ്
- ആശ വർക്കർമാരുടെ സമരം 37-ാം ദിവസത്തിൽ, നിരാഹാര സമരം വ്യാഴാഴ്ച മുതൽ
- തേജസുമായുള്ള ബന്ധത്തിൽനിന്ന് ഫെബിന്റെ സഹോദരി പിൻമാറി; കൊല്ലത്തെ കൊലപാതകത്തിനുപിന്നിൽ പ്രണയപ്പക
- തലസ്ഥാനം സ്തംഭിപ്പിച്ച് ആശമാരുടെ സമരം; തിരുവനന്തപുരത്ത് കനത്ത സുരക്ഷ
- Kochi Drug Case:കളമശേരി കഞ്ചാവ് കേസ്; ആറ് മാസമായി ഹോസ്റ്റൽ കേന്ദ്രീകരിച്ചുള്ള വിൽപ്പന
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.