/indian-express-malayalam/media/media_files/2025/03/18/SGWsqaIye6yZnJ14roPg.jpg)
തേജസ്(ഇടത്), ഫെബിൻ ജോർജ് ഗോമസ് (വലത്)
കൊല്ലം: കൊല്ലത്ത് കോളേജ് വിദ്യാർത്ഥിയെ വീട്ടിൽ കയറി കുത്തികൊലപ്പെടുത്തിയതിനു കാരണം പ്രണയപ്പകയെന്ന് പൊലീസ്. കൊല്ലപ്പെട്ട ഫെബിന്റെ സഹോദരിയും തേജസും തമ്മിൽ പ്രണയത്തിലായിരുന്നു. ഇരുവരുടെയും വിവാഹത്തിന് രണ്ടും കുടുംബങ്ങളും സമ്മതിച്ചുവെങ്കിലും, പിന്നീട് പെൺകുട്ടി തേജസുമായുള്ള ബന്ധത്തിൽനിന്ന് പിന്മാറി. ഇതിനെ തുടർന്നുള്ള വൈരാഗ്യമാണ് പെൺകുട്ടിയുടെ സഹോദരന്റെ കൊലപാതകത്തിലേക്ക് എത്തിച്ചതെന്നാണ് പൊലീസിൽനിന്നും ലഭിക്കുന്ന വിവരം.
ഫെബിന്റെ സഹോദരിയും തേജസും എൻജിനിയറിങ്ങിന് ഒരുമിച്ച് പഠിച്ചവരായിരുന്നു. അതിനുശേഷം ബാങ്ക് പരിശീലന ക്ലാസിലും ഇരുവരും ഒരുമിച്ചായിരുന്നു. രണ്ടുപേരും പരീക്ഷയെഴുതിയെങ്കിലും ഫെബിന്റെ സഹോദരിക്കു മാത്രമേ ബാങ്കില്‍ ജോലി കിട്ടിയുള്ളൂ. തേജസ് സിവില്‍ പോലീസ് ഓഫീസര്‍ പരീക്ഷ ജയിച്ചെങ്കിലും ഫിസിക്കല്‍ ടെസ്റ്റില്‍ പരാജയപ്പെട്ടതോടെ പെൺകുട്ടി അകൽച്ചയിലായി. ഇതുമായി ബന്ധപ്പെട്ട് പലതവണ തേജസ് പെൺകുട്ടിയുടെ വീട്ടിലെത്തി വഴക്ക് ഉണ്ടാക്കിയിരുന്നതായി പൊലീസ് പറയുന്നു.
രണ്ടു പെട്രോൾ ടിന്നുകളുമായാണ് തേജസ് ഇന്നലെ വൈകിട്ട് ഫെബിന്റെ വീട്ടിലെത്തിയത്. ഫെബിന്റെ സഹോദരിയെ കൊലപ്പെടുത്തുകയായിരുന്നോ ലക്ഷ്യമെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഫെബിനെ കൊലപ്പെടുത്തിയശേഷം തേജസ് ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കിയിരുന്നു. ആക്രമണത്തിൽ പരുക്കേറ്റ ഫെബിന്റെ പിതാവ് ചികിത്സയിലാണ്.
Read More
- തലസ്ഥാനം സ്തംഭിപ്പിച്ച് ആശമാരുടെ സമരം; തിരുവനന്തപുരത്ത് കനത്ത സുരക്ഷ
- Kochi Drug Case:കളമശേരി കഞ്ചാവ് കേസ്; ആറ് മാസമായി ഹോസ്റ്റൽ കേന്ദ്രീകരിച്ചുള്ള വിൽപ്പന
- Kochi Drug Case: കളമശേരി കഞ്ചാവ് വേട്ട; മുഖ്യപ്രതി പിടിയിൽ
- Kochi Drug Case: കൊച്ചിയിൽ ലഹരി വേട്ട തുടർന്ന് പോലീസ്;ഹോസ്റ്റലുകളിൽ പരിശോധന, കഞ്ചാവ് കണ്ടെത്തി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.