scorecardresearch

'ഞങ്ങൾ കസിൻസാണ്, പക്ഷെ നേരിൽ കണ്ടതു രണ്ടുതവണ മാത്രം;' വിദ്യാ ബാലനെക്കുറിച്ച് പ്രിയാമണി

ഷാരൂഖ് ഖാന്റെ ജന്മദിന പാർട്ടിയിലാണ് ഇരുവരും അവസാനമായി കണ്ടുമുട്ടിയതെന്ന് പ്രിയാമണി പറഞ്ഞു

ഷാരൂഖ് ഖാന്റെ ജന്മദിന പാർട്ടിയിലാണ് ഇരുവരും അവസാനമായി കണ്ടുമുട്ടിയതെന്ന് പ്രിയാമണി പറഞ്ഞു

author-image
Entertainment Desk
New Update
Vidya Balan, Priyamani

ചിത്രം: ഇൻസ്റ്റഗ്രാം

ബോളിവുഡിലും തെന്നിന്ത്യയിലും തങ്ങളുടേതായ സ്ഥാനം നേടിയ താരങ്ങളാണ് വിദ്യാ ബാലനും, പ്രിയാമണിയും. ഒരു സിനിമയിലും ഇതുവരെ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത താരങ്ങൾ ഒരുമിച്ചുള്ള വേദികൾ പോലും അപൂർവമാണ്. എന്നാൽ ഇരുവരും ബന്ധുക്കളാണെന്ന് നേരത്തെ തന്നെ ഇരുവരും വെളിപ്പെടുത്തിയിട്ടും ഉണ്ട്. 

Advertisment

സെക്കന്റ് കസിനായ വിദ്യയെ താൻ നേരിട്ടു കണ്ടത് രണ്ടു തവണ മാത്രമാണെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ പ്രിയാമണി വെളിപ്പെടുത്തി. അച്ഛന്റെ ബന്ധത്തിലുള്ള സെക്കന്റ് കസിനാണ് വിദ്യാ ബാലനെന്നും, മുത്തച്ഛന്റെ മൂത്ത സഹോദരനാണ് വിദ്യാ ബാലന്റെ മുത്തച്ഛനെന്നും, ഫിലിംഫെയറുമായുള്ള അഭിമുഖത്തിൽ പ്രിയാമണി പറഞ്ഞു.

'ഇതുവരെ രണ്ടു തവണ മാത്രമാണ് വിദ്യയെ നേരിട്ടു കണ്ടത്. വൈസാഗിൽ നടന്ന ഒരു അവാർഡുദാന ചടങ്ങിൽ സ്റ്റേജിൽ വച്ചാണ് ഞങ്ങൾ ആദ്യമായി കണ്ടത്. വിദ്യ വളരെ സ്വീറ്റാണ്. പരസ്പരം വിശേഷം തിരക്കി ആലിംഗനം ചെയ്താണ് അന്ന് പിരിഞ്ഞത്. ഷാരൂഖ് ഖാൻ നടത്തിയ ഒരു പാർട്ടിയിൽ വച്ചായിരുന്ന ഞങ്ങളുടെ രണ്ടാമത്തെ കണ്ടുമുട്ടൽ. അത് ഷാരൂഖ് ഖാന്റെ ജന്മദിന പാർട്ടിയിലായിരുന്നുവെന്നാണ് ഞാൻ കരുതുന്നത്," പ്രിയാമണി പറഞ്ഞു.

തെന്നിന്ത്യയിലും ബോളിവുഡിലുമായി അഭിനയത്തിൽ നിറഞ്ഞുനിൽക്കുകയാണു പ്രിയാമണി. അഭിനയത്തിനൊപ്പം മോഡലിങ്ങിലും മിനിസ്ക്രീനിലും താരം സജീവമാണ്. തെലുങ്ക് ചിത്രത്തിലൂടെയാണ് പ്രിയാമണി അഭിനയത്തിലേക്ക് എത്തുന്നത്. 'സത്യം' എന്ന പൃഥ്വിരാജ് സിനിമയിലൂടെയാണ് പ്രിയാമണി മലയാള സിനിമയിൽ അരേങ്ങേറ്റം കുറിച്ചത്.

Advertisment

തമിഴിൽ 'പരുത്തിവീരൻ' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടി. നേര് ആണ് മലയാളത്തിൽ പ്രിയാമണിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ഏറെക്കാലത്തിന് ശേഷമാണ് നടി ഒരു മലയാള സിനിമയിൽ അഭിനയിച്ചത്. 

Read More Entertainment Stories Here

    Vidya Balan

    Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

    Follow us: